Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resignation

അയോധ്യ ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

ലക്നോ: അയോധ്യ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം ഊർജിതമായിരിക്കേ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. ഇരുപതിലേറെ ജീവനക്കാരാണു രാജിവച്ചത്. ഈ വിഭാഗത്തിൽ 40 ജീവനക്കാരാണുണ്ടായിരുന്നത്. ഇനി 15-20 പേരാണ് അവശേഷിക്കുന്നത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞയുടൻ ജീവനക്കാർ, സംഭാവന എണ്ണലിന്‍റെ മേൽനോട്ട ചുമതലയുള്ള എസ്ബിഐ ബ്രാഞ്ചിലെത്തിയാണു രാജി നല്കിയത്.

ക്ഷേത്രക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു രാജി. അന്വേഷണം തങ്ങളിലേക്ക് എത്തുമോ എന്ന ഭീതിയിലാണ് ജീവനക്കാർ എന്നാണു സൂചന. അതേസമയം, അമിതജോലിഭാരമാണ് രാജിവച്ചവർ കാരണമായി പറയുന്നത്.

നേരത്തേ രണ്ടു ഷിഫ്റ്റിലായിരുന്നു ജീവനക്കാർ ജോലി ചെയ്തിരുന്നത്. ഇപ്പോൾ അത് ഒറ്റ ഷിഫ്റ്റാക്കി മാറ്റി. മാത്രമല്ല, ഒന്പതു മുതൽ പത്തു മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും വേതനം വർധിപ്പിച്ചില്ലെന്നും രാജിവച്ചവർ പറഞ്ഞു. നേരത്തേ മേശകളിലും കസേരകളിലും ആയിരുന്നു കാണിക്ക എണ്ണിയിരുന്നത്. ഇപ്പോൾ തറയിലിരുന്ന് എണ്ണണം. സംഭാവനക്കൊള്ള പുറത്തുവന്നതിനു പിന്നാലെ കാണിക്ക എണ്ണുന്ന സ്ഥലത്ത് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്.

കാണിക്ക എണ്ണുന്ന സ്ഥലത്തേക്കു പ്രവേശിക്കുന്ന ജീവനക്കാരെ പല തവണ ദേഹപരിശോധനയ്ക്കു വിധേയരാക്കുന്നു. നഗ്നപാദരായി, മൊബൈൽഫോണുകളോ മറ്റു വസ്തുക്കളോ ഒഴിവാക്കി വേണം ജീവനക്കാർ അകത്തു പ്രവേശിക്കാൻ. ക്ഷേത്ര സമുച്ചയത്തിൽ വിവിധ സുരക്ഷാ ചെക്പോയിന്‍റുകളിൽ ജീവനക്കാരെ പരിശോധിക്കുന്നു. കാണിക്ക എണ്ണുന്നതിന്‍റെ മേൽനോട്ടത്തിനു മാത്രം നാലു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

അയോധ്യ ക്ഷേത്രക്കൊള്ളയിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. ഇവരെല്ലാം കാണിക്ക എണ്ണലുമായി ബന്ധമുള്ളവരാണ്.

 

Kerala

ദേവസ്വം സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ കെ.ബി. പ്രദീപിനെ മാറ്റും; രാജി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ദേവസ്വം സ്‌പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി നിയമിതനായ സ്മാര്‍ട്ട് ക്രിയേഷന്‍സ് മുന്‍ അഭിഭാഷകന്‍ കെ.ബി. പ്രദീപിനെ ഒഴിവാക്കും. കെ.ബി. പ്രദീപിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്നു പ്രദീപ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ കേസിലെ പ്രതിയുടെ വക്കീല്‍ തന്നെ ദേവസ്വം അഭിഭാഷകനായി മാറിയത് വിവാദമായിരുന്നു.
 
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് പ്രദീപാണ്. സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ധാര്‍മികതയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Kerala

സുഗതന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി എൽഡിഎഫ് കൗൺസിലർമാർ

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതന്‍റെ രാജിയാവശ്യപ്പെട്ട് എൽഡിഎഫ്.

