Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sslc

എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തൽ ഫീസ് 30 രൂപയിൽനിന്ന് 150ലേക്ക് ഉയർത്തി

കുറവിലങ്ങാട്: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തലിനുള്ള ഫീസ് 150 രൂപയായി ഉയർത്തി ഉത്തരവായി.

മറ്റ് തിരുത്തലുകൾക്ക് തുല്യമായി 30 രൂപ ഈടാക്കിയിരുന്ന ഫീസാണ് പലമടങ്ങായി വർധിപ്പിച്ച് 150 രൂപയായി നിശ്ചയിച്ചിട്ടുള്ളത്.

നിയമസഭ സബജക്റ്റ് കമ്മിറ്റി (വിഭ്യാഭ്യാസം) യുടെ ശുപാർശയുടെയും പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഫീസിനത്തിൽ വർധന വരുത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

District News

എസ്എസ്എല്‍സി: ജില്ലയില്‍ 99.72 ശതമാനം വിജയം

കോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.72 വിജയശതമാനം. കഴിഞ്ഞ വര്‍ഷം 99.81 ശതമാനം വിജയം നേടിയിരുന്നു. ഇത്തവണ 8574 ആണ്‍കുട്ടികളും 8512 പെണ്‍കുട്ടികളും ഉള്‍പ്പെടെ 17,086 പേരാണ് പരീക്ഷഎഴുതിയത്. ഇതില്‍ 8547 ആണ്‍കുട്ടികളും 8492 പെണ്‍കുട്ടികളും ഉള്‍പ്പെടെ 17,039 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 392 ആണ്‍കുട്ടികളും 873 പെണ്‍കുട്ടികളും ഉള്‍പ്പെടെ 1265 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 6844 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് കോട്ടയം മൗണ്ട്കാര്‍മല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ്. തൃക്കൊടിത്താനം ഗവ. ഹൈസ്‌കൂളിലാണ് സര്‍ക്കാര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. കാട്ടാമ്പാക്ക് എന്‍എസ്എസ്എച്ച്എസ്എസിലായിരുന്നു ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഇവിടെ ഒരാളാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. തലയോലപ്പറമ്പ് ഗവ. വിഎച്ച്എസ്എസാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.

മാര്‍ച്ച് അഞ്ചു മുതല്‍ 30 വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ ആദ്യവാരം വാല്യുവേഷന്‍ ക്യാമ്പും ആരംഭിച്ചിരുന്നു.

ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്

പാലാ - 99.93 (2788ല്‍ 2786), കോട്ടയം-99.78(6772ല്‍ 6757) കാഞ്ഞിരപ്പള്ളി 99.47 (4731ല്‍ 4706), കടുത്തുരുത്തി -99.82 (2795ല്‍ 2790)

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം:
പാലാ -292, കാഞ്ഞിരപ്പള്ളി-324 ,കോട്ടയം- 461, കടുത്തുരുത്തി-188.

Kerala

എസ്എസ്എൽസി; വിജയശതമാനത്തിൽ മുന്നിൽ പത്തനംതിട്ട; പിന്നിൽ തിരുവനന്തപുരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ പത്തനംതിട്ട ജില്ല.

ആകെ പരീക്ഷ എഴുതിയവരിൽ 99.73 ശതമാനം വിദ്യാർഥികളും പത്തനംതിട്ടയിൽ നിന്നും ഉപരിപഠന യോഗ്യരായി.ആകെ പരീക്ഷ എഴുതിയ 9225 പേരിൽ 9200 പേരും ഉപരിപഠന യോഗ്യരായി. ഏറ്റവും പിന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ്.

ജില്ലയിൽ ആകെ പരീക്ഷയ്ക്കിരുന്ന 32877 വിദ്യാർഥികളിൽ 32218 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. കൊല്ലം-99.38, ആലപ്പുഴ-99.63 , കോട്ടയം-99.72, ഇടുക്കി- 99.99.28, എറണാകുളം-99.61, തൃശൂർ-98.83, പാലക്കാട്-98.29, മലപ്പുറം-98.72, കോഴിക്കോട്-99.36, വയനാട് 99.59, കണ്ണൂർ-99.67, കാസർഗോഡ്-99.47 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ കുട്ടനാടും കുറവ് തിരൂരുമാണ്.

