Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralapolice

വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് കവർച്ച; സ്വർണവും പണവും നഷ്ടമായതായി പരാതി

വിഴിഞ്ഞം: വിഴിഞ്ഞത്ത് വീടിന്‍റെ മുൻവാതിൽ തകർത്ത് നാലരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. കോട്ടുകാൽ പയറ്റുവിള എം.എൽ. സദനത്തിൽ ജിൻസാബിന്‍റെ വിവാഹമോതിരം ഉൾപ്പെടെയുള്ള ആഭരണങ്ങളും പഴ്സിൽ സൂക്ഷിച്ച 4,000 രൂപയുമാണ് നഷ്ടമായത്.

ബന്ധുവീട്ടിൽ പോയിരുന്ന കുടുംബം വെള്ളിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാക്കുന്നത്. മുൻവാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക‌്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Kerala

വീടിനെ ചൊല്ലി തർക്കം; പിതൃ സഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പിതൃ സഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പത്തനംതിട്ട കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. സംഭവത്തിൽ അനിലിന്‍റെ സഹോദരന്‍റെ മകൻ സുധീഷ് (27) ആണ് പിടിയിലായത്.

കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ആയിരുന്നു സംഭവം. സുധീഷിന്‍റെ അച്ഛൻ നിർമിച്ച വീട്ടിൽ അനിൽ താമസിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടെ അനിലിനെ സുധീഷ് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് വീണ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിടിയിലായ സുധീഷ് നേരത്തെ പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നു.

Kerala

ഫോൺ വിളിച്ചിട്ട് എടുത്തില്ല; യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

നൂറനാട്: കൊല്ലം നൂറനാട് സുഹൃത്തായ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ശോഭാ ഭവനത്തിൽ ശരത് ആണ് പിടി‍യിലായത്. ഓഗസ്റ്റ് 11ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധത്തെത്തുടർന്ന് ആയിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ പ്രതി വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസിൽ കവർച്ച; മൂന്ന് പേർ പിടിയിൽ

കൊച്ചി: കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസിൽ നിന്ന് മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26) അസം സ്വദേശികളായ സഫിയാഖുൽ ഇസ്‌ലാം (30) മൊഫീദുൽ ഇസ്‌ലാം (35) എന്നിവരാണ് പിടിയിലായത്.

ലേബർ കമ്മീഷണർ ഓഫീസിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും പ്രതികൾ അഴിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കവർച്ചയ്ക്ക് ശേഷം സഫിയാഖുൽ ഇസ്‌ലാമും മൊഫീദുൽ ഇസ്‌ലാമും ആലുവയിലേക്കും മുസ്താഖുൽ ഷേക്ക് കാക്കനാട്ടെ താമസ സ്ഥലത്തേക്കും പോയി.

എന്നാൽ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച മറ്റ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് പോലീസിന് യഥാർഥ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Kerala

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്; ടി.ജി. മോഹൻദാസ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും

തിരുവനന്തപുരം: നീറ്റ് പരീക്ഷചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി.ജി. മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും.

കേസിൽ കഴിഞ്ഞ ദിവസം ജാമ്യം നേടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുട‍ർച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ ഹാജരാകും. കൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്.  

 

Kerala

ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവം; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സുധീർ(46) ഇയാളുടെ രണ്ടാംഭാര്യ വെള്ളറട സ്വദേശിനി ലിൻഡമോൾ(34) എന്നിവരാണ് പിടിയിലായത്.

വലിയതുറ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചു. ചൈൽഡ് വെൽഫയർ അധികൃതർ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വിവരം വലിയതുറ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

ലിൻഡമോൾ കുട്ടിയെ മർദിച്ചതിന്‍റെ പാടുകളും ദേഹത്ത് കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ ജുവൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kerala

അർജുൻ ആയങ്കിയെ അറസ്റ്റ് ചെയതതിന്‍റെ ആശ്വാസത്തിൽ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട അർജുൻ ആയങ്കിയെ ദിവസങ്ങൾ കഴിഞ്ഞെങ്കിലും പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് ആഭ്യന്തര വകുപ്പ്. ആദ്യം പൊലീസ് ഉദ്യോഗസ്ഥരേയും പിന്നീട് ആഭ്യന്തര മന്ത്രിയേയും അർജുൻ ആയങ്കി വെല്ലുവിളിച്ചതോടെയാണ് ആഭ്യന്തര വകുപ്പും പൊലീസ് സേനയും പ്രതിരോധത്തിലായത്. തുടർന്നായിരുന്നു അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയത്.

അർജുൻ ആയങ്കിയെ കിട്ടാതായതോടെ ഒപ്പമുള്ള ഗുണ്ടാസംഘത്തെ കൂട്ടത്തോടെ പിടികൂടാനുള്ള ശ്രമമായി. നേരത്തെയുണ്ടായിരുന്ന ഓപറേഷൻ ഗ്രിപ്പ് വീണ്ടും തുടങ്ങിയതോടെ ഗുണ്ടകളെയും കൂട്ടത്തോടെ പിടികൂടിത്തുടങ്ങി. ഒപ്പമുണ്ടായിരുന്ന ഗുണ്ടാസംഘങ്ങളെയെല്ലാം പൊലീസ് അകത്താക്കി. സഹായം ചെയ്തവരുടെ വീടുകളിൽ എല്ലാം പൊലീസ് അരിച്ചു പെറുക്കി. ഇതോടെയാണ് നിവൃത്തിയില്ലാതെ കീഴടങ്ങാനുള്ള നീക്കങ്ങൾ അർജുൻ ആയങ്കി നടത്തിയതെന്നാണ് പൊലീസ് ഉന്നതർ നൽകുന്ന സൂചന. രാഷ്‌ട്രീയ ബന്ധമുള്ള പ്രതിയാണെങ്കിലും സിപിഎം നേതൃത്വം പൂർണമായി തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് അർജുനെ പിടികൂടിയതെന്ന പ്രത്യേകതയുമുണ്ട്.

സർക്കാരിനെ വെല്ലുവിളിച്ചാൽ ഇതായിരിക്കും അനുഭവമെന്നും ഗുണ്ടകളെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും അർജുനെ പിടിച്ച ശേഷമുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ഓപറേഷനു നേതൃത്വം നൽകിയ എഡിജിപി പി.വിജയൻ പറഞ്ഞു. കാപ്പ ചുമത്തുന്നതു പരിഗണിക്കുമെന്ന എഡിജിപിയുടെ മറുപടിയിൽ ഇയാളെ പൂർണമായി പൂട്ടാനാണ് ആഭ്യന്തര വകുപ്പ് നീക്കമെന്നും കരുതപ്പെടുന്നു.