എൽഡിഎഫ് കൗൺസിലർമാരാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുഗതൻ നഗരസഭയ്ക്ക് തന്നെ അപമാനമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളാണ് സുഗതൻ. ഇയാളുകൂടെ വൻകിട ഗുണ്ടാ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും എൽഡിഎഫ് കൗൺസിലമാർ വിമർശിച്ചു.

അടുത്ത ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ 15ന് വൻ ജനകീയ സമരം കോർപ്പറേഷനിലേക്ക് നടത്തും.

Kerala

'പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവയ്ക്കണം': നഗരത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പാലക്കാടിന് അപമാനം എന്ന വാചകമാണ് ഫ്ലക്സ് ബോർഡിലുള്ളത്.

കഴിഞ്ഞ ദിവസം പ്രശോഭിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച മണ്ണാർക്കാട് എസ്‍സി/എസ്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പാലക്കാട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

 

Kerala

പൊതുവികാരം എതിരായപ്പോൾ ബെന്നി തോമസ് രാജിവച്ചു; ന്യായീകരിച്ച് മന്ത്രി എ.പി.അനിൽകുമാർ

തിരുവനന്തപുരം: സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമന വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി എ.പി.അനിൽകുമാർ. സഹോദരി ഭർത്താവായ ബെന്നി തോമസിനെ സണ്ണി ജോസഫ് നിയമിച്ചത് ഡിസിസിയുടെ നിർദേശപ്രകാരമാണ്. എന്നാൽ പൊതുവികാരം എതിരായപ്പോൾ രാജിവച്ചെന്ന് മന്ത്രി പ്രതികരിച്ചു.

എൽഡിഎഫ് കാലത്തെ ബന്ധുനിയമനവുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാവായിട്ടുപോലും വിമർശനമുയർന്നപ്പോൾ രാജി വയ്ക്കുകയാണ് ചെയ്തത്. ജനങ്ങളെ വെല്ലുവിളിക്കാൻ നിന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വിവാദങ്ങളൊഴിവാക്കാനാണ് ബെന്നി തോമസ് രാജിവച്ചതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ബെന്നി തോമസിന്‍റെ നിയമനത്തിൽ നിയമ പ്രശ്നമില്ല. സ്വന്തം തീരുമാനപ്രകാരമാണ് ബെന്നി തോമസ് രാജിവച്ചത്. ബെന്നി തോമസിനെപോലെ ഒരാളെ തനിക്ക് വകുപ്പിൽ ആവശ്യമായിരുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ രാജി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുമില്ല.

National

ജന്തർ മന്ദറിൽ നടന്നത് ട്രെയിലർ മാത്രം; രണ്ടും കൽപ്പിച്ച് 'പാറ്റകൾ'

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം കടുപ്പിക്കുന്നു. ഒരാഴ്ചയ്ക്കകം മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമാക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്‌കെ മുന്നറിയിപ്പ് നൽകി.

ജന്തർ മന്ദറിൽ നടന്ന പ്രതിഷേധം ഒരു ട്രെയിലർ മാത്രമാണെന്നും യുവാക്കൾ ഒന്നിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് സർക്കാരിന് കാണിച്ചുകൊടുത്തതായും അദ്ദേഹം എക്‌സിൽ കുറിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കടുത്ത നിരാശയും ദേഷ്യവുമാണ് ജനങ്ങളെ തെരുവിലിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ ഈ പ്രതിഷേധത്തെത്തെ ഇല്ലാതാക്കാൻ സർക്കാരിന് കഴിയില്ല. ഒരുമിച്ച് നിൽക്കുന്ന കാലത്തോളം "പാറ്റകൾക്ക്' ആരെയും ഭയപ്പെടേണ്ടതില്ലെന്നും അഭിജിത്ത് ദിപ്‌കെ കൂട്ടിച്ചേർത്തു.

National

അനുനയനീക്കങ്ങൾ ഫലം കണ്ടു; രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു

ബംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നി‍ർദേശം.

പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.

ബംഗളൂരു നഗരത്തിന്‍റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.