നൂറു ശതമാനം വിജയനേട്ടവുമായി 2105 സ്കൂളുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 2105 സ്കൂളുകളാണ് 100 ശതമാനം വിജയനേട്ടത്തിന് അർഹരായത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ്‍ എയ്ഡഡ് സ്കൂളുകളുമാണ് ഉൾപ്പെടുന്നത്. ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം സ്വന്തമാക്കിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 600 വിദ്യാർഥികളും വിജയിച്ചു.

1356 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന കോട്ടൂർ എകെഎൻഎച്ച്എസ്എസാണ് 100 മേനി നേടിയ എയ്ഡഡ് സ്കൂൾ. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന് 100 ശതമാനം വിജയം സ്വന്തമാക്കിയ അണ്‍ എയ്ഡഡ് സ്കൂളെന്ന ഖ്യാതിക്ക് അവകാശിയായത് കടുംങ്ങത്തുകുണ്ട് ബിവൈകെ റെസിഡൻഷ്യൽ ഹൈസ്കൂളാണ്. ഇവിടെ പരീക്ഷ എഴുതിയ 281 വിദ്യാർഥികളും ഉപരിപഠന യോഗ്യരായി.

Education

എസ്എസ്എൽസി പുനർ മൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും ഫോട്ടോ കോപ്പിക്കും ഇന്നു മുതൽ ഈ മാസം 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂണ്‍ ആദ്യ ആഴ്്ച നടത്തുന്നതും ജൂണ്‍ അവസാനവാരം ഫലം പ്രഖ്യാപിക്കും.

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. 2026 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂണ്‍ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും.

Kerala

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30,516 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.

4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

2,105 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ്‍ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.

അതേസമയം, ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

വൈകുന്നേരം 3.30 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

https://pareekshabhavan.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://results.kite.kerala.gov.in

Kerala

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ മാസം 15നു നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന ക്യുഐപി യോഗമാണു തീരുമാനമെടുത്തത്.

പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതുപ്രകാരം വെള്ളിയാഴ്ചത്തന്നെ ഫല പ്രഖ്യാപനം നടത്തും. ഇതിനായി ഇന്നു പരീക്ഷാബോർഡ് ചേർന്നു ഫലത്തിന് അംഗീകാരം നൽകുകയും തുടർന്ന് ഫലപ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും.

ക്യുഐപി യോഗത്തിൽ അധ്യാപകസംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫലപ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

പുതിയ മന്ത്രിസഭ വന്നതിനുശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ്‍ പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന പൊതുവിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലാണു ഫലപ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചത്.

Kerala

എസ്എസ്എൽസി ഫലം മേയ് 15ന്; ഹയർ സെക്കൻഡറി ഫലം 22 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 നും ഹയർസെക്കൻഡറി ഫലപ്രഖ്യാപനം മേയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും.

മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുകയാണ്.

ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള അവസാനഘട്ട നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മൂല്യനിർണയം വൈകിയാണ് ആരംഭിച്ചത്. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്‍റെ ഫലം മേയ് അവസാനവാരം പ്രഖ്യാപിക്കും.

മേയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Kerala

എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്എസ്എൽസി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്

കല്ലടിക്കോട്(പാലക്കാട്): എസ്എസ്എൽസിയിൽ മുഴുവൻ എ പ്ലസ് കുറയ്ക്കാനായി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. ചോദ്യപേപ്പർ ഘടനയിൽ മാറ്റംവരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറയ്ക്കാൻ നേരത്തേയും വകുപ്പ് നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. മുഴുവൻ വിഷയത്തിൽ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാരിനു തലവേദനയാകാറുണ്ട്. മുൻവർഷങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്സിനു സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് എ പ്ലസ് കുറയ്ക്കാനുള്ള തീരുമാനം.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരേ അധ്യാപകർപോലും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണു മൂല്യനിർണയവും കടുപ്പിക്കുന്നത്. അപൂർണമായ ഉത്തരങ്ങൾക്ക് നേരത്തേ അര മാർക്ക് നൽകിയിരുന്നു. എന്നാൽ ഇനി അതു വേണ്ടെന്നാണു നിർദേശം.
പൂർണമായ ഉത്തരം എഴുതിയാൽ മാത്രം മുഴുവൻ മാർക്കും നൽകിയാൽ മതിയെന്നാണു പുതിയ തീരുമാനം.

