Kerala
കാസർഗോഡ്: മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുമ്പളയിലും കടുമേനിയിലും എൻഐഎ റെയ്ഡ്.
കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ കസ്റ്റഡിയിലുള്ള മുഹമ്മദ് സലീം എന്ന സജിയുടെ ഭാര്യയും മക്കളും താമസിക്കുന്ന കുമ്പള കട്ടത്തടുക്ക എകെജി നഗറിലെ ക്വാർട്ടേഴ്സിലും കടുമേനി പട്ടേങ്ങാനത്തുള്ള സജിയുടെ കുടുംബവീട്ടിലുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.
കുമ്പളയിലെ ക്വാർട്ടേഴ്സിൽനിന്നു സജിയുമായി ബന്ധപ്പെട്ട ഒരു ആർസി ബുക്കും മൂന്ന് വിസിറ്റിംഗ് കാർഡുകളും കടുമേനിയിലെ വീട്ടിൽനിന്ന് അഞ്ച് ജെലാറ്റിൻ സ്റ്റിക്കുകളും എൻഐഎ സംഘം പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെയാണ് എൻഐഎ കൊച്ചി യൂണിറ്റിൽനിന്നുള്ള സംഘം പരിശോധനയ്ക്കെത്തിയത്. സജിയുടെ സഹോദരൻ ജോർജും (ജോബി) കുടുംബവുമാണ് കടുമേനി പട്ടേങ്ങാനത്തെ വീട്ടിൽ താമസിക്കുന്നത്. സജി 36 വർഷം മുമ്പ് പത്താം ക്ലാസ് കഴിഞ്ഞയുടനെ നാടുവിട്ടു പോയതാണ്. പിന്നീട് മതപരിവർത്തനം നടത്തി മുഹമ്മദ് സലീം എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും വിവിധയിടങ്ങളിലായി മൂന്നോ അതിലധികമോ വിവാഹം കഴിച്ചതായി അറിയുന്നതായും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
ജോബിയുടെ കൂടെ താമസിക്കുന്ന അച്ഛനമ്മമാരെ കാണാൻ സജി വർഷത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. കാറിലെത്തി തിരിച്ചുപോകുന്ന മകനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് അച്ഛൻ കുട്ടപ്പൻ പറഞ്ഞത്. കാട്ടുമൃഗങ്ങളെ തുരത്താൻ അഞ്ചു വർഷം മുമ്പ് വാങ്ങിയതിൽ ബാക്കിയായതാണ് ഇന്നലെ കണ്ടെടുത്ത ജെലാറ്റിൻ സ്റ്റിക്കുകളെന്നാണ് പച്ചക്കറി കർഷകനായ ജോബി എൻഐഎ അധികൃതർക്ക് നൽകിയിരിക്കുന്ന മൊഴി.
ഈ വർഷം ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ എന്ന ഹോളോബ്രിക്സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന പച്ചക്കറി ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. ഉള്ളിച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഷോക്ക് ട്യൂബുകളുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് സലീം ഉൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
എൻഐഎ ഡിവൈഎസ്പി രാജന്റെ നേതൃത്വത്തിലാണ് കാസർഗോഡ് ജില്ലയിൽ പരിശോധനകൾ നടത്തിയത്. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസർഗോഡ് നിന്നെത്തിയ ബോംബ് സ്ക്വാഡും കടുമേനിയിൽ 10 മണിക്കൂറോളം നീണ്ട പരിശോധനയിൽ പങ്കെടുത്തു.
തിരൂരങ്ങാടി പോലീസ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് ചെറുപുഴ ചുണ്ടയിലും എൻഐഎ റെയ്ഡ് നടത്തി. കേസിലെ രണ്ടാംപ്രതിയായ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ എത്തിയ എന്‍ഐഎ സംഘം രാവിലെ ഏഴോടെ പരിശോധന പൂർത്തിയാക്കി മടങ്ങി. അനിൽകുമാറിനെ നേരത്തേ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസത്തോളം ജയിലിലായിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും അതിനാണ് ഇഡിയെ ഉപയോഗപ്പെടുത്തുന്നതെന്നും ജയരാജൻ പ്രതികരിച്ചു.
