Letters
കെഎസ്ആർടിസിയിൽ പെൻഷൻപ്രായം കൂട്ടിയാൽ
Tuesday, April 17, 2018 11:21 PM IST
കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് സണ്ണി തോമസിന്‍റെ കത്ത് ദീപികയിൽ കാണുകയുണ്ടായി. ഡ്രൈവർമാരുടെ പെൻഷൻ പ്രായം കൂട്ടിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണ്. പെൻഷൻപ്രായം ഉയർത്തൽ മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കേരളംപോലെ വരുമാന സ്രോതസുകൾ കുറഞ്ഞ ഒരു സംസ്ഥാനത്തിന് അതിഭീകരമായിരിക്കും. ഒരു യൂണിയൻ നേതാവെങ്കിലും ഇതു പറഞ്ഞതിൽ സന്തോഷം തോന്നി.

വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കു പൊയ്ക്കൊണ്ടിരുന്ന ഈ പ്രസ്ഥാനത്തെ അടച്ചുപൂട്ടാൻ മാത്രമേ പെൻഷൻ പ്രായം ഉയർത്തൽ ഉപകരിക്കുകയുള്ളൂ. സ്റ്റാഫ് അംഗങ്ങളോളം തന്നെ പെൻഷൻകാരെയും പോറ്റേണ്ട അവസ്ഥയാണ് ഈ വെള്ളാന മൂലം ഉണ്ടായിരിക്കുന്നത്. ഇതിനെ നിലനിർത്താൻ കേരളത്തിലെ ജനങ്ങൾ പലവിധ ടാക്സുകൾ കൊടുക്കേണ്ടിവരുന്നു. നികുതിപ്പണംകൊണ്ട് വികസന പ്രവൃത്തികൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമാണിവിടെ.
സംസ്ഥാന വരുമാനത്തിന്‍റെ 75 ശതമാനവും സർക്കാർ ജീവനക്കാർക്കു ശന്പളവും പെൻഷനുമായി കൊടുക്കേണ്ടിവരുന്നു. അപ്പോഴാണ് പെൻഷൻ പ്രായം ഉയർത്തൽ പോലെയുള്ള കാര്യങ്ങളെക്കുറിച്ചു സർക്കാർ ആലോചിക്കുന്നത്.

ആധുനികരീതിയിലുള്ള മാനേജ്മെന്‍റ് പ്രാക്ടീസുകളെക്കുറിച്ച് ഒരു ധാരണയും അധികൃതർക്ക് ഉള്ളതായി തോന്നിയിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ കെഎസ്ആർടിസിക്ക് അടച്ചുപൂട്ടൽ ഭീഷണി ഉണ്ടാകുമായിരുന്നില്ല. പൊതുഗതാഗതം ഒരിക്കലും ലാഭം ഉണ്ടാക്കാൻ ഇടയില്ല. പക്ഷേ കെഎസ്ആർടിസിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെയുള്ള ഭീകരനഷ്ടങ്ങൾ സംസ്ഥാന ഖജനാവിന്‍റെ അടിത്തറ ഇളക്കും എന്നതിൽ സംശയമില്ല.

രമേശ് മാത്യു, ദോഹ, ഖത്തർ