NRI

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേരളാ സിലബസ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാവും പരീക്ഷ റദ്ദാക്കൽ സംബന്ധിച്ച് തീരുമാനം വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഫയൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

മാർച്ച് ആദ്യം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുന്പാണ് ഇറാൻ-അമേരിക്ക സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ പരീക്ഷ പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും യുദ്ധാവസ്ഥയ്ക്ക് മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ റദ്ദാക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

പരീക്ഷയ്ക്കു പകരം മോഡൽ പരീക്ഷയുടെ ഉൾപ്പെടെ മാർക്കുകൾ പരിഗണിച്ച് സർട്ടിഫിക്കറ്റ് നല്കുന്ന കാര്യമാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളത്.

Kerala

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേരളാ സിലബസ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാവും പരീക്ഷ റദ്ദാക്കൽ സംബന്ധിച്ച് തീരുമാനം വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഫയൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

മാർച്ച് ആദ്യം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുന്പാണ് ഇറാൻ-അമേരിക്ക സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ പരീക്ഷ പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും യുദ്ധാവസ്ഥയ്ക്ക് മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ റദ്ദാക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

പരീക്ഷയ്ക്കു പകരം മോഡൽ പരീക്ഷയുടെ ഉൾപ്പെടെ മാർക്കുകൾ പരിഗണിച്ച് സർട്ടിഫിക്കറ്റ് നല്കുന്ന കാര്യമാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളത്.

Kerala

പരീക്ഷ കഴിഞ്ഞു; ഇനി അവധി ആഘോഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ എസ്എസ്എൽസി പരീക്ഷകൾ ഇന്നലെ അവസാനിച്ചു.

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. ഇനിയുള്ള രണ്ടു മാസം കുട്ടികൾ അവധി ആഘോഷത്തിലാണ്.

എസ്എസ്എൽസിക്ക് 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷ എഴുതിയത് 4.52 ലക്ഷം വിദ്യാർഥികളും പ്ലസ് വണിന് 4.11 ലക്ഷം വിദ്യാർഥികളുമാണ്. പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.

Kerala

ഗൾഫ് രാജ്യങ്ങളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു; പുതുക്കിയ തീയതികൾ പിന്നീട്

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. ഗൾഫ് മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഈ തീരുമാനം.

ഈ മാസം 18-ന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും 19-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളുമാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 19-ാം തീയതിക്ക് ശേഷം നടക്കേണ്ട പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും.

നേരത്തെ മാർച്ച് 9-ലേക്ക് നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ 18-ലേക്കും, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 19-ലേക്കും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പരീക്ഷകൾ നീട്ടിവെച്ചിരിക്കുന്നത്. മാർച്ച് 5, 6, 7 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളും നേരത്തെ പുനഃക്രമീകരിച്ചിരുന്നു.

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് പരീക്ഷകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഗൾഫിലെ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പരീക്ഷാ തീയതികളിലെ മാറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

 

 

District News

എസ്‌എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ തുടങ്ങി

ആലപ്പുഴ: പത്ത്, പ്ലസ് വൺ ക്ലാസുകളിലെ പൊതുപരീക്ഷകൾ ഇന്നലെ തുടങ്ങി. പ്ലസ് ടുവിന്‍റേത് ഇന്നു തുടങ്ങും. 20,316 വിദ്യാർഥികളാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. 10,165 ആൺകുട്ടികളും 10,151 പെൺകുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 6,479 പേർ. കുറവ് കുട്ടനാട്ടിലും- 1,811 പേർ.

ആലപ്പുഴയിൽ 6,029 പേരും ചേർത്തലയിൽ 5,997 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ രാവിലെ 9.30ന് പരീക്ഷ തുടങ്ങി. 199 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വർഷം 21,323 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്.

