x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന പോലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; മാറ്റങ്ങളോടെ പുനഃസംഘടന, രണ്ട് സംഘടനകൾ മാത്രം

ഓൺലൈൻ ഡെസ്ക്
Published: July 28, 2026 10:58 PM IST | Updated: July 28, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്‍റെ നിലവിലെ ഭരണസമിതി സർക്കാർ ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടു. പോലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും നിലവിലെ ഭരണസമിതികളെയാണ് പിരിച്ചുവിട്ടത്.

സംഘടനകളുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന തല അഡ്ഹോക്ക് കമ്മിറ്റിയെ ഡിജിപി ചുമതലപ്പെടുത്തി. അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത് ഉൾപ്പെടെയുള്ളവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലുള്ളത്. പുതിയ ഉത്തരവുപ്രകാരം നിലവിലുണ്ടായിരുന്ന 'കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ഇല്ലാതാകും. പകരം രണ്ട് സംഘടനകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക.

സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വരെയുള്ള റാങ്കിലുള്ളവരെ ഉൾപ്പെടുത്തി കേരള പോലീസ് അസോസിയേഷനും, സബ് ഇൻസ്‌പെക്ടർ മുതൽ സൂപ്രണ്ട് ഓഫ് പോലീസ് (നോൺ-ഐപിഎസ്) വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും പുനഃസംഘടിപ്പിക്കും.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, നിക്ഷേപങ്ങൾ എന്നിവയുടെ 60 ശതമാനം കേരള പോലീസ് അസോസിയേഷനിലേക്കും 40 ശതമാനം കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്കും കൈമാറാൻ നിർദേശമുണ്ട്. അംഗത്വ പരിശോധന നടത്തി വോട്ടർ പട്ടിക തയ്യാറാക്കി, യൂണിറ്റ്, ജില്ലാ, സംസ്ഥാന തല തെരഞ്ഞെടുപ്പുകൾ 2026 സെപ്റ്റംബർ 30-നകം പൂർത്തിയാക്കാനാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദേശം.

Tags : Keralagovernment KeralaPolice LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash StatePoliceAssociation

Recent News

Corehub Up