പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മർദിച്ചെന്ന ആരോപണത്തിലാണ് നടപടി. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആയിരുന്നു പോലീസ് മർദനത്തിന് പിന്നാലെ മരിച്ചത്.
വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർഥി വീട്ടിൽ മടങ്ങിയെത്തിയ ശേഷം 17ന് ആണ് വിട്ടയച്ചത്.
കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം.
അതേസമയം സിയാദിനെ പോലീസ് വാഹനത്തിൽ വച്ച് സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.