ഹയൽ സെക്കൻഡറി പരീക്ഷയ്ക്ക് 62,868 വിദ്യാർഥികൾ

ജില്ലയിൽ 62,868 പേരാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നത്. പ്ലസ് വൺ പരീക്ഷ ഉച്ചകഴിഞ്ഞും പ്ലസ് ടു പരീക്ഷ രാവിലെയുമാണ് നടക്കുക.പ്ലസ് ടുവിന് 23493 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 22,424 പേരാണ് റെഗുലർ വിഭാഗത്തിലേത്. 10832 പെൺകുട്ടികളും 11,592 ആൺകുട്ടികളുമാണുള്ളത്. ഓപ്പൺ വിഭാഗത്തിൽ 968 പേരുണ്ട്. 442 പെൺകുട്ടികളും 526 ആൺകുട്ടികളും. ടെക്നിക്കൽ വിഭാഗത്തിലെ 101 പേരിൽ 38 പെൺകുട്ടികളും 63 ആൺകുട്ടികളുമുണ്ട്.

പ്ലസ് വണ്ണിന് 20,970 വിദ്യാർഥികൾ പരീക്ഷയെഴുതും. 20,205 പേരാണ് റെഗുലർ വിഭത്തിലുള്ളത്. ഇതിൽ 9,893 പെൺകുട്ടികളും 10,312 ആൺകുട്ടികളുമുണ്ട്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 667 പേർ (317 പെൺകുട്ടികളും 350 ആൺകുട്ടികളും), ടെക്നിക്കൽ വിഭാഗത്തിൽ 98 പേരുമാണ് (36 പെൺകുട്ടികളും 62 ആൺകുട്ടികളും) പരീക്ഷയ്ക്കെത്തുന്നത്. കൂടാതെ 18,400 പേർ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയെഴുതുന്നുണ്ട്. ആകെ 119 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക. 46 ഗവ. സ്കൂളുകൾ, 64 എയ്ഡഡ് സ്കൂളുകൾ, എട്ട് അൺ എയ്ഡഡ് സ്കൂളുകൾ ഒരു ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലാണിത്.
ഹയർസെക്കൻഡറി പരീക്ഷ 28നും എസ്എസ്എൽസി പരീക്ഷ 30 നും അവസാനിക്കും.

District News

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്ന് തുടങ്ങും; വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്ക്

വടക്കഞ്ചേരി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ പഠിച്ച പാഠഭാഗങ്ങൾ അവസാന നിമിഷം മനസിൽ ഉറപ്പിക്കുന്ന തിരക്കുകളിലാണ് വിദ്യാർഥികൾ.

പേപ്പർ വൺ മലയാളമാണ് എസ്എസ്എൽസിക്കാരുടെ ആദ്യ ദിവസത്തെ പരീക്ഷ. രാവിലെ ഒമ്പതരയ്ക്കാണ് പരീക്ഷ തുടങ്ങുക. ഈ മാസം 30 വരെ പരീക്ഷ നീളും. ഓരോ പരീക്ഷയും രണ്ടും മൂന്നും ദിവസങ്ങൾ ഇടവിട്ടാണ് നടക്കുന്നത്.

ഇതിനാൽ പരീക്ഷയ്ക്ക് ഒരുങ്ങാൻ സമയമുണ്ട്. ചില പരീക്ഷകൾക്ക് അഞ്ച് ദിവസം വരെ ഇടവേളയുണ്ട്.

ചൂടിന്‍റെ അസ്വസ്ഥതകളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പരീക്ഷയ്ക്കായി നന്നായി ഒരുങ്ങിയിട്ടുണ്ടെന്ന് ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഹർജേഷ്, അജിത്ത്, നിവേദ്, സനൽ, അക്ഷയ് എന്നിവർ പറഞ്ഞു. സമീപത്തെ ആയക്കാട് ഹയർ സെക്കൻഡറി സ്കൂളിലും മഞ്ഞപ്രചിറ പികെ ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഹോസ്റ്റലിലെ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.

