Letters
മുദ്രപത്രക്ഷാമം നോക്കുകൂലി വാങ്ങാൻ സർക്കാർ കണ്ട മാർഗ
Friday, May 18, 2018 11:32 PM IST
കേരളത്തിലാകമാനം മുദ്രപത്രങ്ങൾക്കു പ്രത്യേകിച്ച് മൂല്യം കുറഞ്ഞ മുദ്രപത്രങ്ങൾക്ക്, രൂക്ഷമായ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന ഈ ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ എന്തെങ്കിലും നടപടി എടുത്തതായി തോന്നുന്നില്ല. ഉണ്ടെങ്കിൽതന്നെ അതു ഫലപ്രദമായിട്ടില്ല. ജനന/മരണ/വിവാഹ സർട്ടിഫിക്കറ്റ് രേഖകൾ തയാറാക്കുന്നതിന് ഉപയോഗിക്കപ്പെടുന്ന 20, 50, 100 രൂപ വിലയുള്ള പത്രങ്ങൾക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്. എന്നാൽ, 500, 1000 രൂപ തുടങ്ങിയ കൂടിയ വിലയുള്ള പത്രങ്ങൾ കിട്ടാനുമുണ്ട്.

സർട്ടിഫിക്കറ്റുകൾ ഉടൻതന്നെ വേണ്ടിവരുന്ന അപേക്ഷകർ പലപ്പോഴും അഞ്ചും പത്തും ഇരട്ടി മൂല്യമുള്ള പത്രങ്ങൾ വാങ്ങി കാര്യം സാധിക്കാൻ നിർബന്ധിതരാകുന്നു. ഇതുമൂലം സർക്കാരിന് ദിനംപ്രതി വലിയ തുക അധികവരുമാനമായി ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതൊരു വസ്തുതയാണ്. ഒരുപക്ഷേ ഇത്തരത്തിൽ അധികവരുമാനം ലഭിക്കുന്നതിനുവേണ്ടി സർക്കാർ മനഃപൂർവം മുദ്രപത്രക്ഷാമം പരിഹരിക്കാതെയിരിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ദൂരെ മാറിനിന്ന് വെറുതെ പണി നോക്കിക്കാണുന്നതിനു വാങ്ങുന്ന തുകയ്ക്കാണല്ലോ നോക്കുകൂലിയെന്നു പറയുന്നത്. കേരള സർക്കാർ കഴിഞ്ഞയാഴ്ച നോക്കുകൂലി നിരോധിച്ചതായി വാർത്ത കണ്ടു. ഇക്കാര്യത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ, മുദ്രപത്രക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്താതെ വെറുതെയിരുന്ന് ജനങ്ങളിൽനിന്നു നിയമാനുസൃതമല്ലാത്ത അധികവരുമാനം സ്വീകരിക്കുന്നതിലൂടെ സർക്കാർതന്നെ നോക്കുകൂലി തുടർന്നും വാങ്ങുകയില്ലേ?

മുദ്രപത്രങ്ങൾ അച്ചടിക്കുന്നത് കേന്ദ്രസർക്കാരാണെന്നാണ് അറിയുന്നത്. ഡിജിറ്റൽ ഇന്ത്യയിൽ മുദ്രപത്രങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റിയ പുതിയ സങ്കേതങ്ങളെപ്പറ്റി സർക്കാർ ചിന്തിക്കുന്നില്ലേ‍? അതോ മുദ്രപത്രക്ഷാമം എന്ന കറവപ്പശുവിൽ കൂടി ലഭിക്കാവുന്ന നോക്കുകൂലി ഉൾപ്പെടെയുള്ള അധികവരുമാനം തുടർന്നും കിട്ടിക്കോട്ടെയെന്നു കരുതി അനങ്ങാതെയിരിക്കുന്നതാണോ? ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകൾ എന്തുകൊണ്ട് സർക്കാർ ഫീസുകൾക്ക് കൂടുതലായി പുതിയ സാങ്കേതിക മാർഗങ്ങൾ സ്വീകരിക്കാൻ മടിക്കുന്നു?

എൻ.എം. മാത്യു, ചങ്ങനാശേരി