23 കേസുകളിലെ പ്രതി

23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുമെന്നും ആഭ്യന്തര മന്ത്രിക്കെതിരേ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കുമെന്നും പറയുന്നു.അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കുന്നതു നീതിനിഷേധമായിരിക്കുമെന്നു റിപ്പോർട്ടിലുണ്ട്.

ലൊക്കേഷൻ കിട്ടാത്ത സിം 

ഫോണിന്‍റെ ലൊക്കേഷൻ തിരിച്ചറിയാൻ കഴിയാത്തതാണ് പോലീസിന് ഇയാളെ പിടികൂടുന്നതിനു കുരുക്കായത്. സിം ഇല്ലാത്ത അമേരിക്കൻ നിർമിത ഫോണാണ് ഇയാളുടെ കൈവശമുള്ളത്. ലൊക്കേഷൻ ഇത് ബ്ലോക്ക് ആക്കുന്നതിനാൽ ഇയാളെ ചേസ് ചെയ്യുക പോലീസിന് ഏറെ ബുദ്ധിമുട്ടായിരുന്നു.

Kerala

പോത്തുണ്ടി കൊലപാതകം; സുധാകരന്‍റെയും സജിതയുടെയും മക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: പാലക്കാട് പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‍റെയും സജിതയുടെയും മക്കള്‍ക്ക് ജോലി നൽ‌കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുധാകരന്‍റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സുധാകരന്‍റെയും സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തെ അറിയിച്ചു. 2019ല്‍ സുധാകരന്‍റെ ഭാര്യ സജിത കൊല്ലപ്പെട്ടത്. സജിതയെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരിയിലായിരുന്നു സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.

സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള്‍ തിരഞ്ഞെ ശേഷമായിരുന്നു പോലീസിന് കണ്ടെത്താനായത്.

Kerala

വടകര എംഡിഎംഎ കേസ്; കീര്‍ത്തന പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായിരുന്ന പ്രതി മരുതോങ്കര സ്വദേശി കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി.

ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5,000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗം വാദം.

അതേസമയം കേസിൽ ബിആര്‍സിയിലെ മുൻ അധ്യാപികമാരും മറ്റ് പ്രതികളുമായ നീഷ്മ, കാവ്യ എന്നിവര്‍ നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.

Kerala

കേരള പോലീസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് 20 ലക്ഷം ഫോളോവേഴ്സ്

കൊച്ചി: 20 ലക്ഷം ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ചു കേരള പൊലീസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ്. ലോകത്ത്, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുകളില്‍ രണ്ടു ദശലക്ഷം ഫോളോവേഴ്സ് എന്ന റിക്കാര്‍ഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണു കേരള പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനു നിലവില്‍ 2.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.

ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കേരള പൊലീസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുവരുന്നത്.

സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകിന്‍റെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി.ടി. അരുണ്‍, ഹവില്‍ദാര്‍ സി. നിധീഷ് എന്നിവരാണു പോലീസിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

Kerala

പോലീസ് അസോസിയേഷന്‍ പുനക്രമീകരണം: സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി, അപ്പീല്‍ പിന്‍വലിച്ചു

കൊച്ചി: പോലീസ് അസോസിയേഷന്‍ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് മേലുള്ള സിംഗിള്‍ ബെഞ്ചിന്‍റെ സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്‍. അജിത്തിന്‍റെ ആവശ്യം തള്ളി.

തുടര്‍ന്ന് ജി.ആര്‍. അജിത്ത് അപ്പീല്‍ പിന്‍വലിച്ചു. സിംഗിള്‍ ബെഞ്ചില്‍ എതിര്‍പ്പ് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചതോടെയാണ് അപ്പീല്‍ പിന്‍വലിച്ചത്. ജൂലൈ 27-ാം തീയതിയായിരുന്നു ആഭ്യന്തര വകുപ്പ് മൂന്ന് പോലീസ് അസോസിയേഷനുകളെ വെട്ടിച്ചുരുക്കി രണ്ടാക്കി പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

കേരള പോലീസ് അസോസിയേഷനെ പുറത്താക്കി കൊണ്ടായിരുന്നു പുനഃക്രമീകരണം. ജസ്റ്റീസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഈ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കോടതി തടഞ്ഞു.

പോലീസ് അസോസിയേഷന്‍ സംഘടന പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും അടുത്ത മാസം 30ന് ഉള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിക്കുകയുമായിരുന്നു ചെയ്തത്. ജൂലൈ 28ന് അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

പോലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില്‍ കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സ്റ്റേ. അതേസമയം, സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.

പുതിയ ഉത്തരവു പ്രകാരം ഇത് രണ്ടായി ചുരുക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്ഐ വരെ ഉള്‍പ്പെടുന്ന പോലീസ് അസോസിയേഷനും എസ്ഐ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാക്കി ആയിരുന്നു സംഘടനകള്‍ ചുരുക്കിയത്.

Kerala

പോലീസ് അസോസിയേഷൻ പുനഃസംഘടന: സർക്കാർ ഉത്തരവിനെതിരെ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ

കൊച്ചി: പോലീസ് അസോസിയേഷനുകളുടെ അംഗത്വ പുനഃസംഘടന സംബന്ധിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്നും സേനയുടെ അച്ചടക്കത്തെയും ഘടനയെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

നേരത്തെ സമാന വിഷയത്തിൽ കേരള പോലീസ് അസോസിയേഷനും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസേഴ്സ് അസോസിയേഷനും നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർവീസ് അസോസിയേഷനുകളെ ഇല്ലാതാക്കാനോ, അവയുടെ ബൈലോ ഭേദഗതി ചെയ്യാനോ സർക്കാരിന് അധികാരമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.

നിലവിലുള്ള സംഘടനകളെ ലയിപ്പിക്കാനോ അംഗങ്ങളെ മാറ്റിപ്രതിഷ്ഠിക്കാനോ സംസ്ഥാന സർക്കാരിന് നിയമപരമായ അധികാരപരിധിയില്ലെന്നാണ് അസോസിയേഷന്‍റെ വാദം. ഇൻസ്പെക്ടർമാർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ എൻട്രി ലെവൽ ജീവനക്കാരുമായി ഒരേ സംഘടനയിൽ ലയിപ്പിക്കുന്നത് പോലീസ് സേനയിലെ അച്ചടക്കത്തെയും പ്രവർത്തനരീതിയെയും സാരമായി ബാധിക്കുമെന്നും ഹർജിയിൽ മുന്നറിയിപ്പ് നൽകുന്നു.

സർക്കാരിന്‍റെ വിവാദ ഉത്തരവിനെതിരെ ഇരു അസോസിയേഷനുകളും രംഗത്തെത്തിയതോടെ വിഷയത്തിൽ ഹൈക്കോടതിയുടെ തീരുമാനം നിർണായകമാകും. 

