Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവെയ്ക്കെതിരെ ഫ്രാൻസിന് ഗംഭീര ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
ഫ്രാൻസിന് വേണ്ടി ഉസ്മാന് ഡെംബലേ ഹാട്രിക്കും ഡിസൈർ ഡിസൈര്‍ ഡൗ ഒരു ഗോളും നേടി. നോർവെയ്ക്ക് വേണ്ടി തെലോ ആസ്ഗാർഡാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിന്റുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Sports
ഈസ്റ്റ് റൂതർഫോഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെതിരെ നോർവേയ്ക്ക് ആവേശ ജയം. ഈസ്റ്റ് റൂതർഫിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർവെ വിജയിച്ചത്. ഇതോടെ നോർവെ നോക്കൗട്ട് ഉറപ്പിച്ചു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും മാർകസ് പെഡെർസൺ ഒരു ഗോളും നേടി. സെനഗലിനായി ഇസ്മൈല സാർ ആണ് ഗോളുകൾ സ്കോർ ചെയ്തത്.
ആദ്യ മത്സരത്തിൽ നോർവെ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആ മത്സരത്തിലും ഹാലണ്ട് രണ്ട് ഗോളുകൾ നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഹാലണ്ടിന്റെ ഗോൾ നേട്ടം നാലായി ഉയർന്നു.
Sports
മാസച്യുസെറ്റ്സ്: വൈക്കിംഗുകളുടെ നാടായ നോര്വെയ്ക്കുവേണ്ടി ഫിഫ ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യതാരം എന്ന റിക്കാര്‍ഡ് എര്‍ലിംഗ് ഹാലണ്ടിനു സ്വന്തം.
നോര്‍വെയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോള്‍ എന്ന ഷ്യെതില് റെക്ഡാലിന്റെ (2) റിക്കാര്ഡിനൊപ്പവും ഹാലണ്ട് എത്തി. 1998നുശേഷം ആദ്യമായാണ് നോര്‍വെ ഫിഫ ലോകകപ്പ് വേദിയിലെത്തുന്നത്.
Sports
ഫോക്സ്ബറോ: ക്ലബ്ബ് ഫുട്ബോളിലെ തന്റെ ഗോളടി മികവ് ലോകകപ്പിന്റെ വലിയ വേദിയിലും ആവർത്തിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട്. 2026 ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് നോർവെ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ൻ ആരംഭിച്ചു.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ബോക്സിലേക്ക് വന്ന കൃത്യതയാർന്ന ഒരു ലോ ക്രോസ് വലയിലെത്തിച്ചാണ് ഹാലണ്ട് തന്റെ ആദ്യ ലോകകപ്പ് ഗോൾ കുറിച്ചത്. എന്നാൽ അധികം വൈകാതെ ഐമെൻ ഹുസൈന്റെ മികച്ചൊരു ഹെഡർ ഗോളിലൂടെ ഇറാഖ് സമനില പിടിച്ചു.
തുടർന്ന് ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസന്റെ ക്ലിയറൻസ് പിഴവിൽ നിന്ന് ഭാഗ്യത്തിന്റെ അകമ്പടിയോടെ ഹാലണ്ട് മത്സരത്തിലെ തന്റെ രണ്ടാം ഗോളും നോർവെയുടെ ലീഡും സ്വന്തമാക്കി. ലിയോ ഓസ്റ്റിഗാർഡിലൂടെ നോർവെ വീണ്ടും ലീഡുയർത്തി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഇറാഖ് താരം ഐമെൻ ഹുസൈൻ വഴങ്ങിയ സെൽഫ് ഗോൾ കൂടിയായതോടെ നോർവെ 4-1 ന്റെ ആധികാരിക വിജയം ഉറപ്പിച്ചു.
NRI
ഓസ്ലോ: നോർവേ രാജകുടുംബത്തെ ആകെ ഉലച്ചുകൊണ്ട്, രാജകുമാരി മെറ്റെ-മാരിറ്റിന്റെ മകനും കിരീടാവകാശിയുടെ വളർത്തുമകനുമായ മരിയസ് ബോർഗ് ഹോയ്ബിയെ (29) കോടതി നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.
രണ്ട് വ്യത്യസ്ത ബലാത്സംഗക്കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച ഓസ്ലോ കോടതി ഈ നിർണായക വിധി പ്രസ്താവിച്ചത്.
അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമശ്രദ്ധയാണ് ഈ കേസ് നേടിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളും മറ്റ് കുറ്റങ്ങളും
2018നും 2024-നും ഇടയിൽ നാല് വ്യത്യസ്ത സ്ത്രീകൾ ഉറങ്ങിക്കിടക്കുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുമ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് ഹോയ്ബിക്കെതിരെയുള്ള പ്രധാന കുറ്റം.
ഇതിൽ രണ്ട് കേസുകളിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് പുറമെ, മുൻ കാമുകിയെ ആഭ്യന്തരമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി, ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങളും ഇയാൾക്കെതിരേ തെളിഞ്ഞിട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് പ്രതി
താൻ കുറ്റക്കാരനല്ലെന്നും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്വഭാവം തനിക്കില്ലെന്നുമാണ് 29 വയസുകാരനായ ഹോയ്ബി കോടതിയിൽ വാദിച്ചത്.
മാധ്യമങ്ങൾ തനിക്കെതിരേ വലിയ വേട്ടയാടൽ നടത്തുകയാണെന്നും തന്നെ ഒരു "രാക്ഷസനായി' ചിത്രീകരിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ പ്രതിക്ക് നിയമപരമായ അവസരമുണ്ട്.
രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർന്നു
ഏഴ് ആഴ്ച നീണ്ടുനിന്ന വിചാരണ വേളയിൽ ഹോയ്ബിയുടെ മയക്കുമരുന്ന് അഡിക്ഷനെക്കുറിച്ചും, ലൈംഗിക വീഡിയോകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
ഇതിലൊരു ബലാത്സംഗം നടന്നത് രാജകുമാരന്റെ ഔദ്യോഗിക വസതിയുടെ താഴത്തെ നിലയിൽ (Basement) വെച്ചാണെന്ന വിവരവും പുറത്തുവന്നു.
ജനപ്രിയമായിരുന്ന നോർവേ രാജഭരണകൂടത്തിന്റെ പ്രതിച്ഛായയെ ഈ സംഭവം കനത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. നിലവിൽ രാജഭരണത്തെ അനുകൂലിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി നിൽക്കുകയാണ്.
കൂടാതെ, ശ്വാസകോശ സംബന്ധമായ ഗുരുതരമായ രോഗബാധയെത്തുടർന്ന് അവയവം മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി (Lung Transplant) കാത്തിരിക്കുന്ന രാജകുമാരി മെറ്റെ-മാരിറ്റിന് മകന്റെ ഈ ജയിൽശിക്ഷ വ്യക്തിപരമായും വലിയ ആഘാതമായി മാറി.
Sports
ന്യൂജെഴ്സി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന മൊറോക്കോ-നോർവെ അന്താരാഷ്ട്ര മത്സരം സമനിലയിൽ പിരിഞ്ഞു. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മൊറോക്കോയ്ക്ക് വേണ്ടി ബ്രാഹിം ഡയസ് ആണ് ഗോൾ നേടിയത്. നോർവെയ്ക്കായി മാർട്ടിൻ ഒഡെഗാർഡ് ആണ് ഗോൾ സ്കോർ ചെയ്തത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ, നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലംഗ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഇവർ ഉന്നയിച്ച ചോദ്യങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം (157-ാം സ്ഥാനം) അടക്കം ചൂണ്ടിക്കാട്ടിയാണ് ഹെല്ലെ ലംഗ് വിമർശനം ഉയർത്തിയത്. ഇതിന് മറുപടിയായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കോവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചിരുന്നു.
വാർത്താസമ്മേളനത്തിലെ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഹെല്ലെ ലംഗിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
ചൈനയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച്, ഇവർ ഒരു വിദേശ ചാരവനിതയോ ഏജന്റോ ആണെന്ന് വരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നു.
വിവാദങ്ങൾ കനത്തതോടെ ഇവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തിൽ താഴെ മാത്രം വരിക്കാരുള്ള നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലംഗ്. മുൻപ് പല പ്രമുഖ മാധ്യമങ്ങളിലും ഫ്രീലാൻസറായി ജോലി ചെയ്തിട്ടുള്ള ഇവർ, ഡോണൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്ല കമ്പനിക്കെതിരെയും ശക്തമായ ലേഖനങ്ങൾ എഴുതി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്.
NRI
ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദർശനത്തിനായി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ എത്തിച്ചേർന്നു. 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
നാല് യൂറോപ്യൻ രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി തിങ്കളാഴ്ച നോർവേയിൽ വിമാനമിറങ്ങിയത്.
