നെടുങ്കണ്ടം: ശ്രീശുഭാനന്ദാശ്രമത്തിൽനിന്നു പോയ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പാന്പാടുംപാറയ്ക്കുസമീപം ആദിയാർപുരത്തായിരുന്നു അപകടം. പനയ്ക്കൽസിറ്റി കണ്ണമല കുട്ടപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (65) ആണ് മരിച്ചത്.
മുണ്ടിയെരുമ ആശ്രമത്തിൽനിന്ന് ആദിയാർപുരത്തുള്ള സഭാംഗങ്ങളുടെ വീടുകളിൽ സന്ദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. കുത്തനെയുള്ള കയറ്റത്തിൽ നിന്നുപോയ ജീപ്പ് പിന്നോട്ടുനിരങ്ങി മറിയുകയുമായിരുന്നു.
കല്ലാർ കണിയാൻമൂലയിൽ സരസ്വതി(30), മാവേലിക്കര ശുഭാനന്ദാശ്രമത്തിലെ സ്വാമി സുധാനന്ദൻ(72), സ്വാമിനി വേദാന്തിനിയമ്മ(30), പത്മാവതി(50), കല്ലാർ തെക്കുംകര പുത്തൻവീട്ടിൽ അന്പിളി(40), കല്ലാർ കരിന്പനാക്കുഴിയിൽ വാസന്തി(35), മുണ്ടിയെരുമ ഉൗതംകുഴിയിൽ സജിത്ത്(14), കല്ലാർ വലിയപുരയ്ക്കൽ ഷാജി(43), നെടുങ്കണ്ടം കരിന്പനാക്കുഴിയിൽ ഉണ്ണികൃഷ്ണൻ(50), കാമാക്ഷി ചെരിവുപുരയിടത്തിൽ ശാന്തമ്മ(65), രാമക്കൽമേട് അല്ലിശേരിൽ പുഷ്പകുമാരി(50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരിൽ തലയ്ക്ക് പരുക്കേറ്റ സരസ്വതി, പുഷ്പകുമാരി എന്നിവരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലും ഉണ്ണികൃഷ്ണൻ, ശാന്തമ്മ എന്നിവരെ തൂക്കുപാലം അർപ്പണ ആശുപത്രിയിലും മറ്റുള്ളവരെ നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലക്ഷ്മിക്കുട്ടിയമ്മയുടെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്കരിക്കും. മക്കൾ: അഭിലാഷ്, അന്പിളി, അനിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.