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദന ആരോപണം; സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മർദിച്ചെന്ന ആരോപണത്തിലാണ് നടപടി. സിപിഒ ശ്രീജിത്തിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആയിരുന്നു പോലീസ് മർദനത്തിന് പിന്നാലെ മരിച്ചത്.

വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർഥി വീട്ടിൽ മടങ്ങിയെത്തിയ ശേഷം 17ന് ആണ് വിട്ടയച്ചത്.

കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം.

അതേസമയം സിയാദിനെ പോലീസ് വാഹനത്തിൽ വച്ച് സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

 

Kerala

സംസ്ഥാന പോലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; മാറ്റങ്ങളോടെ പുനഃസംഘടന, രണ്ട് സംഘടനകൾ മാത്രം

തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്‍റെ നിലവിലെ ഭരണസമിതി സർക്കാർ ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടു. പോലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും നിലവിലെ ഭരണസമിതികളെയാണ് പിരിച്ചുവിട്ടത്.

സംഘടനകളുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന തല അഡ്ഹോക്ക് കമ്മിറ്റിയെ ഡിജിപി ചുമതലപ്പെടുത്തി. അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത് ഉൾപ്പെടെയുള്ളവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലുള്ളത്. പുതിയ ഉത്തരവുപ്രകാരം നിലവിലുണ്ടായിരുന്ന 'കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ഇല്ലാതാകും. പകരം രണ്ട് സംഘടനകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക.

സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വരെയുള്ള റാങ്കിലുള്ളവരെ ഉൾപ്പെടുത്തി കേരള പോലീസ് അസോസിയേഷനും, സബ് ഇൻസ്‌പെക്ടർ മുതൽ സൂപ്രണ്ട് ഓഫ് പോലീസ് (നോൺ-ഐപിഎസ്) വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും പുനഃസംഘടിപ്പിക്കും.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, നിക്ഷേപങ്ങൾ എന്നിവയുടെ 60 ശതമാനം കേരള പോലീസ് അസോസിയേഷനിലേക്കും 40 ശതമാനം കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്കും കൈമാറാൻ നിർദേശമുണ്ട്. അംഗത്വ പരിശോധന നടത്തി വോട്ടർ പട്ടിക തയ്യാറാക്കി, യൂണിറ്റ്, ജില്ലാ, സംസ്ഥാന തല തെരഞ്ഞെടുപ്പുകൾ 2026 സെപ്റ്റംബർ 30-നകം പൂർത്തിയാക്കാനാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദേശം.

Kerala

പോക്സോ കേസിൽ വഴിത്തിരിവ്; ഡോക്‌ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് മെത്താഫിറ്റമിൻ

തലശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡോക്‌ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു. നാദാപുരം സ്വദേശി വി.കെ. ഇർഷാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തലശേരി മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. 15കാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇർഷാദ് പിടിയിലായത്.

വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിലെത്തിച്ചതായി ഇർഷാദ് മൊഴി നൽകിയിരുന്നു. ഇർഷാദിന്‍റെ ഫോൺ പരിശോധിച്ചതിൽ ഡോക്‌ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്‌തു.

Kerala

സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചു; വെളിപ്പെടുത്തലുമായി പരാതിക്കാരി

കൊല്ലം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ പോലീസിന്‍റെ വാദം തള്ളി പരാതിക്കാരിയായ പെൺകുട്ടി. സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി പറഞ്ഞു.

പോലീസ് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്നും ഈ സമയം വാഹനത്തിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. മർദനത്തെ തുടർന്ന് സിയാദ് നിലവിളിച്ചെന്നും പെൺകുട്ടി പറഞ്ഞു.

ഇതേ പെൺകുട്ടിയുടെ സഹോദരനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഡിജിപിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Kerala

പോലീസിൽ കൂട്ട അഴിച്ചുപണി വരുന്നു

തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും കൂട്ട അഴിച്ചുപണി വരുന്നു. എസ്ഐമാർ മുതൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥ തലം വരെയുള്ള ഉദ്യോഗസ്ഥർക്കാണ് മാറ്റം. ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.

പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം വീണ്ടും എസ്ഐമാരിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ തുടങ്ങുമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ പ്രഖ്യാപനം. ഇതിനു മുന്നോടിയായുള്ള സ്ഥലം മാറ്റങ്ങളാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇൻസ്പെക്ടർമാരുടെ വ്യാപക മാറ്റം നടന്നിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നിയമിച്ചവരെയും മാറ്റിയിരുന്നില്ല. ഇവരടക്കമുള്ളവരുടെ വ്യാപക സ്ഥലംമാറ്റപ്പട്ടികയാണ് തയാറാകുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം 161 ഡിവൈഎസ്പിമാരെ മാറ്റി നിയമിച്ചിരുന്നു.

സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് പകരം ബിവറേജസ് കോർപറേഷനിൽ എംഡിയെ നിയമിക്കേണ്ടതുണ്ട്. നിലവിലെ ഫയർ ആൻഡ് റസ്ക്യു വിഭാഗം മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു സർവീസിൽ നിന്നു വിരമിക്കും. പകരം ഡിജിപി തസ്തികയിൽ ഫയർഫോഴ്സ് മേധാവിയുടെ നിയമനം നൽകേണ്ടതുണ്ട്.

ചില ജില്ലാ പോലീസ് മേധാവിമാർക്കും മാറ്റം വരുമെന്നാണ് വിവരം. അങ്ങനെ വരുന്പോൾ എസ്പി തലത്തിൽ വീണ്ടും മാറ്റം വരും. ഐജി, ഡിഐജി തലത്തിൽ നേരത്തേ മാറ്റം വരുത്തിയിരുന്നു.

സംസ്ഥാനത്താകെ 484 പോലീസ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ 376 എണ്ണത്തിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ. 108 സ്റ്റേഷനുകളിൽ നിലവിലെ ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം തുടരും.

Kerala

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാർ കുടുങ്ങി; വകുപ്പുതല നടപടിക്ക് ശിപാർശ

തൊടുപുഴ: ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. കരിമണ്ണൂർ എസ്ഐ റോയ്, സിവിൽ പോലീസ് ഓഫീസർ എൻ.എസ്.റോയി, ജിജോ ആന്‍റണി എന്നിവരാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

കാക്കനാട് റീജിയണൽ ലാബിൽ നടത്തിയ രാസപരിശോധനയിലാണ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ഇവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റേഞ്ച് ഡിഐജിക്ക് ശിപാർശ നൽകി.

മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഈ ഉദ്യോഗസ്ഥരെ അന്ന് നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.

Kerala

പി.കെ.ശ്രീമതിക്കെതിരായ വ്യാജപ്രചാരണം; മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ.ശ്രീമതിക്കെതിരെ വ്യാജവാർത്ത നൽകിയവർക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി സൈബർ പോലീസ് പി.കെ.ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി.

