Letters
ആർഭാട വിവാഹങ്ങൾ ഒഴിവാക്കണം
Wednesday, August 8, 2018 11:46 PM IST
കേരളത്തിൽ അടുത്ത കാലത്തായി ആർഭാട വിവാഹങ്ങൾ വർധിച്ചുവരുന്നതായി കാണുന്നു. കുറച്ചുനാൾ മുന്പ് കൊല്ലത്ത് ഒരു കോടീശ്വരൻ മകളുടെ വിവാഹത്തിനുവേണ്ടി മുടക്കിയ തുക പത്തുകോടി രൂപയാണത്രേ. ഏതാണ്ട് അത്രയും തുക മുടക്കിയ മറ്റുചില കല്യാണങ്ങളുടെ കഥയും കേട്ടിരുന്നു.

വിവാഹം ഏറ്റവും ലളിതമായിരിക്കണം എന്നാണു സാമൂഹിക പരിഷ്കർത്താക്കൾ പണ്ടു പറഞ്ഞിട്ടുള്ളത്. കാലം മാറിയതിന് അനുസരിച്ച് അല്പം ഭേദഗതി വരുത്തിയാൽ കൂടിയും ഇന്നു കാണുന്ന ആർഭാടങ്ങൾക്ക് ഒരു സാധൂകരണവുമില്ല. വിവാഹത്തിലെ ധൂർത്ത് ഒഴിവാക്കാൻ വേണ്ടി സർക്കാർ തലത്തിലും സമുദായ സംഘടനാതലത്തിലും കൂടുതൽ ബോധവത്കരണം നടത്തേണ്ടതാണ്.

വിവാഹത്തലേന്നും വിവാഹദിവസവും നാടാകെ സദ്യകൊടുക്കുന്നത് സർവസാധാരണമായിരിക്കുന്നു. നാലുകൂട്ടം പായസവും പത്തുകൂട്ടം കറികളും ഇല്ലെങ്കിൽ എന്തു സദ്യ എന്നു ചിന്തിക്കുന്നവരുമുണ്ട്. ആർഭാട വിവാഹങ്ങൾക്ക് സർക്കാർ നികുതി ഏർപ്പെടുത്തുന്നത് നന്നായിരിക്കും. കേരളത്തിലെ കത്തോലിക്കാസഭ വിവാഹ ധൂർത്തിനെതിരേ രംഗത്തുവന്നതായി അറിയുന്നതിൽ സന്തോഷിക്കുന്നു.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ.