Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Member

Idukki

ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനു നേരേ ആക്രമണം

നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഡിസിസി. അംഗവുമായ കെ.ആര്‍. രാമചന്ദ്രനു (56) നേരേ മദ്യപന്‍റെ ആക്രമണം. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം. നെടുങ്കണ്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പ്രസിഡന്‍റുകൂടിയാണ് രാമചന്ദ്രന്‍.

കിഴക്കേ കവലയിലെ ട്രസ്റ്റ് ഓഫീസിന് മുന്നില്‍ എത്തിയ കോമ്പയാര്‍ സ്വദേശി മുന്‍ വൈരാഗ്യത്തത്തുടര്‍ന്ന് രാമചന്ദ്രനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത രാമചന്ദ്രനെ ഇയാൾ ആക്രമിക്കുകയുമായിരുന്നു. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു. പരിക്കേറ്റ രാമചന്ദ്രനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് മൂന്ന് തുന്നലുണ്ട്. മദ്യപിച്ചെത്തിയ കോമ്പയാർ സ്വദേശി ആയിരം സന്തോഷാണ് തന്നെ ആക്രമിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു.

District News

ബ്ലോക്ക് പഞ്ചായത്തംഗം ബാബു ചിങ്ങാരത്ത് മരിച്ചു

ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ബാബു ചിങ്ങാരത്ത് (60) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. എടതിരിഞ്ഞി ചിങ്ങാരത്ത് പരേതനായ കറുപ്പന്‍റെ മകനാണ്.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി ഡിവിഷനില്‍ നിന്നും 1457 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം, എഐഡിആര്‍എം ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ട്രഷറര്‍, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹിയാണ്.

എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ക്ലാര്‍ക്കുമായിരുന്നു.

സംസ്‌കാരം നടത്തി. ഭാര്യ: ഷെര്‍മിള (കേരള ബാങ്ക് വെള്ളാങ്കല്ലൂര്‍ ബ്രാഞ്ച് മാനേജര്‍). മകന്‍: നന്ദകിഷോര്‍ ചിങ്ങാരത്ത്.

Kerala

സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂരമർദനം

പാലക്കാട്: സിപിഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂരമർദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്.

കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി.

കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്നാണ് സംശയം.

Kerala

കോഴിക്കോട്ട് കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റും അംഗവും ബിജെപിയിൽ ചേർന്നു

കോഴിക്കോട്: തദേശ തെരഞ്ഞെടുപ്പിൽ‌ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റും അംഗവും ബിജെപിയിൽ ചേർന്നു.

കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.

ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർ‌ട്ടി വിട്ടത്.

Latest News

Corehub Up