ഇന്ന് രാവിലെ ഒമ്പതരയോടെ ആലക്കോട് സൈബർ പോലീസ് സംഘമാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി. പ്രകാശിന് പോലീസ് സംഘം ഉടൻ തന്നെ റിപ്പോർട്ട് കൈമാറും.

വ്യാജപ്രചാരണത്തിൽ കടുത്ത മനംനൊന്തുവെന്ന് വ്യക്തമാക്കിയ അവർ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

 

Kerala

രക്ഷാപ്രവർത്തന കേസിൽ അട്ടിമറി; എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എം.ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ശിപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

പിണറായി വിജയൻ സർക്കാരിന്‍റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു. നിലവിലെ എംഎൽഎ എ.ഡി. തോമസിനും അന്ന് മർദനമേറ്റിരുന്നു.

ഈ കേസിലെ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജൂലൈ 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിലെത്തിയ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായിരിക്കുന്നത്.

ഡിജിപി സ്ഥാനക്കയറ്റവും നഷ്‌ടമാകും

തിരുവനന്തപുരം: സസ്പെഷനു പിന്നാലെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും എഡിജിപി എം.ആർ. അജിത്കുമാറിന് നഷ്ടമാകും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു വിരമിക്കുന്പോൾ 1995 ബാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം.ആർ. അജിത്കുമാറിനാണ് ഈ പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല.

ഷൗക്കത്തലി കണ്ടെത്തിയത് ഡിജിറ്റൽ തെളിവുകൾ

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തലവനായ എസ്പി എ.പി. ഷൗക്കത്തലി കണ്ടെത്തിയതെന്ന് സൂചന. മൊബൈൽ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അടങ്ങിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടന്നത്.

Kerala

യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൊല്ലപ്പെട്ട ബിജുവിന്‍റെ ബന്ധു ദീപക്കിന്‍റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു. ദീപക്കിനെ ബിജുവിന്‍റെ നേതൃത്വത്തില്‍ ഡി അഡിക്ഷന്‍ സെന്‍ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു.

ഇതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി കൊലനടത്തിയതെന്ന് പോലീസ് പറയുന്നു. എന്നാൽ പ്രതി കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. അതേസമയം ബിജുവിന്‍റെ ഫോണ്‍, വാഹനത്തിന്‍റെ താക്കോൽ എന്നിവ ദീപക്കിന്‍റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Kerala

അടിച്ച് 'തൂഫാനായി' ഡാൻസാഫ് സംഘം; മദ്യപിച്ച് വാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ഉദ്യോഗസ്ഥർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ പോലീസ് വാഹനം ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ പരിഭ്രാന്തി പരത്തി. ലഹരി വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

ജീപ്പിന്‍റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട പോലീസ് വാഹനം ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.

ആൾക്കൂട്ടം ചോദ്യം ചെയ്തതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘമെത്തി വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Viral

എരഞ്ഞിപ്പാലത്തെ 'സിങ്കപ്പെണ്ണ്'; ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചവനെ വിറപ്പിച്ച് അമ്മച്ചി

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ സ്കൂട്ടർ യാത്രികനെ ചങ്കൂറ്റത്തോടെ നേരിട്ട ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

തിരക്കേറിയ സിഗ്നലിൽ കാത്തുനിൽക്കാൻ മടിച്ച് കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുള്ള ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ച മധ്യവയസ്കനെയാണ് ഈ അമ്മ ഒറ്റയ്ക്ക് തടഞ്ഞത്.

റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാത കൈയേറിയ സ്കൂട്ടർ യാത്രക്കാരന്‍റെ മുന്നിൽ വഴികൊടുക്കാതെ ഉറച്ചുനിന്ന ഇവർ, താൻ മാറില്ലെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. സ്കൂട്ടർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചിട്ടും ഒരടി പോലും പിന്നോട്ട് മാറാൻ അവർ തയ്യാറായില്ല.

ഇതോടെ വാക്കുതർക്കമായിട്ടും യാത്രക്കാരൻ പിന്മാറാൻ കൂട്ടാക്കാതെ വന്നതോടെ, തന്‍റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്ത് നിയമലംഘനം ക്യാമറയിൽ പകർത്താൻ അവർ തീരുമാനിച്ചു.

ദൃശ്യങ്ങൾ പകർത്തി നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഒടുവിൽ സ്കൂട്ടർ യാത്രികൻ പരാജയം സമ്മതിച്ച് വാഹനം പിന്നോട്ട് എടുത്ത് റോഡിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

'അഫ്ലൂ സ്റ്റോറീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോ, വിജയ് ചിത്രം ബിഗിലിലെ 'സിങ്കപ്പെണ്ണേ' എന്ന ഗാനത്തിന്‍റെ അകമ്പടിയോടെയാണ് പ്രചരിക്കുന്നത്.

വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്ന ആൾക്ക് നേരെ തമ്പ്സ് അപ് കാണിച്ച് പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന അമ്മയുടെ ആത്മവിശ്വാസം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

പ്രായമായവരും കുട്ടികളും ഉപയോഗിക്കുന്ന ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന പരാതി ശക്തമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരിയായ ഒരമ്മയുടെ ഈ ധീരമായ ഇടപെടൽ ശ്രദ്ധേയമാകുന്നത്.

"ഇതൊരു റിട്ടയേർഡ് ടീച്ചർ ആയിരിക്കും", "ഫോൺ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇവർ കാണിച്ചുതന്നു", "കേരളത്തെ ഇത്തരം നിയമലംഘകരിലേക്ക് വിട്ടുകൊടുക്കരുത്" എന്നിങ്ങനെ പോകുന്ന കമന്‍റുകൾ ഈ അമ്മയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ തെളിവാണ്.

നിയമം ലംഘിക്കുന്നവർക്ക് ഒരു താക്കീതായും പ്രതികരിക്കാൻ മടിക്കുന്നവർക്ക് ഒരു പ്രചോദനമായും മാറിയിരിക്കുകയാണ് ഈ 'സിങ്കപ്പെണ്ണ്'.

Kerala

രാഹുല്‍ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നതായി വിവരം

പാലക്കാട്: പീഡനക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ കർണാടകയിലേക്ക് കടന്നതായി വിവരം. ഞായറാഴ്ച രാവിലെ വരെ രാഹുൽ തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആയിരുന്നു.

പിന്നാടെ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണസംഘം തമിഴ്നാട്ടിലെത്തി. ഒന്നിലധികം സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണസംഘം തമിഴ്നാട് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തി‍ന്‍റെ സഹായം തേടി.

കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. സഹായത്തിനായി തമിഴ്നാട് ക്യൂ ബ്രാഞ്ചും ഒപ്പമുണ്ട്.

