Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Up Police

ലഹരിക്കടിമയായ യുവാവിനെ കൊലപ്പെടുത്താൻ കുടുംബത്തിന്‍റെ ക്വട്ടേഷൻ; പണം കണ്ടെത്തിയത് അമ്മയുടെ സ്വർണം പണയപ്പെടുത്തി

ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് ദുഷ്യന്തിന്‍റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്‍റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്‌തിരുന്നു.

ദുഷ്യന്തിന്‍റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

 

National

പ്രണയപ്പകയിൽ യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ‌

ലക്‌നോ: യുപിയിൽ പ്രണയപ്പകയെ തുടർന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാംകൊല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൊര്‍വാന്‍ എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തെ തുടർന്ന് കാജൾ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്‌വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.

National

പേരക്കുട്ടി ഓടിച്ച വാഹനം ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

ലക്നോ: വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്യാൻ പേരക്കുട്ടിയെ സഹായിക്കുന്നതിനിടെ വയോധികയ്ക്ക് ദാരുണാന്ത്യം. പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ചാണ് വയോധിക മരിച്ചത്. വീട്ടുമുറ്റത്ത് നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ആണ് സംഭവം നടന്നത്. . വാഹനം അകത്ത് കയറ്റിയ ശേഷം ഗേറ്റ് അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറ്റത്തെ ചരിവിലൂടെ അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകർത്ത് വയോധികയെ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ അപകടത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

National

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ 

ഖലീലാബാദ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. 14 വയസുകാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വെള്ളിയാഴ്ച പ്രതി തന്‍റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഖലീലാബാദ് പോലീസ് ശനിയാഴ്ച യുവാവിനെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ രവി ചൗധരി(24) ആണ് ഖലീലാബാദ് പോലീസിന്‍റെ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അമിത്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

National

നീറ്റ് പരീക്ഷയ്ക്കായി നിർബന്ധിച്ചു; പിതാവിനെ കൊലപ്പെടുത്തി ഡ്രമ്മിലൊളിപ്പിച്ച മകൻ‌ പിടിയിൽ

ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്ത‌ിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.

2018ൽ അക്ഷതിന്‍റെ അമ്മ മരിച്ചിരുന്നു. പിതാവിന്‍റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ‌ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

National

യുപിയിൽ കോടതികൾക്ക് നേരെ ബോംബ് ഭീഷണി

ലക്നോ: ഉത്തർപ്രദേശിലെ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി.

ലക്നോ, അയോധ്യ, മൊറാദാബാദ്, അസംഗഡ്, മീററ്റ്, അമ്രോഹ, വാരണാസി തുടങ്ങി 18 ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.

സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇ-മെയിലിന്‍റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ചു വരികയാണ്. രണ്ട് ദിവസം മുൻ‌പും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

National

യുപി പോലീസ് 2025ൽ ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ

ലക്നോ: യുപി പോലീസ് കഴിഞ്ഞവർഷം ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ. എട്ടുവർഷത്തിനിടെ ഒരുവർഷം ഏറ്റവുംകൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത് 2025 ലാണെന്നും ഡിജിപി രാജീവ് കൃഷ്ണ പങ്കുവച്ച കണക്കുകളിലുണ്ട്.

2017 മാർച്ച് 20 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ സംസ്ഥാനത്തു നടന്ന പോലീസ് നടപടികളുടെ വിവരങ്ങളാണു ഡിജിപി പുറത്തുവിട്ടത്.

2017 മാർച്ചിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണം ഉയരുന്നത്. 2018 നുശേഷം 266 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ പോലീസ് വധിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറ്റകൃത്യങ്ങൾക്കെതിരേ സ്വീകരിച്ച കർക്കശനടപടികളാണ് ഇതു വ്യക്തമാക്കുന്നതെന്നും ഡിജിപി പറയുന്നു.

കഴിഞ്ഞവർഷമാത്രം 2,739 പോലീസ് നടപടികളാണുസംസസ്ഥാനത്തുണ്ടായത്. ആരോപണവിധേയരായ 3,153 പേർക്കു പരിക്കേറ്റു. 48 പേർ മരണമടയുകയും ചെയ്തു. ഒരു പോലീസുകാരനും ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായി. 2018 ൽ 41 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.

National

ഒന്നിച്ചിരുന്ന് മദ്യപാനം, പിന്നാലെ തർക്കം; ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ‍യുവതി

കാൺപുർ: ഉത്തർപ്രദേശ് കാൺപുരിൽ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ‍യുവതി. കാൺപുരിലെ തിക്ര സ്വദേശി പപ്പു(45) ആണ് കൊല്ലപ്പെട്ടത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു.

തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പപ്പുവിനെ വീരാംഗന കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2019ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പപ്പു മരിച്ചെന്ന് മനസിലാക്കിയ യുവതി നാല് വയസുള്ള മകനുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. വീരാംഗനയ്ക്കായി തെരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.

National

യുപിയിൽ ഏഴ് വയസുകാരന് നേരെ ലൈംഗികാതിക്രമം; ക്ഷേത്ര പൂജാരി പിടിയിൽ

ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള രമേശ് ചന്ദ്ര പുരി (65)
ആണ് കേസിൽ പിടിയിലായത്.

പ്രതി 20 വർഷത്തോളമായി പ്രാദേശിക ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.

ഇതേ തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. വിവരം അറിഞ്ഞ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Latest News

Corehub Up