Sports
ടെഹ്റാൻ: ഫുട്ബോള്‍ ലോകകപ്പിനുള്ള ഇറാന് ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ അരിസോണയില്‍ നിന്ന് മാറ്റി. മെക്സിക്കന്‍ അതിര്‍ത്തി നഗരമായ ടിജുവാനയിലായിരിക്കും ടീം പരിശീലിക്കുകയെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് മേധാവി മെഹ്ദി താജ് വ്യക്തമാക്കി.
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ വീസയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്യാമ്പ് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇറാന് വിമാനങ്ങള്‍ക്ക് യുഎസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
എന്നാല്‍ ഇറാന് എയറില്‍ മെക്സിക്കോയിലേക്ക് പ്രശ്നങ്ങളില്ലാതെ പറക്കാന്‍ സ്ക്വാഡിന് കഴിയുമെന്നും താജ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15 ന് ന്യൂസിലന്‍ഡിനെതിരെയും 21 ന് ബെല്‍ജിയത്തിനെതിരെയും 26 ന് ഈജിപ്തിനെതിരെയുമാണ് ഗ്രൂപ്പ് ജിയിൽ ഇറാന്റെ മത്സരങ്ങള്‍. രണ്ടു മത്സരങ്ങള്‍ ലോസ് ഏഞ്ചല്‍സിലാണ്.
ഈ വേദികള്‍ തമ്മിലുള്ള ആകാശദൂരം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്ന ടിജുവാനയില്‍ നിന്നും 55 മിനിറ്റ് മാത്രമാണ്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഫിഫയില്‍ ഇറാന് തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് 11 പേർ മരിക്കുകയും 31 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പടിഞ്ഞാറൻ സംസ്ഥാനമായ നയാരിത്തിലായിരുന്നു അപകം. ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു.
Sports
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
» ട്രംപിന് എതിരേ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന ഇറാന് സ്പോര്‍ട്സ് മന്ത്രിയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ട്രംപ് നടത്തിയത്.
എന്നാല്‍, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം, കളിക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എന്തു നീതി എന്നതായിരുന്നു ഇറാന്റെ മറു ചോദ്യം. “ഇറേനിയന്‍ ദേശീയ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക്, ഞങ്ങള്‍ തീര്‍ച്ചയായും അമേരിക്കയിലേക്കു പോകില്ല’’- മെക്സിക്കോയിലെ ഇറേനിയന്‍ എംബസിയുടെ എക്സ് അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലൂടെ മെഹ്ദി താജ് വ്യക്തമാക്കി.
» മൂന്നു കളിയും അമേരിക്കയില്‍
ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ഇറാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണം.
ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമാണ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്റെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍. 2026 ഫിഫ ലോകകപ്പിന് യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത് ടീമാണ് ഇറാന്.
Sports
മെക്സിക്കോ: 2026 ഫുട്ബോൾ ലോകകപ്പിനുള്ള സുരക്ഷ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധികൾ ഉടൻ മെക്സിക്കോ സന്ദർശിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കി.
ലഹരി മുരന്ന് നേതാവ് നെമെസിയോ ഒസെഗുവേര സെർവാന്റസിനെ സൈന്യം കൊലപ്പെടുത്തിയതിനെത്തുടർന്ന് മെക്സിക്കോയിൽ ആക്രമണം കടുക്കുന്ന സാഹചര്യത്തിലാണ് പ്രതിനിധി സംഘം സന്ദർശനം നടത്തുന്നത്.
ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് സാധിക്കുമോ എന്നതാണ് പരിശോധയുടെ ലക്ഷ്യം.
മെക്സിക്കോയെ കൂടാതെ കാനഡയും യുഎസ്എയുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Sports
മെക്സിക്കോ സിറ്റി: ഡ്രഗ് കാര്‍ട്ടല്‍ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 74 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടെങ്കിലും ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വത്തില്നിന്നു മെക്സിക്കോയ്ക്കു മാറ്റമുണ്ടാകില്ല.
മെക്സിക്കോയില്‍ മുന്‍ നിശ്ചയിച്ചതുപോലെ ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റിനൊ അറിയിച്ചു.
മയക്കുമരുന്ന് അധോലോകങ്ങളുടെ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഞായറാഴ്ച ക്വെറെറ്റാരോയില്‍ നടക്കേണ്ടിയിരുന്ന ഫസ്റ്റ് ഡിവിഷന് മത്സരം മാറ്റിവച്ചിരുന്നു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയാത്തലവൻ നെമെസിയോ റൂബൻ ഒസെഗുരയെ (എൽ മെൻചോ) വധിച്ചത് കാമുകിമാരിൽ ഒരാളുടെ നീക്കങ്ങൾ മനസിലാക്കി. ഈ കാമുകിയുടെ നീക്കം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയെടുത്ത് മെക്സിക്കൻ സൈന്യത്തിനു കൈമാറുകയായിരുന്നു.
കാമുകിയുടെ നീക്കങ്ങളിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിലെ പർവതടൗണായ തപാൽപയിൽ വനത്തോടു ചേർന്നുള്ള നെമെസിയോ റൂബന്റെ താവളം തിരിച്ചറിഞ്ഞത്. താവളം മനസിലാക്കിയതോടെ ആർമിയും നാഷണൽ ഗാർഡ് യൂണിറ്റകളും ചേർന്നു പ്രദേശം വളയുകയായിരുന്നു. അതേസമയം, കാമുകിതന്നെ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
റൂബൻ ഒസെഗുരയുടെ മരണത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ 27 സുരക്ഷാസൈനികരും 46 ക്രിമിനലുകളും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ നിയന്ത്രിക്കാനായി 10,000ത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
‘എൽ മെൻചോ’ എന്നറിയപ്പെടുന്ന റൂബൻ ഒസെഗുരയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 150 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവ കടത്തുന്നതിലെ പ്രധാനിയായിരുന്നു റൂബൻ ഒസെഗുര . പോലീസിനെതിരേ ആക്രമണങ്ങൾ നടത്തുന്നതിലും കുപ്രസിദ്ധനായിരുന്നു.
Sports
ഗ്വാഡലജാര (മെക്സിക്കോ): ഫുട്ബോൾ ലോകകപ്പ് ആതിഥേയ നഗരമായ മെക്സിക്കോയിലെ ഗ്വാഡലജാരയ്ക്ക് സമീപമുള്ള നഗരത്തിൽ സൈന്യം ലഹരിമരുന്ന് സംഘത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച നടത്തേണ്ടിയിരുന്ന നാല് ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഇന്ത്യ.
അക്രമങ്ങളും റോഡ് തടസങ്ങളും വിമാനങ്ങൾ റദ്ദാക്കലും തുടരുന്ന സഹാചര്യത്തിൽ ആളുകൾ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. യാത്രകൾ പരമാവധി ഒഴിവാക്കണം. പ്രാദേശിക മാധ്യമങ്ങളിലൂടെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശങ്ങൾ പാലിക്കുകകയും ചെയ്യണമെന്ന് എംബസി അറിയിച്ചു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ 'ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ' തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തിൽ.
എൽ മെഞ്ചോ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ സായുധരായ ഗുണ്ടാസംഘങ്ങൾ തെരുവിലിറങ്ങി. വാഹനങ്ങൾ തീയിടുകയും റോഡുകൾ തടയുകയും ചെയ്തു. പ്രധാന പാതകളിൽ ട്രക്കുകളും ബസ്സുകളും തടഞ്ഞുനിർത്തി കാർട്ടൽ അംഗങ്ങൾ തീയിട്ടു. ഇത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങളെ പൂർണമായും തകർത്തു.
മെക്സിക്കൻ സുരക്ഷാ സേനയും മയക്കുമരുന്ന് സംഘങ്ങളും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. സായുധരായ തോക്കുധാരികൾ പരസ്യമായി തെരുവുകളിൽ പട്രോളിംഗ് നടത്തുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അമേരിക്കയും മെക്സിക്കോയും ഒരുപോലെ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയായിരുന്നു എൽ മെഞ്ചോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.
സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽ മെഞ്ചോയുടെ മരണം കാർട്ടലുകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് വഴിമാറുമോ എന്ന ആശങ്കയിലാണ് മെക്സിക്കൻ സർക്കാർ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയാ തലവനായിരുന്നു ഇയാൾ.
International
മെക്സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി വകയ്ക്കാതെ ക്യൂബയ്ക്ക് സഹായമെത്തിക്കാൻ മെക്സിക്കോ.
ക്യൂബയ്ക്ക് ഭക്ഷണമുൾപ്പെടെ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം അറിയിച്ചു. ഈ ആഴ്ചയിൽ ക്യൂബയിലേക്ക് സഹായമെത്തിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
കരീബിയൻ ദ്വീപിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവയ്ക്കാൻ മെക്സിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഷെയ്ൻബോമിന്റെ പ്രസ്താവന. എന്നാൽ, ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ക്യൂബൻ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് ഷെയ്ൻബോം പറഞ്ഞു.
ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും നയതന്ത്രപരമായി പരിഹരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അവർ അറിയിച്ചു. അമേരിക്ക വെനസ്വേലയിൽ അധിനിവേശം നടത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യം ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിയിരുന്നു.
ഇതോടെ ക്യൂബയിലേക്ക് എണ്ണ കയറ്റുമതി നടത്തുന്ന പ്രധാന രാജ്യമായി മെക്സിക്കോ. 2025 ജനുവരി മുതൽ സെപ്റ്റംബർ 30വരെ പ്രതിദിനം 20,000 ബാരൽ എണ്ണ ക്യൂബയിലേക്കു മെക്സിക്കോ കയറ്റി യയച്ചതായി പെമെക്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മെക്സിക്കോ സന്ദർശനത്തിനു ശേഷം ഇത് ഏകദേശം 7,000 ബാരലായി കുറഞ്ഞു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 98 പേർക്ക് പരിക്കേറ്റു. സൗത്ത് മെക്സിക്കോയിലെ ഓക്സാക്കയിലാണ് അപകടമുണ്ടായത്.