Kerala

മന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് പോലീസിന് ഭീഷണി; യുവാവ് അറസ്റ്റിൽ

മലപ്പുറം: മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടക്കലിലാണ് സംഭവം.

പുത്തൂര്‍ സ്വദേശി സനൂപിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 26ന് വൈകിട്ട് ആറിനാണ് സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനെ വിളിച്ചാണ് സനൂപ് ഭീഷണിപ്പെടുത്തിയത്.

സ്വന്തം മൊബൈല്‍ നമ്പറില്‍ നിന്ന് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി, മന്ത്രി പി. രാജീവിന്‍റെ ഓഫിസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. പുത്തൂര്‍ അരിച്ചോളിലുള്ള സനൂപിന്‍റെ വീട്ടില്‍ പോയ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഇടപെട്ടാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവിലെ യു സിറ്റി കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 15,000 രൂപ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിയുടെ വീട്ടില്‍ പോലീസ് അന്വേഷണത്തിനെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇതിനു പിറകെയാണ് സ്റ്റേഷനിലേക്ക് ഫോണ്‍ വന്നത്. സനൂപ് തന്നെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, എസ്ഐ റിഷാദലി നെച്ചിക്കാടന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Kerala

ഇടുക്കിയിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളത്തൂവൽ: ഇടുക്കിയിൽ അമ്മയെയും നാല് വയസുകാരൻ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

 

Kerala

പാലക്കാട് തമിഴ്നാട് സ്വദേശി പുഴയിൽ മുങ്ങി മരിച്ച നിലയിൽ

പാലക്കാട്: കാവശേരിയിൽ തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടി കാട്ടുപെട്ടി സ്വദേശി ബാലാജി(27) ആണ് മരിച്ചത്. പാലക്കാട് കാവശേരിയിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു ബാലാജി.

ചികിത്സയുടെ ആവശ്യത്തിനായാണ് ബാലാജി കാവശേരിയിലുള്ള ബന്ധുവീട്ടിലെത്തിയത്. പാടൂർ തോണിക്കടവ് പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Kerala

‌പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപന; യുവാവ് പിടിയിൽ

കോഴിക്കോട്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിൽപന നടത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്‍റ് ആണ് സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായത്.

പരാതിക്കാരിയായ യുവതിയുമായി ക്ലമന്‍റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. ഇയാൾ വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

തുടർന്ന് സമൂഹ്യമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്‍റെന്ന് പോലീസ് അറിയിച്ചു.

Kerala

റോസമ്മ ഉലഹന്നാൻ വെളിച്ചമായത് അഞ്ച് ജീവിതങ്ങളിൽ; അപകടമുണ്ടാക്കിയ കാറുടമയ്ക്കായി ഇരുട്ടിൽ തപ്പി പോലീസ്

കോട്ടയം: പാലായിൽ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച റോസമ്മ ഉലഹന്നാൻ അഞ്ച് പേരുടെ ജീവിതത്തിൽ വെളിച്ചമായി. മസ്തിഷ്ക മരണത്തെ തുടർന്ന് റോസമ്മയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്യുകയായിരുന്നു.

‌റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. നവംബർ അഞ്ചിന് നടന്ന വാഹനാപകടത്തെ തുടർന്നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഭർത്താവിന്‍റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ കാർ ഇടിച്ചാണ് അപകടം.

സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഡമ്മി പ്രതിയെ ഹാജരാക്കി ഉടമ ഒളിവിൽ പോയി. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

 

Kerala

സ്വകാര്യ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയിൽ

പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ കേസിൽ അറസ്റ്റിലായ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി‍യാണ് അറസ്റ്റിലായത്.

അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹിരാൽ ബെൻഅനൂജ് പട്ടേലിന്‍റെ അറസ്റ്റ്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

Kerala

കാറിന്‍റെ രഹസ്യ അറയിൽ രേഖകളില്ലാത്ത ഒരു കോടി 31 ലക്ഷം രൂപ; പെരിന്തൽമണ്ണ സ്വദേശി പിടിയിൽ

പാലക്കാട്: വേലന്താവളത്ത് പോലീസ് പരിശോധനയിൽ കാറിന്‍റെ രഹസ്യ അറയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 31 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ പണം കടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.

ഇയാൾക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പാലക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂഷ് ശാന്തകുമാർ (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ആദിത്യൻ(23), ഋഷി (24), ജിതിൻ (21) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കാടാംകോട് കനാൽ പാലത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

യുവാക്കൾ ചിറ്റൂരിൽ പോയി പാലക്കാടേക്ക് തിരികെ വരുന്പോഴായിരുന്നു അപകടം സംഭവിച്ചത്. അവധി ദിവസം സവാരിക്കായി പോയ സുഹൃത്തുക്കളാണ് കാർ യാത്രക്കാരെന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.

Kerala

കോഴിക്കോട് നിയമ വിദ്യാര്‍ത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: വേഞ്ചേരിയിൽ നിയമ വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥി വി. അബൂബക്കർ(28) ആണ് മരിച്ചത്.

അബൂബക്കർ താമസിച്ചിരുന്ന വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കോട് കാരിപ്പറമ്പ് സ്വദേശിയാണ് ഇയാൾ. അബൂബക്കർ സിപിഎം സൈബർ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Kerala

അപകട ശേഷം ഡമ്മി പ്രതിയെ ഹാജരാക്കി; ഒളിവിൽ പോയ വാഹന ഉടമയ്ക്കായി പോലീസ് അന്വേഷണം

കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്‍കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്.

പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Kerala

ആലുവയിൽ നാല് വീടുകളിൽ മോഷണ പരമ്പര; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്‍റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.

സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്‍റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.

അതേസമയം മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ ആരോഗ്യനില വിശദീകരിച്ച് ആശുപത്രി അധികൃതര്‍

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. നിലവിൽ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ വെന്‍റിലേറ്ററിലാണ് ശ്രീക്കുട്ടി.

അതേസമ‍യം ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്. രണ്ട് ദിവസം ഇതേ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

 

 

District News

ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന് സ്ഥലം മാറ്റം

ആലപ്പുഴ: നിരവധി കസ്റ്റഡി മർദനക്കേസുകളിലെ ആരോപണ വിധേയനായ ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിനെ സ്ഥലം മാറ്റി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

നേരത്തെ, കേരള പോലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുവേദിയില്‍ നിന്നും മധു ബാബുവിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്.

സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്‍റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.

നിരവധി കസ്റ്റഡി മർദന കേസുകളിലെ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിൽ മധു ബാബുവിന് ഒരു മാസം തടവും 1000 പിഴയും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.

2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.

സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർഥന്‍റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധു ബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.

പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെയും മധു ബാബു മർദിച്ചിരുന്നു.

യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.

അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്‍ദേശിച്ച് 2016 ല്‍ എസ്പി ഹരിശങ്കര്‍ റിപ്പോർട്ടും നൽകിയിരുന്നു.

 

District News

അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലുമായി അസഫാക്ക് ആലം

കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.

വിചാരണ കോടതി നിയമിച്ച വിവര്‍ത്തകന്‍ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്‍ത്തകന്‍ തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.

സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്‌നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

District News

വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പി ടിയിൽ

കൽപ്പറ്റ: വയനാട്ടിൽ ബാവലി ചെക്പോസ്റ്റിന് സമീപം എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ. മയക്കുമരുന്നുമായി ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്
ഇതര സംസ്ഥാനക്കാരായ ആറ് പേരെ പോലീസ് പിടികൂടിയത്.

ബംഗളൂരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന്‍ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എം. സന്തോഷ് മോന്‍, തിരുനെല്ലി സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

District News

കോഴിക്കോട്ടുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്.

രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂര്‍ പോലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്. കാറിന്‍റെ നമ്പര്‍ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാദിലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

District News

വിഴിഞ്ഞത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടം; കാർ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്.

വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്.

അഭിഭാഷകനായ ഷാബുവിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

District News

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അതീവ ഗൗരവതരം, മണിക്കൂ റുകൾക്കുള്ളിൽ അയാളെ പിടികൂടി: മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്‌ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

District News

മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ വാഹനാപകടം; കാ സർഗോട്ട് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസർഗോഡ്: ടിപ്പര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം സജീഷ്(42) ആണ് മരിച്ചത്. നാലാംമൈലിൽ പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.

കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു. മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ അപകടമുണ്ടായത്.

കാര്‍ അണ്ടര്‍ പാസിലൂടെ വരുമ്പോള്‍ എതിരെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ കാറിന്‍റെ ഇടത് ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടത് ഭാഗത്താണ് സജീഷ് ഇരുന്നിരുന്നത്.

മാരുതി ഓള്‍ട്ടോ കാറിലാണ് സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ചിരുന്നത്. സജീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇകെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Out of Range

കാലം കാത്തുവച്ച കാക്കിനിക്കർ!

പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്‍റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്‍റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു.

നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്‍റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്‍റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.

നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്‍റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.

പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി.

ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു.

അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ്‍ പാന്‍റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.

ഇലക‌്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ.

ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.

കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്‍റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്.

എതിരാളികൾ ഇതാ ജമാത്തെ ഇസ്‌ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!

മിസ്ഡ് കോൾ

ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത് ഫ്രൈഡ് റൈസും ബിരിയാണിയും.

-വാർത്ത

അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!

Out of Range

കാക്കിക്കുള്ളിലെ ചൊറിയണങ്ങള്‍

രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.

ആൾ ജെൻ സി ആണെങ്കിലും രാഷ്‌ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്‍? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”

“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”

“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്‌ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന്‍ പുത്തരിയാണോ?”

“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”

“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്‍റെയൊക്കെ വാതില്‍ക്കല്‍ എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്..‍.”

“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”

“ജനമൈത്രിയെന്നാല്‍ ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”

“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”

“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”

“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”

“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”

“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്‍ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്‍റെ മൂഡ് പോലിരിക്കും.”

“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”

“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന്‍ പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”

ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”

മിസ്ഡ് കോൾ

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.

- വാർത്ത.

ബഹുത് അച്ഛാ വിനയം!

Leader Page

കാണുന്നതെല്ലാം കാശല്ല

ക്ലിക്കിലെ കെണി -2

“ശ്രദ്ധിക്കുക, പോലീസില്‍നിന്നോ സിബിഐയില്‍നിന്നോ കസ്റ്റംസില്‍നിന്നോ ജഡ്ജിയില്‍നിന്നോ ആണെന്നവകാശപ്പെടുന്ന അജ്ഞാത നമ്പറില്‍നിന്ന് നിങ്ങള്‍ക്ക് വീഡിയോകോളുകള്‍ ലഭിക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്. അവര്‍ സൈബര്‍ കുറ്റവാളികളായിരിക്കാം...” കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫോണെടുത്ത് ആരെ വിളിച്ചാലും ആദ്യം കേട്ടിരുന്ന സംഭാഷണം ഇതായിരുന്നു. രാജ്യത്ത് പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ തട്ടിപ്പില്‍നിന്നു രക്ഷനേടുന്നതിനായി മുഴുവന്‍ ആളുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്ന നിയമപരമായ മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍, ദിവസത്തില്‍ ഒന്നിലധികം പ്രാവശ്യം ഇത് കേട്ടിട്ടും തട്ടിപ്പില്‍ വീണവര്‍ നിരവധിയാണ്.

സമൂഹമാധ്യമങ്ങളില്‍ സജീവമായവരെ ഉന്നമിട്ടുള്ള സൈബര്‍ തട്ടിപ്പ് സംസ്ഥാനത്ത് പെരുകുന്നതായാണ് സൈബര്‍ പോലീസിന്‍റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റും എല്ലാവരിലേക്കും എത്തിയെങ്കിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അറിയില്ലെന്നതാണു തട്ടിപ്പ് പെരുകുന്നതിന്‍റെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.

അപരിചിതരുടെ കൈയില്‍നിന്ന് മിഠായിപോലും വാങ്ങിക്കഴിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കുന്ന മുതിര്‍ന്നവര്‍ കണ്ടുപരിചയം പോലുമില്ലാത്ത, ശബ്ദപരിചയം മാത്രമുള്ള, അല്ലെങ്കില്‍ ചാറ്റില്‍ വന്നു മാത്രം കാര്യങ്ങള്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ചോദിക്കുമ്പോള്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം മൈമാറുകയാണ്. ഒരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത്രത്തോളംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുമുണ്ടെന്നാണ് സൈബര്‍ വിദഗ്ധരുടെ വാദം. തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗം ജാഗ്രതയും മുന്‍കരുതലും മാത്രമാണ്.

കാലം മാറി, പരാതികളും

മൂന്നുവര്‍ഷംമുമ്പ് സംസ്ഥാനത്തെ സൈബര്‍ സ്റ്റേഷനില്‍ എത്തിയിരുന്ന കേസുകളില്‍ നല്ലൊരു ശതമാനവും സാമ്പത്തികതട്ടിപ്പുമായി ബന്ധമില്ലാത്ത പരാതികളായിരുന്നു. സെലിബ്രിറ്റികള്‍ക്കെതിരേ മോശം കമന്‍റ് ഇടുക, സ്ത്രീകളോട് മോശമായി പെരുമാറുക തുടങ്ങിയ സ്വഭാവമുള്ളവ. എന്നാല്‍, ഇന്ന് 95 ശതമാനം പരാതികളും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാജ ട്രേഡിംഗ് തട്ടിപ്പ്, വെര്‍ച്വല്‍ അറസ്റ്റ്, ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ലോണ്‍ ആപ്പ് തട്ടിപ്പ് തുടങ്ങിയവയാണ് ഭൂരിഭാഗവും. ബിഹാര്‍, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉടലെടുക്കുന്നത്. ഓണ്‍ലൈന്‍ ജോലി നോക്കുന്നവരെ ചതിയുടെ വലക്കുഴികളില്‍ വീഴ്ത്തുന്ന സംഘവും സജീവമാണ്.

മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ പ്രധാനികള്‍. അതേസമയം, ഷെയര്‍ ട്രേഡിംഗിലൂടെയും ക്രിപ്‌റ്റോ ട്രേഡിംഗിലൂടെയും അധികവരുമാനം വാഗ്ദാനംചെയ്ത് പണം തട്ടുന്നതില്‍ അധികവും വിദേശ കമ്പനികളാണെന്നാണ് പോലീസ് പറയുന്നത്.

പേടിപ്പിക്കും; വാഗ്ദാനം ചൊരിയും‍

സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരപരാധികളെ കബളിപ്പിക്കാനായി അവരില്‍ ഭയം ജനിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ സാധാരണ ചെയ്യുന്നത്. നിഷ്‌കളങ്കരായ ഇരകളെ കബളിപ്പിക്കാനുള്ള ഏറ്റവും പുതിയ വഴി പോലീസിനെയോ സര്‍ക്കാര്‍ അധികാരികളെയോ പോലുള്ള നിയമപാലക അധികാരികളെക്കുറിച്ചുള്ള നിലവിലുള്ള ഭയത്തെ ചൂഷണം ചെയ്യുക എന്നതാണ്. ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആളുകളുടെ ഭയത്തെ ഉപയോഗപ്പെടുത്തുന്നു. മുന്നറിയിപ്പ് സൂചനകള്‍ മനസിലായില്ലെങ്കില്‍ തട്ടിപ്പുകാരുടെ ഇരകളാകുമെന്നത് തീര്‍ച്ച.

ഒരുവശത്ത് ഭയത്തെ ചൂഷണം ചെയ്തുള്ള തട്ടിപ്പുകള്‍ പെരുകുമ്പോള്‍ മറുവശത്ത് വാഗ്ദാനപ്പെരുമഴകൊണ്ടുള്ള തട്ടിപ്പുകളാണ്. ആയിരങ്ങള്‍ നിക്ഷേപിച്ച് ലക്ഷങ്ങളും കോടികളും ഉണ്ടാക്കാമെന്ന തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് ഏറെയും. ആദ്യപടിയായി ചെറിയ തുക അക്കൗണ്ടിലെത്തുന്നതോടെ തുടങ്ങുന്ന തട്ടിപ്പ് നിക്ഷേപകനെ സാന്പത്തികമായും മാനസികമായും ഇല്ലാതാക്കിയ ശേഷമാകും മടങ്ങുക.

ഉത്തരേന്ത്യയില്‍ നിര്‍ത്തും; മലയാളി തുടരും

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണങ്ങള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ പറയുന്ന വാക്കുകളിങ്ങനെ: ഡല്‍ഹിയിലും മഹാരാഷ്‌ട്രയിലുമടക്കം കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും നഷ്‌ടപ്പെടുന്ന പണത്തിന്‍റെ വലിപ്പം കുറവാണ്.

അവിടെയുള്ളവര്‍ ഒരു ലക്ഷം രൂപവരെയൊക്കെ നഷ്‌ടമാകുമ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കുകയും നിര്‍ത്തുകയും ചെയ്യും. കേരളത്തിലെ സ്ഥിതി അതല്ല. പൈസ നഷ്‌ടപ്പെട്ടാലും കുറച്ചുകൂടി പണം ഇറക്കി നഷ്‌ടപ്പെട്ടതടക്കം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കൂടുതല്‍ ആളുകളും നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭീമമായ നഷ്‌ടം ഉണ്ടാകാനും സാധ്യതയുണ്ട്. അധ്വാനിക്കാതെയും വേഗത്തിലും പണം ഉണ്ടാക്കുന്നതിനോടുള്ള താത്പര്യവും ആഡംബരജീവിതം മോഹിച്ചുള്ള പ്രവൃത്തികളുമാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിനു കാരണം.

യുവാക്കളെയല്ല; വേണ്ടത് പ്രായമായവരെ

യുവാക്കളെ തൊട്ടാല്‍ പണിപാളുമെന്ന് അറിയാവുന്നതോടെ പണം കൈവശമുള്ള വൃദ്ധരെ ലക്ഷ്യമിട്ടാണ് സൈബര്‍ സാമ്പത്തിക തട്ടിപ്പുകളേറെയും. കൊച്ചിയിലുള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇരയായവരില്‍ ബഹുഭൂരിഭാഗവും അമ്പതു വയസിന് മുകളിലുള്ളവരാണ്.

സൈബര്‍ തട്ടിപ്പുകളെക്കുറിച്ചു ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്ന അവരുടെ വിശ്വാസവുമാണു പ്രായമായവരെ സൈബര്‍ മോഷ്ടാക്കള്‍ നോട്ടമിടാന്‍ കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. വന്‍ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നതും പോലീസ് തള്ളിക്കളയുന്നില്ല.

സുവര്‍ണ മണിക്കൂര്‍ പ്രധാനം

തട്ടിപ്പു നടന്നതിനു പിന്നാലെ സുവര്‍ണ മണിക്കൂറില്‍ (ആദ്യ ഒരു മണിക്കൂര്‍) പോലീസില്‍ പരാതിപ്പെട്ടവരുടെ പണം വേഗത്തില്‍ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികള്‍ക്കെതിരേ പോലീസും സൈബര്‍ ഡിവിഷനും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവര്‍ എത്രയുംവേഗം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

(തുടരും)

Editorial

ഗോവിന്ദച്ചാമിയും പാർട്ടിച്ചാമിമാരും

കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്‌ട്രീയവാഴ്ച.

സൗമ്യവധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ച് ആദ്യമായി പറയാനുള്ളത്, അത് ഗുരുതരവും ലജ്ജാകരവുമായ സുരക്ഷാവീഴ്ചയാണ് എന്നതാണ്.

രണ്ടാമത്തേത്, ഗോവിന്ദച്ചാമിക്ക് രാഷ്‌ട്രീയ പിടിപാടുണ്ടായിരുന്നെങ്കിൽ ചാട്ടത്തിനു പകരം പരോൾ മതിയായിരുന്നു എന്ന കറുത്ത ഫലിതമാണ്. അതിനാൽ, കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്‌ട്രീയവാഴ്ച.