Kerala

രാജിക്കു പിന്നാലെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

ന്യൂഡൽഹി: രാജിവച്ചതിനു പിന്നാലെ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നിരത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മകൻ യതീന്ദ്രയ്ക്കൊപ്പമാണ് അദ്ദേഹം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.

പുതിയ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്കും ഒപ്പമുള്ളവർക്കും പ്രധാന വകുപ്പുകൾ നല്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നതുൾപ്പെടെ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും വിവരമുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നേരത്തേ നിഷേധിച്ചിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തിൽത്തന്നെ തുടരാനാണ് തന്‍റെ തീരുമാനമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നു.

എന്നാൽ രാജ്യസഭയിലേക്ക് തന്‍റെ ഒപ്പമുള്ളവരെ പരിഗണിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.

സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്ത കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും പല പ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും വ്യക്തമാക്കി. കർണാടകയിലെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

 

National

കർണാടകയിൽ നേതൃമാറ്റം; രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.

പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.

വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിക്കാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടിനെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.

ഇതോടെ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ബംഗളൂരുവിലെത്തിയിരുന്നു.

 

 

Kerala

അന്‍സിബയുടെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്നു ശ്വേതാ മേനോന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന്‍ രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകൾ മൂലമാണെന്നും അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍. താരത്തിന്‍റെ രാജി സംഘടന അംഗീകരിച്ചതായും അവര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണു ശ്വേതാ മേനോന്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്. ഫെബ്രുവരി 21ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേതാ മേനോന്‍ പറഞ്ഞു.

ഇതൊരു നിസ്വാര്‍ഥ സേവനമാണ്. സംഘടനയുടെ മീറ്റിംഗുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെംബറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍വച്ച് അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കിയെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്‌ഷനില്‍ എതിരില്ലാതെ തെരഞ്ഞ െടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന്‍ ആയിരുന്നു.

International

സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷം

ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.

മാൻഡൽസണിന്‍റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.

ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്‍റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.

അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.

2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.

ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

Business

എയർ ഇന്ത്യ സിഇഒ വിൽസൺ കാംബെൽ രാജിവച്ചു, പുതിയ പിൻഗാമിയെ തെരയുന്നു

ന്യു ഡൽഹി : എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദേഹം പദവിയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. 2027 ജൂലൈയിൽ അദേഹത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പിന്മാറ്റം. കഴിഞ്ഞ ആഴ്ച നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായും പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

2025 ജൂണിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആവർത്തിച്ചുള്ള സംഭവങ്ങളെത്തുടർന്നും അദ്ദേഹത്തിന്‍റെ രാജിയെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു. പീറ്റർ എൽബെഴ്സ് രാജിവെച്ചതിനുശേഷം ഇൻഡിഗോ സിഇഒ ആയി വില്ലി വാൽഷ് നിയമിതനായതിന് പിന്നാലെയാണ് വിൽസന്‍റെ പടിയിറക്കം.

സിംഗപ്പൂർ എയർലൈൻസിന്‍റെ സബ്സിഡിയറിയായ സ്കൂട്ടിൽ നിന്നാണ് വിൽസൺ 2022ൽ എയർ ഇന്ത്യയിലെത്തിയത്.ടാറ്റയുടെ വിഹാൻ.എഐ എന്ന പഞ്ചവത്സര പദ്ധതിയിലൂടെ എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു വിൽസന്‍റെ പ്രധാന ലക്ഷ്യം.

മധ്യേഷ്യയിലെ സംഘർഷങ്ങളും പാകിസ്ഥാൻ വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചു. ഉയർന്ന വ്യോമയാന ഇന്ധന വിലയും ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഏകദേശം 20,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Kerala

രാജിവച്ച മെമ്പര്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു.., വിവാദത്തിന് തിരികൊളുത്തി പൂജ ജോമോന്‍റെ രാജി; ട്വന്‍റി 20ക്ക് അടിപതറുന്നു

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സില്‍ എത്തി നില്‍ക്കവെ ട്വന്‍റി 20യിലെ പൊട്ടിത്തെറി രാഷ്ട്രീയ വിവാദമായി മാറുന്നു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍ രാജി വച്ചതോടെ ട്വന്‍റി 20ക്ക് പൂതൃക്കയിലെ ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെയായിരുന്നു പൂതൃക്കയില്‍ ട്വന്‍റി 20 അധികാരത്തില്‍ എത്തിയത്.