ഓക്സാക്കയിലെ നിസാണ്ടയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. 250 പേരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ നേവി അറിയിച്ചു. ഇതിൽ ഒമ്പത് പേർ ട്രെയിൻ ജീവനക്കാരും 241 പേർ യാത്രക്കാരുമായിരുന്നു.
പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രോഗിയുമായി വന്ന മെക്സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17ഓടെയാണ് അപകടമുണ്ടായത്. ഫ്ളൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു.
പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു ഈ വിമാനം.
International
മെക്സിക്കോ സിറ്റി: അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിക്കേവേ മെക്സിക്കോയിൽ ചെറുവിമാനം തകർന്നുവീണ് ഏഴു പേർ കൊല്ലപ്പെട്ടു. വ്യവസായ മേഖലയായ സാൻ മാറ്റിയോ അറ്റെൻകോയിൽ തിങ്കാളാഴ്ചയായിരുന്നു സംഭവം.
വിമാനത്തിൽ എട്ടു യാത്രികരും രണ്ടു ക്രൂ അംഗങ്ങളും ഉണ്ടായിരുന്നെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഏഴു മൃതദേഹങ്ങളാണു പുറത്തെടുക്കാൻ സാധിച്ചത്.
ഫുട്ബോൾ മൈതാനത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്പോൾ വിമാനം സമീപത്തുള്ള കെട്ടിടത്തിന്റെ ലോഹ മേൽക്കൂരയിൽ തട്ടി തീപിടിക്കുകയായിരുന്നു.
International
മെക്സിക്കോ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ടു പ്രസിദ്ധമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ തീർഥാടനകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് എത്തിയത് ഒരു കോടി 80 ലക്ഷം വിശ്വാസികൾ.
ഈമാസം 11നും 12നുമിടയിലാണ് ഇത്രയും വിശ്വാസികൾ എത്തിയത്. വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെത്തിയിരുന്നു. മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി തീർഥാടകർ കാൽനടയായാണു തിരുനാളിൽ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞവര്‍ഷം തിരുനാളിനോടനുബന്ധിച്ച് ഒന്നര കോടി വിശ്വാസികളാണ് ഇവിടെയെത്തിയത്.
ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
1531ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്കു പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിലൂടെ ആഗോള ശ്രദ്ധ നേടിയ തീർഥാടനകേന്ദ്രമാണു ഗ്വാഡലൂപ്പ.
National
ന്യൂഡല്‍ഹി: ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ മെക്സിക്കോയുമായി മുന്‍ഗണനാ വ്യാപാര കരാറില്‍ ഏര്പ്പെടുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍.
സ്വതന്ത്ര വ്യാപാര കരാറിനായി സമയമെടുക്കുമെന്നതിനാലാണ് മുന്‍ഗണനാ വ്യാപാര കരാറുമായി ഇന്ത്യ മുന്നോട്ടു പോകുന്നത്. ഇതിനായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദേഹം അറിയിച്ചു. ഇന്ത്യയല്ല മെക്സിക്കോയുടെ ലക്ഷ്യമെന്നും അദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് 2026 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം ഇന്ത്യ ഉള്‍പ്പെടെ ഏതാനും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ മെക്സിക്കോ 50 ശതമാനം തീരുവ പ്രഖ്യാപിച്ചത്.
International
മെക്സിക്കോ സിറ്റി: ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോ. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഈ നടപടി.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ സർക്കാർ അംഗീകാരം നൽകി. മെക്സിക്കോയുടെ താരിഫുകൾ 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സലിന്റെ റിപ്പോർട്ട് പ്രകാരം വാഹന ഭാഗങ്ങൾ, ചെറിയ കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡുകൾ, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകും.
International
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരിക്കേറ്റു. മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് സംഭവം.
രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാജ്യത്ത് നടന്ന് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം.
ആഘോഷ ദിനത്തിലുണ്ടായ ദുരന്തം രാജ്യത്തെ ദുഖത്തിലാഴ്ത്തിയതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, തീപിടിത്തമുണ്ടായത് ട്രാന്‍സ്ഫോര്‍മറില്‍ നിന്നാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറന്‍സിക് മെഡിക്കല്‍ സര്‍വീസ് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഗുസ്താവോ സലാസ് സ്ഥിരീകരിച്ചു.
NRI
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി 10 പേർ മരിച്ചു. 40ലധികം ആളുകൾക്ക് പരിക്കേറ്റു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലെ ഒരു ക്രോസിംഗിലാണ് അപകടം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി 10 പേർ മരിച്ചു. 40ലധികം ആളുകൾക്ക് പരിക്കേറ്റു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലെ ഒരു ക്രോസിംഗിലാണ് അപകടം.
<blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">??? MEXICO BUS-TRAIN COLLISION <br><br>?A train collided with a double-deck bus in Atlacomulco, northwest of Mexico City, killing at least 8 people and injuring 45 early Monday. Authorities are still working at the crash site in an industrial zone. Cause remains under investigation.… <a href="https://t.co/xd5hVtOshr">pic.twitter.com/xd5hVtOshr</a></p>— Info Room (@InfoR00M) <a href="https://twitter.com/InfoR00M/status/1965094471420592207?ref_src=twsrc%5Etfw">September 8, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.