ഊഷ്മളമായ സ്വീകരണം: ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നരേന്ദ്ര മോദിയെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറെ നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിലെ ഹൃദ്യമായ സ്വീകരണത്തിന് നോർവേ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച മോദി, ഈ സന്ദർശനം ഇന്ത്യ-നോർവേ സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
പ്രധാന കൂടിക്കാഴ്ചകൾ: സന്ദർശന വേളയിൽ നോർവേയിലെ രാജാവ് ഹാരാൾഡ് അഞ്ചാമൻ, സോൻജ രാജ്ഞി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
കൂടാതെ നോർവേ പ്രധാനമന്ത്രിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളും നടക്കും.
International
ഓസ്ലോ: ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പശ്ചിമേഷ്യയിലും യുക്രെയ്നിലെയും സംഘർഷത്തിനു പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
സൈനികനടപടികൊണ്ടുമാത്രം ശ്വാശ്വത സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
ദ്വിദിന സന്ദർശനത്തിന് ഞായറാഴ്ച നോർവേയിലെത്തിയ മോദിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് റോയൽ നോർവീജിയൻ ഓർഡർ നൽകിയാണ് രാജ്യം ആദരിച്ചത്. 43 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽഎത്തുന്നത്.
International
ഓസ്ലോ: എപ്സ്റ്റീൻ ഫയൽസ് വെളിപ്പെടുത്തലുകളെ തുടർന്ന് നോർവീജിയൻ കൊട്ടാരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ. ഭാവി രാജ്ഞിയും ക്രൗൺ പ്രിൻസസുമായ മെറ്റെ മാരിറ്റിന് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതും, അവരുടെ മകൻ മാരിയസ് ബോർഗ് ഹൈബി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തതടക്കം 38 കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്നതുമാണ് രാജകുടുംബത്തെ അങ്കലാപ്പിലാക്കിയത്.
അമേരിക്കൻ നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട രേഖകളിലാണ് മെറ്റെ മാരിറ്റും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെട്ടത്. എപ്സ്റ്റീൻ ഫയലുകളിൽ ആയിരത്തിലധികം തവണ ക്രൗൺ പ്രിൻസസിന്റെ പേര് പരാമർശിക്കുന്നുണ്ട്. 2011 മുതൽ 2014 വരെയുള്ള കാലയളവിൽ ഇരുവരും നിരന്തരം ഇമെയിൽ വഴി ആശയവിനിമയം നടത്തിയിരുന്നതായി തെളിഞ്ഞു.
എപ്സ്റ്റീനെ "പ്രിയപ്പെട്ടവൻ" എന്നും സുന്ദരൻ എന്നും മെറ്റെ മാരിറ്റ് വിളിച്ചിരുന്നതായി രേഖകൾ പറയുന്നു. എപ്സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് 2019-ൽ അവർ പറഞ്ഞിരുന്നെങ്കിലും, 2011-ൽ തന്നെ അവർ ഗൂഗിൾ വഴി അദ്ദേഹത്തെക്കുറിച്ച് തിരഞ്ഞതായും ഇമെയിൽ ചെയ്തതായും പുതിയ രേഖകൾ വ്യക്തമാക്കുന്നു.
എപ്സ്റ്റീനുമായുള്ള ബന്ധം തനിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മെറ്റെ മാരിറ്റ് ഔദ്യോഗികമായി പ്രസ്താവിച്ചു.
മെറ്റെ മാരിറ്റിന് രാജകുടുംബത്തിന് പുറത്തുള്ള ബന്ധത്തിൽ ജനിച്ച മകനാണ് മാരിയസ് ബോർഗ് ഹൈബിയാണ് (29). ഫെബ്രുവരി മൂന്നിന് ഓസ്ലോ ജില്ലാ കോടതിയിൽ മാരിയസിന്റെ വിചാരണ ആരംഭിച്ചു. നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തത് ഉൾപ്പെടെ 38 ക്രിമിനൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബലാത്സംഗത്തിന് പുറമെ ഗാർഹിക പീഡനം, ലഹരിക്കടത്ത് വധഭീഷണി എന്നീ കുറ്റങ്ങളും ഇയാൾ നേരിടുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 16 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
എന്നാൽ മാരിയസിന് രാജകീയ പദവികളൊന്നുമില്ലെന്നും നിയമത്തിന് മുന്നിൽ അയാൾ ഒരു സാധാരണ പൗരനാണെന്നും കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ വിചാരണ വേളയിൽ മെറ്റെ മാരിറ്റും ഭർത്താവ് ക്രൗൺ പ്രിൻസ് ഹാക്കോണും വിട്ടുനിൽക്കുകയാണ്. എങ്കിലും, രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് ഈ സംഭവങ്ങൾ ഏൽപ്പിച്ച ആഘാതം ചെറുതല്ല.
