Letters
കൃഷിയറിയാത്ത പുതുതലമുറ
Tuesday, May 29, 2018 12:24 AM IST
അര നൂറ്റാണ്ട് മുന്പ് കേരളത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണെന്നു സ്കൂളുകളിൽ പഠിപ്പിച്ചിരുന്നു. ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളെക്കൊണ്ടും എന്തെങ്കിലും ചില കൃഷിപ്പണിയുടെ ഭാഗങ്ങൾ ചെയ്യിച്ചിരുന്നു. കാലികളെ മേയ്ക്കൽ കുട്ടികളുടെ മാത്രം പണിയായിരുന്നു. മുറ്റമടിക്കുക, പാലു കൊണ്ടുപോയി കൊടുക്കുക, നെല്ലു ചിക്കുക, ഇഞ്ചി നടുക, കപ്പയരിയുക, പുളി പൊട്ടിക്കുക ഇങ്ങനെ ഒത്തിരിയേറെ പണികൾ കുട്ടികൾ പഠനത്തിനിടയിൽ നടത്തിയിരുന്നു.

കാഷികവിളകളും നാണ്യവിളകളും അവർക്ക് തിരിച്ചറിയാമായിരുന്നു. എല്ലാ കൃഷിയുപകരണങ്ങളുടെയും പേരും ഉപയോഗവും അവർ മനസിലാക്കിയിരുന്നു. പ്രായപൂർത്തിയാവുന്നതിനു മുന്പുതന്നെ കാളപൂട്ടാനും ഞവരിയടിക്കാനും വിത്തു വിതയ്ക്കാനും ഇഞ്ചി കണ്ടം വെട്ടാനും മിക്കവരും പഠിച്ചെടുക്കും.

ഇന്നു കേരളത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണോ? ഇരുപത്തിയഞ്ചു വയസിൽ താഴെയുള്ളവർക്ക് എന്തെങ്കിലും കൃഷിപ്പണി അറിയുമോ? മരം കയറാൻ അറിയുമോ? ആരെങ്കിലും അവരെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ? കാർഷിക വിളകളും നാണ്യവിളകളും അവർക്ക് തിരിച്ചറിയുമോ? എന്തെങ്കിലും കൃഷിയുപകരണങ്ങൾ അവർക്കറിയാമോ? പരിതാപകരമല്ലേ കാർഷിക രംഗത്തെ അവരുടെ തിരിച്ചറിവ്? ഇനിയൊരു 25 വർഷം കഴിഞ്ഞു കാർഷിക കേരളത്തിന്‍റെ അവസ്ഥ എന്തായിരിക്കും?

ഈ നില ശരിയോ? ഇതു നമ്മെ ഭാവിയിൽ വലിയ പതനത്തിൽ ആഴ്ത്തുകയില്ലേ? കാർഷികോത്പന്നങ്ങളെയും കൃഷിയുപകരണങ്ങളേയും നമ്മുടെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടേ? ചുരുങ്ങിയത്, ഭക്ഷണപദാർഥങ്ങൾ എങ്കിലും പച്ചക്ക് അവർ കാണേണ്ടേ? പേരുപറഞ്ഞ് വസ്തുക്കൾ അവർ തിരിച്ചറിയേണ്ടേ?

ഇതു ഗൗരവമേറിയ ഒരു ചിന്തയല്ലേ? മുതിർന്നവർക്ക് ഇതു കടമയും കർത്തവ്യവുമല്ലേ? ഭരിക്കുന്ന സർക്കാർ ഇ തൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ? കൃഷിയേയും കാലി വളർത്തലിനെയുമൊക്കെ തീരെ അവഗണിച്ച് നമുക്കൊരു ജീവിതം സാധ്യമാണോ? ഫാക്ടറികളിലേക്കു കുട്ടികളെ കൂട്ടത്തോടെ നയിക്കുന്നതിനു മുന്പേ അവരെ പാടങ്ങളിലേക്കല്ലേ നയിക്കേണ്ടത്? ഈ ചിന്ത തീരെ അസ്ഥാനത്താണോ?

ഫിലിപ്പ് പഴേമ്പിള്ളി, പെരുവ