ആയക്കാട്ടെ പ്രീമെട്രിക് ഹോസ്റ്റലിൽ സ്കൂൾ പഠനത്തിനു പുറമെ എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് ട്യൂഷനുണ്ട്.

ഒമ്പത് ട്യൂഷൻ ടീച്ചർമാരും കുട്ടികൾക്കൊപ്പം താമസിച്ചുള്ള റസിഡൻഷ്യൽ ട്യൂട്ടർ മധു മാഷിന്‍റെ സേവനവുമുണ്ട്. ഉയർന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോസ്റ്റൽ വാർഡൻ പി.കെ. ബിജു പറഞ്ഞു.

അഞ്ചുമുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളാണ് ഈ ഹോസ്റ്റലിലുള്ളത്. ആയക്കാട് ഉൾപ്പെടെയുള്ള ജില്ലയിലെ ഒരു ഡസനോളം പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നെല്ലാം കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. സംശയങ്ങൾ തീർക്കാനും പരീക്ഷ പേടി അകറ്റാനും ഇവർക്കൊപ്പം രാവിലേയും വൈകുന്നേരവും ട്യൂഷൻ ടീച്ചർമാരുമുണ്ട്.

അതിരാവിലെ അഞ്ചുമുതൽ ഇവരുടെ ഒരുദിവസം ആരംഭിക്കും.
പ്രഭാത ജോലികൾ, കുളി, തുണികഴുകൽ, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള സമയമൊഴികെ കൂടുതൽ സമയവും പഠനത്തിനാണ് ഈ ദിവസങ്ങളിൽ ചെലവഴിക്കുന്നത്. ചേട്ടന്മാർക്ക് പഠനസൗകര്യങ്ങൾ ഒരുക്കാൻ അനുജന്മാരും ഒപ്പമുണ്ട്.

മുൻവർഷങ്ങളിലെല്ലാം നൂറ് ശതമാനം വിജയമാണ് ഹോസ്റ്റലിൽ ഉണ്ടായിട്ടുള്ളത്.
അതിന് മാറ്റം ഉണ്ടാകില്ലെന്ന് മാത്രമല്ല ഫുൾ എപ്ലസും ഇക്കുറി പ്രതീക്ഷിക്കുന്നുണ്ടെന്ന് വാർഡൻ ബിജു പറഞ്ഞു.

ജില്ലയിൽ എസ്എസ്എൽസി പരീക്ഷ
എഴുതാൻ 39121 വിദ്യാർഥികൾ

പാലക്കാട്: ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി റെഗുലർ വിഭാഗത്തിൽ 39121 വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 17994 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 12373 വിദ്യാർഥികളും, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 8754 വിദ്യാർഥികളും പരീക്ഷ എഴുതും.

193 കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഇതിൽ മൂന്നെണ്ണം ടെക്നിക്കൽ സ്കൂളുകൾക്കും ഒന്ന് ബധിര വിദ്യാർഥികൾക്കുമായുള്ള കേന്ദ്രങ്ങളാണ്.

Kerala

പശ്ചിമേഷ്യയിലെ സംഘർഷം; ഗൾഫിലെ എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.

വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്‌ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്‍ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്‌ച മാറ്റിവെച്ചിരുന്നു.

University News

എസ്എസ്എൽസി പരീക്ഷയ്ക്ക് 12 മുതൽ ഫീസ് അടയ്ക്കാം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ ഇല്ലാതെ നവംബർ 12 മുതൽ 19 വരേയും പിഴയോടുകൂടി 21 മുതൽ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.

വിശദ വിവരങ്ങൾക്ക്: https:// sslcexam. kerala.gov.in, https://thslcexam.kerala.gov.in,http://ahslcexam.kerala.gov.in,https://pareekshabhavan.kerala.gov.in, http://sslchiexam. kerala.gov.in, http:// thslc hiexam. kerala. gov.in.

Kerala

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിനു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും.

സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും.

അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് അഞ്ചു മുതൽ 27 വരെ ഒന്നാം വർഷ പരീക്ഷകളും, മാർച്ച് ആറു മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷകളും നടക്കും.

സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.

Latest News

Corehub Up