Sports
ദോഹ: ഫിഡെ ലോക റാപിഡ് ചെസ് ചാന്പ്യൻഷിപ്പ് ഓപ്പണ്‍ വിഭാഗത്തിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. ആറാം തവണയാണ് കാൾസൻ കിരീടം സ്വന്തമാക്കുന്നത്. അവസാന റൗണ്ട് മത്സരത്തിൽ ഡച്ച് ഗ്രാൻഡ്മാസ്റ്റർ അനിഷ് ഗിരിയുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് കാൾസൻ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
13 റൗണ്ടുകളിൽനിന്ന് കാൾസൻ 10.5 പോയിന്റ് നേടിയപ്പോൾ 9.5 പോയിന്റുള്ള റഷ്യയുടെ വ്ലാഡിസ്ലാവ് ആർട്ടെമീവ് രണ്ടാമതായി. 8.5 പോയിന്റുള്ള ഇന്ത്യയുടെ അർജുൻ എരിഗൈസിക്കാണ് വെങ്കലം. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.
നേരത്തേ 2014, 2015, 2019, 2022, 2023 വർഷങ്ങളിലാണ് കാൾസന്റെ കിരീട നേട്ടം. മൂന്ന് തുടർ ജയങ്ങളുമായി മത്സരത്തിനിറങ്ങിയ താരം അവസാന റൗണ്ടിൽ അനിഷ് ഗിരിയുമായി സമനിലയിൽ പിരിഞ്ഞ് കിരീടമുറപ്പിച്ചു.
നേരിയ വ്യത്യാസത്തിലാണ് വനിതാ വിഭാഗത്തിൽ ഹംപിക്കു മൂന്നാം കിരീടം നഷ്ടമായത്. റഷ്യയുടെ അലക്സാഡ്ര ഗൊറൈകീന സ്വർണം നേടിയപ്പോൾ സു ജിനർ വെള്ളി മെഡൽ സ്വന്തമാക്കി.
മൂന്ന് പേർക്കും 8.5 പോയിന്റായിരുന്നു നേടാനായത്. ടൈ ബ്രേക്കറിൽ ഇരുവർക്കും ഹംപിയേക്കാൾ പോയിന്റ് വന്നതോടെയാണ് ഇന്ത്യൻ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ ബി. സവിത ശ്രീ നാലാം സ്ഥാനം സ്വന്തമാക്കി. ആർ. വൈശാലി അഞ്ചാം സ്ഥാനത്തും ദിവ്യ ദേശ്മുഖ് എട്ടാം സ്ഥാനത്തും ഡി. ഹരിക 19-ാം സ്ഥാനത്തുമെത്തി.
ടൂർണമെന്റിൽ കളിച്ച മലയാളി താരം നിഹാൽ സരിൻ 19-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 8.5 പോയിന്റ് നേടി. ക്ലാസിക്ക് ലോക ചാന്പ്യൻ ഡി. ഗുകേഷ് ഇതേ പോയിന്റുമായി 20-ാം സ്ഥാനത്തും ആർ. പ്രഗ്നാനന്ദ 28-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
Sports
ഓസ്ലോ: ഫിഫ 2026 ലോകകപ്പ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി വച്ച് എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ. യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് ഐയില്‍ നോര്‍വെ 4-1ന് എസ്റ്റോണിയയെ തകര്ത്തതോടെയാണിത്. മത്സരത്തില്‍ അലക്സാണ്ടര്‍ സോര്‍ലോത്തും (50, 52), എര്‍ലിംഗ് ഹാലണ്ടും (56, 62) ഇരട്ടഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലി 2-0ന് മോള്‍ഡോവയെ തോല്‍പ്പിച്ചു.
ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി നോര്‍വെ ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാമതുള്ള ഇറ്റലിക്ക് 18 പോയിന്റുണ്ട്. ഗ്രൂപ്പില്‍നിന്നു നേരിട്ടുള്ള ലോകകപ്പ് ടിക്കറ്റിനായി നോര്‍വെയും ഇറ്റലിയും ഏറ്റുമുട്ടും.
ചുരുങ്ങിയത് 10-0ന് എങ്കിലും നോര്‍വെയെ തോല്‍പ്പിച്ചാല്‍ മാത്രമേ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ 1998നുശേഷം നോര്‍വെ ആദ്യമായി ലോകകപ്പ് കളിക്കും. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിനെത്തിയേക്കില്ലെന്ന ഭീഷണിയിലാണ് ഇറ്റലി.