ഇന്നലെ പുലർച്ചെയാണ് കേരളത്തിലെ വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ തമിഴ്നാട്, കടലൂർ, സമത്വപുരം, അറുമുഖൻ മകൻ ഗോവിന്ദച്ചാമി (ചിലർക്ക് ചാർളി തോമസ്) കണ്ണൂരിലെ അതീവസുരക്ഷാ ജയിലിൽനിന്നു ചാടിയത്. തടവറയുടെ കന്പികൾ മുറിച്ചു പുറത്തിറങ്ങിയ അയാൾ വൈദ്യുതവേലിയാൽ സംരക്ഷിതമായ കൂറ്റൻ മതിലും തുണി കെട്ടി ചാടിയിറങ്ങി. രാവിലെ പത്തരയോടെ ഏറെ ദൂരെനിന്നല്ലാതെ പിടിയിലുമായി.

ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ആരുടെയും സഹായമില്ലാതെ അതീവസുരക്ഷാ ജയിലിൽനിന്ന് ഇത്ര നിസാരമായി പുറത്തു ചാടിയെങ്കിൽ അത്രയ്ക്ക് അതീവ സുരക്ഷയില്ലാത്തിടത്തെ സ്ഥിതി എന്തായിരിക്കും! മദ്യവും മയക്കുമരുന്നും മൊബൈൽ ഫോണുകളും ജയിലിൽ എത്തുന്നത് അറിയാത്ത ഉദ്യോഗസ്ഥർ ഇതും അറിഞ്ഞില്ല.

തമിഴ്നാട്ടിലും ആന്ധ്രയിലും നിരവധി കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള കൊടുംകുറ്റവാളിയെ നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് പിടികൂടിയത്. 2011 ഫെബ്രുവരിയിൽ എറണാകുളത്തുനിന്നു ഷൊർണൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യ എന്ന പാവപ്പെട്ട പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിടുകയും മാനഭംഗപ്പെടുത്തി കൊല്ലുകയും ചെയ്തത്. ഒരൊറ്റ കാര്യമാണു ശ്രദ്ധിക്കേണ്ടത്; അതീവസുരക്ഷാ ജയിലുകളേക്കാൾ വേണ്ടത് അത്യാവശ്യം കഴിവുള്ള ജീവനക്കാരെയാണ്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഗുരുതരമായ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണെങ്കിൽ, സമാന്തരമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് രാഷ്‌ട്രീയവത്കരിക്കപ്പെട്ട ജയിലുകളിലെ പാർട്ടിവാഴ്ചകൾ.

ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ ഇടപെടലുകൾ അസാധാരണമല്ലെങ്കിലും രാഷ്‌ട്രീയ കേരളത്തിന്‍റെ അധോലോകവത്കരണത്തെ പുതിയ തലത്തിലെത്തിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സിപിഎം അധികാരമുപയോഗിച്ചു സംരക്ഷിക്കുന്നതു കണ്ടപ്പോഴാണ് കേരളം ശരിക്കും നിസഹായരായത്.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലം മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ആയിരത്തിലധികം ദിവസമാണ് കുറ്റവാളികളായ കെ.സി. രാമചന്ദ്രൻ, അണ്ണൻ സജിത്, ട്രൗസർ മനോജ് എന്നിവർക്കു പരോൾ ലഭിച്ചത്. മറ്റുള്ളവരും അതിനോടടുത്ത കാലം പുറത്തായിരുന്നു.

സിജിത്ത്, ഷാഫി, കിർമാണി മനോജ് എന്നിവർ വിവാഹിതരായത് ശിക്ഷാ കാലയളവിൽ പരോളിലിറങ്ങിയാണ്. പുറത്തിറങ്ങിയ ചിലർ ലഹരിപ്പാർട്ടി നടത്തുകയും കുറ്റകൃത്യങ്ങളിലേർപ്പെടുകയുമൊക്കെ ചെയ്തെങ്കിലും വീണ്ടും ജയിലിൽനിന്നു പരോൾ അനുവദിച്ചു.

കൊടി സുനിക്കു മാത്രമാണ് കുറവ് പരോൾ. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, സ്വർണക്കടത്തും ഗുണ്ടായിസവും സംഘടിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്‍ദിച്ചു തുടങ്ങിയ കേസുകളെ തുടര്‍ന്നാണ് സുനിക്ക് പരോള്‍ കുറഞ്ഞത്.

വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ സഹതടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇയാളെ പിന്നീടു തവനൂരിലേക്കു മാറ്റുകയായിരുന്നു. ജയിലിലും ഈ കൊടുംകുറ്റവാളികൾക്കു പരമസുഖമായിരുന്നു. ഇഷ്ടബ്ലോക്ക്, സെൽ, ഇഷ്ട ഭക്ഷണം, മൊബൈൽ ഫോൺ... ആരാണ് പാർട്ടിക്കുറ്റവാളിയാകാൻ മടിക്കുന്നത്?

ഭരിക്കുന്നവർക്കു താത്പര്യമുണ്ടെങ്കിൽ പാർട്ടിക്കുറ്റവാളികളാകണമെന്നില്ല. ഭാസ്കര കാരണവർ കൊലക്കേസിലെ മുഖ്യപ്രതിയും കാരണവരുടെ മകന്‍റെ ഭാര്യയുമായ ഷെറിന് 14 വർഷത്തിനിടെ പരോൾ കിട്ടയത് 500 ദിവസമാണ്. മൂന്നു ജീവപര്യന്തം ലഭിച്ചെങ്കിലും ജീവപര്യന്തത്തിന്‍റെ കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയായതോടെ സർക്കാരിന്‍റെ ശിപാർശയിൽ ശിക്ഷായിളവോടെ ഒരാഴ്ച മുന്പ് ജയിൽമോചിതയാകുകയും ചെയ്തു.

നല്ലനടപ്പ് പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ ശിപാര്‍ശയെങ്കിലും തൊട്ടുപിന്നാലെ സഹതടവുകാരിയെ കൈയേറ്റം ചെയ്യാനും ഷെറിനു മടിയില്ലായിരുന്നു. ഗോവിന്ദച്ചാമി പാർട്ടിക്കാരനായിരുന്നെങ്കിൽ ജയിൽ ചാടേണ്ടിവരുമായിരുന്നില്ല; പരോളിലിറങ്ങി പുറത്തും ആർഭാടത്തോടെ അകത്തും വാഴാമായിരുന്നു.

രാഷ്‌ട്രീയവത്കരിക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസികൾ മാത്രമല്ല, രാഷ്‌ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളും സർവകലാശാലകളും സർക്കാർ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും പോലീസും ജയിലുമൊക്കെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയവർ തകർത്തെറിഞ്ഞ സിസ്റ്റത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഭാഗമായ പാർട്ടിച്ചാമിമാർ പ്രബുദ്ധകേരളത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്നു; പിടിയിലാകാതെ, ജയിൽ ചാടാതെ, കിണറ്റിലൊളിക്കാതെ.

Latest News

Corehub Up