കേരള ഭരണകൂടത്തിനും ഇതിൽ പങ്കുണ്ട്. പാർട്ടിയെ വേട്ടയാടലാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷത്തിന് കരുത്ത് പകരാനാണിതെന്നും ജയരാജൻ വിമർശിച്ചു. ബിജെപി - കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന തുടർന്നാണെന്ന സിപിഎം നേതാക്കളുടെ ആരോപണം തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇഡിയുടെ പരിശോധനയെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കേരളം ഒരുപക്ഷേ ഞെട്ടുന്ന കാര്യങ്ങളിലേക്കാവും എത്തുക. സിപിഎമ്മിന്റെ തായ് വേര് മുറിക്കുന്ന കേസാവും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പി.വി. എന്നത് പിണറായി വിജയൻ എന്ന് വ്യക്തമാണ്.
ഇഡി പരിശോധനയ്ക്ക് നേരത്തെ താൽക്കാലിക സ്റ്റേ വന്നപ്പോൾ ആഘോഷിച്ചവരാണ് സിപിഎമ്മെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
ആലപ്പുഴ: പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെ ശക്തമായി വിമർശിച്ച് മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാൻ. ഇഡി പോലുള്ള ഏജൻസികളുടെ നടപടികൾ നിയമപരമായ ഉത്തരവാദിത്വമാകണം നിർവഹിക്കേണ്ടതെന്നും മാധ്യമ വിചാരണയ്ക്കോ രാഷ്ട്രീയ പ്രചാരണത്തിനോ അവ ഉപകരണമാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.
ജനാധിപത്യ വ്യവസ്ഥയിൽ അന്വേഷണ ഏജൻസികൾ ഭരണഘടനാപരമായ ഉത്തരവാദിത്വത്തോടെയും നിഷ്പക്ഷതയോടെയും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. എന്നാൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വിമർശനം രാജ്യത്ത് പലപ്പോഴും ഉയർന്നിട്ടുണ്ട്.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തലമുതിർന്ന കമ്യൂണിസ്റ്റുമായ പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ ഇഡി റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ ഈ ആശങ്കകളെ വീണ്ടും ശക്തമാക്കുകയാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഇതുവരെ കോടതിയിൽ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ, ഒരാളെ കുറ്റവാളിയെന്ന രീതിയിൽ ചിത്രീകരിക്കുന്നത് നീതിബോധത്തെയും ഭരണഘടനാ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണ്.
പ്രത്യേകിച്ച് ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകൾ നിർവഹിക്കുന്നവർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ-ഭരണഘടനാ - ഫെഡറൽ സംവിധാനങ്ങളിലുള്ള വൈരുധ്യങ്ങളും ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രതിപക്ഷ നിരയിലുള്ള നേതാക്കൾക്കെതിരായ ഇഡി, സിബിഐ നടപടികൾ വർധിക്കുകയും പിന്നീട് അവ എല്ലാംതന്നെ നിയമപരമായി നിലനിൽക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെ മദ്യനയത്തിന്റെ പേരിൽ വിചാരണത്തടവുകാരനായി അഞ്ചുമാസത്തോളം തിഹാർ ജയിലിൽ അടച്ച അനുഭവം നമുക്കു മുന്നിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം റെയ്ഡുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.
നിയമത്തിന്റെ പേരിൽ രാഷ്ട്രീയ പ്രതികാര നടപടികൾ നടക്കുന്നതായി ജനങ്ങൾക്ക് തോന്നുന്ന അവസ്ഥ ജനാധിപത്യത്തിന് ആരോഗ്യകരമല്ല. അന്വേഷണം നടത്തേണ്ടതുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം; മാധ്യമങ്ങൾക്ക് മുന്നിൽ ദൃശ്യനാടകമൊരുക്കുന്ന രീതിയിലാകരുത്.
കേന്ദ്ര ഏജൻസികൾ ഭരണഘടനാ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം. അതിന് രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന് അവ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ലഭിക്കണം.
ജനാധിപത്യത്തിൽ ആശയങ്ങളെ ആശയങ്ങൾകൊണ്ടും രാഷ്ട്രീയത്തെ രാഷ്ട്രീയത്തിലൂടെയും നേരിടേണ്ടതാണ്. അന്വേഷണ ഏജൻസികളെ ആയുധമാക്കി എതിരാളികളെ തളർത്താനുള്ള ശ്രമങ്ങൾ ഒടുവിൽ ഭരണഘടനാ സംവിധാനങ്ങളിലുള്ള ജനവിശ്വാസത്തെയാണ് തകർക്കുകയെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്റെ ലക്ഷ്യമെന്നും പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കേജരിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന് ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്.
ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും ഗോവിന്ദന് വിമര്‍ശിച്ചു. ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണതയെ ശക്തിയായി പ്രതിരോധിക്കും. ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇഡി പരിശോധനയില്‍ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണെന്നും ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. സിപിഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇപ്പോള്‍ നടക്കുന്ന റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണ്. കോണ്‍ഗ്രസും ബിജെപിയും കൂടി നടക്കുന്ന ഒത്തുകളിയാണ്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നു. അതിന് മുന്‍പ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കേരളത്തില്‍ വന്ന് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു.
ഒത്തുകളിയുടെ ഭാഗമായുളള ഉദ്ദിഷ്ട കാര്യത്തിനുളള ഉപകാരസ്മരണയാണ് ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത്. അരവിന്ദ് കേജരിവാളെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജലിയിലടയ്ക്കാന് കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്', ജോൺ ബ്രിട്ടാസ് പറഞ്ഞു.
Kerala
കൊച്ചി: സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുന്നു. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് ഒരേ സമയം പുരോഗമിക്കുന്നത്.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വീണ വിജയന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനു പിന്നിൽ ദുരൂഹത ആരോപിച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടന്നുവെന്നാണ് ബിനീഷ് ചൂണ്ടിക്കാട്ടുന്നത്.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്’ എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. അതേസമയം, പോസ്റ്റിനു താഴെ സമ്മിശ്രമായ പ്രതികരണങ്ങളാണുണ്ടായത്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കൂടാതെ, മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ വസതിയിലും സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
ചണ്ഡീഗഡ്: പഞ്ചാബ് വൈദ്യുത മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അറോറയുമായ് ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം അറസ്റ്റിലായത്.
ചണ്ഡീഗഡിലും ഡൽഹി-എൻസിആർ മേഖലയിലുമാണ് റെയ്ഡുകൾ നടത്തിയത്. ചണ്ഡീഗഡിലെ സെക്ടർ 2 ലെ ഔദ്യോഗിക വസതിയിൽ നിന്നാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഇത് മൂന്നാം തവണയാണ് അറോറയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നത്.
62 കാരനായ സഞ്ജീവ് അറോറ, ലുധിയാന വെസ്റ്റിൽ നിന്നും ആം ആദ്മി പാർട്ടി പാർട്ടി ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്. സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത നടപടിയെ എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ ശക്തമായി അപലപിച്ചു.
National
കോൽക്കത്ത: കോൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബംഗാളിൽ വീണ്ടും ഇഡി ഇറങ്ങിയിരിക്കുന്നത്.
ഡിസിപി ശന്തനു സിൻഹ ബിശ്വാസിന്റെയും ബിസിനസുകാരന്റെയും വസതികളിൽ ഞായറാഴ്ച റെയ്ഡ് നടത്തിയതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു റെയ്ഡ്. ശാന്തനു സിൻഹയുമായി ബന്ധപ്പെട്ട രണ്ട് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. സൺ എന്റർപ്രൈസസ് എംഡി ജോയ് കംദാറുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ റെയ്ഡ്.
NRI
ഹൂസ്റ്റൺ: ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്ബിഐയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി പരിശോധന നടത്തി.
കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ ഈ ഓപ്പറേഷനിൽ നാലോളം വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എഫ്ബിഐക്ക് പുറമെ ഹൂസ്റ്റൺ പോലീസ്, യുഎസ് മാർഷൽസ്, ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് തുടങ്ങിയ ഏജൻസികൾ ഈ നീക്കത്തിൽ പങ്കെടുത്തു.
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്നാണ് സൂചന. സൂര്യോദയത്തിന് മുമ്പ് തന്നെ പ്രദേശം വളഞ്ഞ ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ബോക്സുകളിൽ തെളിവുകൾ ശേഖരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
ആറ് മാസം മുമ്പ് ഇതേ പ്രദേശത്ത് നടന്ന സമാനമായ റെയ്ഡിന്റെ തുടർച്ചയാണിതെന്ന് ചില താമസക്കാർ വിശ്വസിക്കുന്നു. എത്രപേർ അറസ്റ്റിലായെന്നോ ഇവർക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചിലരെ മണിക്കൂറുകളോളം തടഞ്ഞുവച്ച ശേഷം വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
Kerala
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.
ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി രണ്ടു പേര് പിടിയിൽ. ആസാം സ്വദേശികളായ ജഹിദുള്‍ ഇസ്ലാം, റംസാന് അലി എന്നിവരാണ് പിടിയിലായത്.
കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വില്പന എന്ന് എക്സൈസ് പറഞ്ഞു.
16 ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ എൻഐഎയുടെ വ്യാപക റെയ്ഡ്.
ബുധനാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 2022ൽ രജിസ്റ്റർ ചെയ്ത ജിഹാദി ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
പിഎഫ്ഐയുടെ അനുബന്ധ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും നിരീക്ഷണത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു . കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, ഇടനിലക്കാർ, ജ്വല്ലറികൾ എന്നിവർ അടക്കം എഫ്ഐആറുകളിൽ പരാമർശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വർണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കൾ മനഃപൂർവം "ചെമ്പ് തകിടുകൾ" ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കർണാടകയിലെയും സ്വകാര്യ സൗകര്യങ്ങളിൽ രാസപ്രക്രിയകൾ വഴി സ്വർണം വേർതിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുറ്റകൃത്യങ്ങൾ, അഴിമതി, കള്ളപ്പണം വെളിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ടെന്നു കുറിപ്പിൽ പറയുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
International
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു.
മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു. എട്ടു പോലീസുകാർക്കും ഒരു നൈറ്റ് ഗാർഡിനും പരിക്കേറ്റു. യാലോവ പ്രവിശ്യയിലെ എൽമാലി ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.
ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് പോലീസ് ഇരച്ചുകയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അഞ്ച് സ്ത്രീകളെയും ആറ് കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരെല്ലാം തുർക്കി പൗരന്മാരാണ്.
രാജ്യത്തെ 15 പ്രവിശ്യകളിൽ റെയ്ഡ് നടന്നുവെന്ന് ആഭ്യന്തരമന്ത്രി അലി യേർലികയ പറഞ്ഞു. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ റെയ്ഡിൽ 115 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നു പോലീസ് പറഞ്ഞു.
National
മുംബൈ: നടി ശിൽപ ഷെട്ടിയുടെ മുംബൈയിലെ വസതിയിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തി. നടിയുടെ ഉടമസ്ഥതയിലുള്ള ബംഗുളൂരുവിലെ റസ്റ്റോറന്റുമായി ബന്ധപ്പെട്ട കേസിലാണ് ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അതേസമയം, അനുവദനീയമായ സമയത്തിനു ശേഷവും പ്രവർത്തിച്ചതിനും നിയമങ്ങൾ ലംഘിച്ച് രാത്രി വൈകിയുള്ള പാർട്ടികൾ നടത്തിയതിനും നടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യൻ റെസ്റ്റൊറന്റിനെതിരെ കർണാടക പോലീസ് കേസെടുത്തിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 11 ന്, ബാസ്റ്റ്യൻ റസ്റ്റോറന്റ് നിശ്ചിത സമയത്തിനു ശേഷവും പുലർച്ചെ 1.30 വരെ പ്രവർത്തനം തുടർന്നു. നിയമം ലംഘിച്ചതിന് ഔട്ട്ലെറ്റിന്റെ മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. നഗരത്തിലെ സെന്റ് മാർക്ക്സ് റോഡിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
നിയമങ്ങള്‍ ലംഘിച്ചതിന് സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബാസ്റ്റ്യന്‍ കൂടാതെ റസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന സോര്‍ ബെറി പബ്ബിനെതിരെയും കേസെടുത്തിട്ടുണ്ട്.
കൂടാതെ, 2015 മുതല്‍ 2023 വരെ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60 കോടി നിക്ഷേപിക്കാന്‍ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ചേര്‍ന്ന് പ്രേരിപ്പിക്കുകയും നിക്ഷേപിച്ച തുക അവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനാല്‍ വഞ്ചിക്കപ്പെട്ടെന്നും കാണിച്ച് ദീപക് കോത്താരി എന്നയാള്‍ നല്കിയ കേസ് ശിൽപയ്ക്കും ഭര്‍ത്താവിനുമെതിരെ നിലനില്‍ക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച ചാരായവും കോടയും പിടികൂടി. എക്സൈസ് നടത്തിയ പരിശോധയിലാണ് ചാരായവും കോടയും കണ്ടെത്തിയത്. തുടർന്ന് 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു.
സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അനിൽ അംബാനിയുടെ വീട്ടിൽ സിബിഐ റെയ്ഡ്.
228 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് ജയ് അൻമോലിന്റെ വീട്ടിൽ സിബിഐ സംഘമെത്തിയത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയെ 228 കോടി രൂപ വഞ്ചിച്ചെന്നാണു പരാതി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), മുൻ സിഇഒ രവീന്ദ്ര ശരദ് സുധാകർ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മുംബൈ കഫേ പരേഡിലുള്ള ജയ് അൻമോലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
National
ശ്രീനഗർ: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീരിലെ അനന്ത്നാഗിലും കുൽഗാമിലും എൻഐഎ റെയ്ഡ്.
ഒളിത്താവളങ്ങളെക്കുറിച്ച് പ്രതികൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ അനന്ത്നാഗിലെ വനമേഖലയിലും കുൽഗാമിലെ വാൻപോറയിലും റെയ്ഡ് നടത്തുകയായിരുന്നു.
സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. അദീൽ റാത്തർ, ജാസിർ ബിലാൽ വാനി എന്നിവരുമായി പ്രദേശത്ത് തെളിവെടുപ്പും നടത്തി.
Kerala
തിരുവനന്തപുരം: യുട്യൂബർ കെ.എം. ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് സംഘം എത്തിയപ്പോൾ വീട്ടിലെ ജോലിക്കാരി തടഞ്ഞുവെങ്കിലും പോലീസ് അകത്ത് കടക്കുകയായിരുന്നു.
കോടതിയുടെ സേർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ്. ശ്രീജിത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
National
ശ്രീനഗർ: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ)യുമായി ബന്ധമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി പോലീസ്. എട്ട് ജില്ലകളിലായി 20 ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി.
പുൽവാമ പോലീസ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെക്കൻ കാഷ്മീർ മേഖലയിൽ പുലർച്ചെയാണ് തിരച്ചിൽ ആരംഭിച്ചത്. പിന്നീട് മധ്യ, വടക്കൻ കാഷ്മീരിലെ മറ്റ് ജില്ലകളിലും പരിശോധന നടത്തി.
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ തീവ്രവാദ ശൃംഖലകൾ തകർക്കുന്നതിനും ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള ജമ്മുകാഷ്മീർ പോലീസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടന്നത്.
അതേസമയം, തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മു പോലീസ് റിയാസി ജില്ലയിൽ നിന്നുള്ള 19കാരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും ഉള്ള വ്യക്തികളുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Kerala
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അൻവറിന്റെ മലപ്പുറത്തെ വീട്ടിലും മഞ്ചേരി പാർക്കിലും സഹായി സിയാദിന്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
ഇന്നു രാവിലെ 6.30യോടെയാണ് അൻവറിന്റെ വീട്ടിലെ പരിശോധന തുടങ്ങിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.
2015 ലാണ് അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ
കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്)യില്നിന്ന് കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസും അന്വേഷിക്കുന്നുണ്ട്.
അൻവറിന്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.
ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.
Kerala
ഇടുക്കി: വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.
പീരുമേട് എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വാഗമൺ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
Kerala
കൊച്ചി: വിദേശ പഠനം, തൊഴില്‍ റിക്രൂട്ട്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അജിനോറയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
12 ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തി. ആദായനികുതി റിട്ടേണ്‍ സമര്പ്പിക്കാതെയാണു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
കൊച്ചി ഇടപ്പള്ളിയിലെ ആസ്ഥാനത്തും രാജ്യത്തെ ശാഖകളിലുമാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഇന്നലെ വൈകുന്നേരം വരെ നീണ്ടു. കഴിഞ്ഞ ആറുവര്‍ഷത്തെ ഇടപാടുകളാണു പരിശോധിച്ചത്.
Kerala
കൊല്ലം: പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പോലീസ് റെയ്ഡ് നടത്തിയത്.
പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.