മെഡിക്കൽ ബന്ദിൽ വലഞ്ഞ് രോഗികൾ
മെഡിക്കൽ ബന്ദിൽ വലഞ്ഞ് രോഗികൾ
Wednesday, January 3, 2018 2:30 AM IST
തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഐഎംഎയുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ബന്ദ് സംസ്ഥാനത്തു പൂർണം. ബന്ദിനെത്തുടർന്നു ചികിത്സ കിട്ടാതെ രോഗികൾ വലഞ്ഞു. സർക്കാർ ആശുപത്രികളിൽ ഒപി ബഹിഷ്കരണം ഒരു മണിക്കൂറായിരുന്നെങ്കിലും സത്രീകളും കുട്ടികളുമടക്കമുള്ള രോഗികൾ മണിക്കൂറുകളോളം ക്യൂവിൽ നില്ക്കേണ്ട സ്ഥിതിയായിരുന്നു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സമരത്തിലേക്കു വിളിച്ചിറക്കി കൊണ്ടുപോയതു വിവാദമായി. രോഗിയും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടും ഡോക്ടറെ തുടർപരിശോധനയ്ക്ക് അനുവദിക്കാതെ സമരത്തിലേക്കു വിളിച്ചുകൊണ്ടുപോയതു വാഗ്വാദത്തിന് ഇടയാക്കി.

സംസ്ഥാനത്ത് 90 ശതമാനം ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുത്തതായി ഐഎംഎ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ രാവിലെ ഒമ്പത് മുതൽ 10 വരെ ഒപികൾ പ്രവർത്തിച്ചില്ല. മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്‍റിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടാൻ തീരുമാനിച്ചതോടെ ഐഎംഎ സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് മുഴുവൻ ഡോക്ടർമാരും ബന്ദിൽ പങ്കെടുത്തതായി ഐഎംഎ അറിയിച്ചു. എറണാകുളത്ത് എണ്ണൂറോളം ഡോക്ടർമാർ പണിമുടക്കി. മലപ്പുറത്ത് 1500 ഡോക്ടർമാരും കാസർഗോട്ട് 650 ഡോക്ടർമാരും പൂർണമായി ജോലിയിൽ നിന്നു വിട്ടുനിന്നു. വയനാട് ഗ്രാമീണ മേഖലയിൽ ഡോക്ടർമാർ പണിമുടക്കിയില്ല.

രാജ്ഭവനു മുന്നിൽ സ്റ്റുഡൻസ് വിഭാഗം പ്രതിനിധികളായ ഗീതാഞ്ജലി, അശ്വിൻ സുർജിത്, അജിത് പോൾ ഡെൻസർ എന്നിവർ നടത്തിവന്ന നിരാഹാര സമരം മൂന്നാം ദിവസമായ ഇന്നലെ ഉച്ചയോടെ പിൻവലിച്ചു.

തിരുവനന്തപുരത്ത് പണിമുടക്കിയ ഡോക്ടർമാരും വിദ്യാർഥികളും നടത്തിയ രാജ്ഭവൻ മാർച്ചിൽ നാലായിരത്തോളം പേർ പങ്കെടുത്തു. മാർച്ചും ധർണയും ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ.ഇ.കെ. ഉമ്മർ ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.