ട്വന്‍റി 20 എന്‍ഡിഎയില്‍ ലയിച്ചതിന് പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പൂജ ജോമോന്‍ പറഞ്ഞ വാക്കുകളും പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മെമ്പര്‍ ബസ് ഇടിച്ച് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പൂജയുടെ ആവശ്യം.

ബിജെപിയോടു കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് രാജി സമര്‍പ്പിച്ചതെന്ന് അവര്‍ പറഞ്ഞു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണു തനിക്കുള്ളതെന്നും ആ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും പൂജ ജോമോന്‍ പറഞ്ഞു. ട്വന്‍റി 20 എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത് അനുകൂലിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ മറ്റ് വാര്‍ഡ് അംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

ട്വന്‍റി 20 എന്ന സ്വാതന്ത്ര പ്രസ്ഥാനത്തിലൂടെയാണ് പ്രസിഡന്‍റ് ആയത്. എന്നാല്‍ എന്‍റെ ആദര്‍ശങ്ങക്കും ചിന്താഗതികള്‍ക്കും വിരുദ്ധമായി അവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. അവരുടെ ആദര്‍ശങ്ങളും തത്വങ്ങളും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്‍റ് സ്ഥാനവും ട്വന്‍റി 20 മെമ്പര്‍ സ്ഥാനവും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ജയിപ്പിച്ച പാര്‍ട്ടിയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

സാബു എം. ജേക്കബ് വിളിച്ച് ഭീഷണിപ്പെടുത്തി. രാജി വയ്ക്കുകയാണോ, രാജി വച്ച ഒരു മെമ്പര്‍ സ്‌കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരണപ്പെട്ടു. അവരുടെ കുടുംബവും നശിച്ചു പോയി. അത് ദൈവം വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് വിളിച്ചു പറഞ്ഞു. ഒട്ടും താല്‍പര്യമില്ലാത്തതു കൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നത് എന്ന് പൂജ ജോമോന്‍ പറഞ്ഞു.

അതേസമയം, എന്‍ഡിഎ പ്രവേശനത്തെ തുടര്‍ന്ന് നിരവധി നേതാക്കളും മെമ്പര്‍മാരും ട്വന്‍റി 20യില്‍ നിന്നും രാജിവച്ച് പോയതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിനേതാക്കളെയും റിയാലിറ്റി ഷോ താരങ്ങളെയുമാണ് സാബു ജേക്കബ് പരിഗണച്ചത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍, നടി അഞ്ജലി നായര്‍ അടക്കം ട്വന്‍റി 20 സ്ഥാനാര്‍ഥികളാണ്. ലക്ഷ്മിപ്രിയക്കും വീണ നായര്‍ക്കും വോട്ട് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളെ മാറ്റുകയായിരുന്നു.

Kerala

രാജിവാര്‍ത്ത അവാസ്തവം: അലോഷ്യസ് സേവ്യര്‍

തൊടുപുഴ: കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അവാസ്തവമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ഇടുക്കി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ തന്‍റെ പേര് ഉള്‍പ്പെട്ടിരുന്നു.

സീറ്റ് ലഭിക്കാത്തതില്‍ പരിഭവമില്ല. സംഘടനയില്‍ ഉറച്ചുനില്‍ക്കുമെന്നും യുഡിഎഫിന്‍റെ വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ചുമതലയില്‍നിന്നു രാജി നല്‍കിയിട്ടില്ലെന്ന് ഫേസ് ബുക്കിലും അദ്ദേഹം കുറിച്ചു.

Kerala

മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.

ഗണേഷിന്‍റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വച്ചുവെന്നുമാണ് വിമർശനം.

അതേസമയം, ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്‍റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരിഞ്ഞത്.

