ഹൈക്കോടതിയിൽ ഫയൽ കാണാതായ സംഭവം: അന്വേഷണത്തിനു നടപടി തുടങ്ങി
ഹൈക്കോടതിയിൽ ഫയൽ കാണാതായ സംഭവം: അന്വേഷണത്തിനു നടപടി തുടങ്ങി
Wednesday, June 20, 2018 2:06 AM IST
കൊച്ചി: മലബാർ സിമന്‍റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട ഫയൽ ഹൈക്കോടതിയിൽനിന്നു കാണാതായ സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതിയിലെ വിജിലൻസ് വിഭാഗം നടപടികളാരംഭിച്ചു. കാണാതായ കേസ് ഫയലുകളിൽ പലപ്പോഴായി ഹർജിക്കാർ സമർപ്പിച്ച 20 രേഖകളുടെ പകർപ്പും ഉൾപ്പെട്ടിരുന്നു.

കേസുകളിലെ സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്ന രേഖകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവയുടെ മൂന്നു സെറ്റ് പകർപ്പ് ഹർജിക്കൊപ്പം സമർപ്പിച്ചിരുന്നു. ഇവയുടെ രണ്ട് സെറ്റ് പകർപ്പ് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 54 പേജു വരുന്ന ഇവയുടെ ഒരു സെറ്റ് ഹൈക്കോടതിയിൽ തന്നെ ശേഷിക്കുന്നതിനാൽ ഫയൽ കാണാതായ സംഭവം കേസ് നടത്തിപ്പിനെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ. പലതവണയായി കേസ് ഫയലുകൾ കോടതിയിൽനിന്നു മുക്കുന്നതു കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നു ഹർജിക്കാരനായ ജോയി കൈതാരം പറയുന്നു.

എതിർകക്ഷികൾ പ്രമുഖരും അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉള്ളവരുമാണ്. കേസ് ഫയൽ കാണാതാവുന്നത് ഇവരുടെ ഗൂഢ തന്ത്രത്തിന്‍റെ ഭാഗമാണെന്നും ജോയി കൈതാരം പറയുന്നു. മലബാർ സിമന്‍റ്സ് അഴിമതിക്കേസിൽ സിബിഐ അന്വേഷണം തേടി ജോയി കൈതാരം നൽകിയ ഹർജിയുൾപ്പെടെയുള്ള ഫയലാണ് കാണാതായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.