കസ്തൂരിരംഗൻ റിപ്പോർട്ട് : അന്തിമ വിജ്ഞാപനം വൈകുന്നതിൽ പരക്കെ ആശങ്ക
Friday, February 17, 2017 4:18 PM IST
കട്ടപ്പന: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വൈകുന്നതിൽ ജനങ്ങളും നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രം ഇറക്കിയ വിജ്ഞാപനം തീരുന്ന മാർച്ച് നാലിനു മുന്പ് അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

മാർച്ച് നാലിനു മുന്പ് അന്തിമവിജ്ഞാപനം ഇറക്കണം: കെ.എം. മാണി

മാർച്ച് നാലിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിൽ മുഖ്യമന്ത്രി സമ്മർദം ചെലുത്തണമെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ.എം. മാണി. ഇതിനായി കേരള സർക്കാരും കേരളത്തിൽനിന്നുള്ള എംപിമാരും ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചു മലയോര മേഖലയ്ക്കു സംരക്ഷണം ഉറപ്പാക്കണമെന്നും മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് -എം ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ 24 മണിക്കൂർ ഹൈറേഞ്ച് സംരക്ഷണ ഉപവാസം ഉദ്ഘാടനംചെയ്യാനെത്തിയതായിരുന്നു കെ.എം. മാണി.

അന്തിമ വിജ്ഞാപനം നീട്ടാൻ അനുവദിക്കില്ല: ഹൈറേഞ്ച് സംരക്ഷണ സമിതി

കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു. തമിഴ്നാടിന്‍റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന ന്യായം പറഞ്ഞു കേരളത്തിലെ 123 വില്ലേജുകളെയും ഇഎസ്എയിൽപെടുത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കം ശക്തമായി എതിർക്കും.

ജനവാസ - കൃഷി മേഖലകളെ ഇഎസ്എയിൽനിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു സംസ്ഥാന സർക്കാർ അടിയന്തരമായി കേന്ദ്രത്തിൽ ഇടപെടണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതിൽ അമാന്തം കാട്ടിയാൽ പ്രത്യക്ഷ സമരവുമായി ഹൈറേഞ്ച് സംരക്ഷണസമിതി വീണ്ടും രംഗത്തിറങ്ങും. അന്തിമ വിജ്ഞാപനം ഇറക്കുന്നതു നീട്ടി വീണ്ടും കരടുവിജ്ഞാപനം ഇറക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. അന്തിമ വിജ്ഞാപനം ഉണ്ടാകുന്നതുവരെ കേരളത്തിലെ 123 വില്ലേജുകളും ഇഎസ്എയായി തുടരുമെന്ന സ്ഥിതി അനുവദിക്കാനാകില്ലെന്നും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു.

അന്തിമവിജ്ഞാപനം നീട്ടില്ലെന്ന ഉറപ്പു പാലിക്കണം: ജോയ്സ് ജോർജ് എംപി

വിജ്ഞാപനം നീട്ടില്ലെന്നു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി പാർലമെന്‍റിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നു ജോയ്സ് ജോർജ് എംപി.കേരളത്തിന്‍റെ നിലപാടു കേന്ദ്രത്തെ അറിയിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതു വേഗത്തിലാക്കാനും നടപടിയുണ്ടാകണം. കേരളത്തിലെ 123 വില്ലേജുകളെ പൂർണമായി ഇഎസ്എയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന നടപടി അംഗീകരിക്കില്ല.

നിലവിലുള്ള വനഭൂമി ഒഴിച്ചുള്ള പ്രദേശങ്ങൾ ഇഎസ്എയുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനും കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുണ്ടായ നടപടികളാണ് ഇപ്പോഴും കേരളത്തിന്‍റെ പശ്ചിമഘട്ട മേഖലയ്ക്കു ഭീഷണിയായി നിൽക്കുന്നതെന്നും എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.