 

National

ഹൈക്കമാൻഡ് ഇടപെട്ടു, ഭൂപെൻ ബോറ രാജി പിൻവലിച്ചെന്ന് ജിതേന്ദ്ര സിംഗ്

ോഗോഹട്ടി: ഹൈക്കമാൻഡ് ഇടപെടലിനെത്തുടർന്ന് ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപെൻ ബോറ രാജി പിൻവലിച്ചുവെന്ന് ആസാമിന്‍റെ ചുമതല‍യുള്ള എഐസിസി നേതാവ് ജിതേന്ദ്ര സിംഗ്.

ബോറയുടെ രാജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചില്ലെന്നും ബോറയുമായി രാഹുൽഗാന്ധി 15 മിനിറ്റ് സംസാരിച്ചുവെന്നും ജിതേന്ദ്ര പറഞ്ഞു.

അതേസമയം, രാജിതീരുമാനം പുനഃപരിശോധിക്കാൻ സമയം വേണമെന്നാണ് ബോറ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ബോറ രാഡജി പ്രഖ്യാപിച്ചത്.

ജിതേന്ദ്ര സിംഗ്, ഗൗരവ് ഗൊഗോയി, പ്രദ്യുത് ബർദലോയി എംപി, ദേബബ്രത സൈക്കിയ തുടങ്ങിയ നേതാക്കൾ ബോറയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. 2021 മുതൽ 2025 വരെ ഭൂപെൻ ബോറ പിസിസി അധ്യക്ഷനായിരുന്നു.

Kerala

പണം തട്ടിപ്പ്; ടി.എസ് സുനീഷിന്‍റെ രാജി വാങ്ങി ബിജെപി ജില്ലാ നേതൃത്വം

കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.

ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന്‍ മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.

പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്‍റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്‍റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

പാര്‍ട്ടി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

വ്യക്തിപരമായി തല്പരകക്ഷികള്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.

Kerala

ഭാഗ്യലക്ഷ്മിയുടെ രാജി ഫെഫ്ക അംഗീകരിച്ചു

കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി ഫെഫ്ക അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ തിരികെകൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണു ഭാഗ്യലക്ഷ്മി രാജിവച്ചത്.

ഫെഫ്കയുടെ രൂപീകരണകാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അവര്‍.

Movies

ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക  

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയനിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവച്ചത്.

വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പറഞ്ഞത്. ഭാഗ്യലക്ഷ്മി സംഘടനയുടെ അഭിമാനമാണെന്നും രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കുന്നുവെന്നും ഫെഫ്ക കത്തിൽ വിശദീകരിച്ചു.

ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു. ഡിസംബർ ഒൻപതിനാണ് യൂണിയനിൽനിന്നും രാജി വയ്ക്കുന്നുവെന്ന് അറിയിച്ച് ഭാഗ്യലക്ഷ്മി ഇമെയിൽ ചെയ്തത്.

നാളിതുവരെയും സംഘടനയുടെയും അംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഭാഗ്യലക്ഷ്മിയെപ്പോലൊരാളുടെ രാജിക്കത്ത് ഏവരെയും ഏറെ വിഷമിപ്പിച്ചുവെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കത്തിലൂടെ അറിയിച്ചതിനാൽ മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നുവെന്ന് ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയൻ പ്രസിഡന്‍റ് ഷോബി തിലകൻ പറഞ്ഞു.

National

പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല; രാജി അഭ്യൂഹങ്ങൾ തള്ളി ഡി.കെ. ശിവകുമാർ

ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായ ഡി. കെ. ശിവകുമാർ. താൻ പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല എന്നും ശിവകുമാർ പറഞ്ഞു.

പാർട്ടിയ്ക്ക് വേണ്ടി താൻ‌ എല്ലാ കാലത്തും പൊരുതുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നും എന്നാൽ അതെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.

പാർട്ടിയെ സംസ്ഥാനത്ത് വളർ‌ത്തിയത് താൻ അടക്കമുള്ളവരാണെന്നും പിന്നെ എങ്ങനെയാണ് പാർട്ടിയെ പ്രതിസന്ധിലാക്കുകയെന്നും ശിവകുമാർ ചോദിച്ചു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും 2028ൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest News

Corehub Up