ഗണേഷ്കുമാർ മർദിച്ചെന്ന പരാതിയിൽ കേസ് അട്ടിമറിക്കുന്നുവെന്നു പ്രതിപക്ഷം
ഗണേഷ്കുമാർ മർദിച്ചെന്ന പരാതിയിൽ കേസ് അട്ടിമറിക്കുന്നുവെന്നു പ്രതിപക്ഷം
Wednesday, June 20, 2018 2:27 AM IST
തിരുവനന്തപുരം: തർക്കത്തെ തുടർന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ വാഹനയാത്രക്കാരനായ യുവാവിനെ മർദിച്ചുവെന്ന പരാതിയിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്നു പ്രതിപക്ഷം. നിയമസഭയിൽ അനിൽ അക്കര അവതരിപ്പിച്ച സബ്മിഷനിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

തർക്കത്തെ തുടർന്ന് അനന്തകൃഷ്ണൻ എന്ന യുവാവിനെ എംഎൽഎ മർദിക്കുകയും ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണന്‍റെ അമ്മയെ അസഭ്യം പറയുകയും ചെയ്തിട്ടും എംഎൽഎയ്ക്കെതിരേ പെറ്റിക്കേസ് മാത്രമാണ് ചാർജ് ചെയ്തത്. മർദനമേറ്റ വ്യക്തിക്കെതിരേ ജാമ്യമില്ലാ വകുപ്പും ചുമത്തിയതായി അനിൽ അക്കര ആരോപിച്ചു. എംഎൽഎയുടെ മർദനത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഡിസിസി പ്രസിഡന്‍റ് അടക്കമുള്ളവർക്കെതിരേയും ഇപ്പോൾ കേസ് എടുത്തെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.

അനന്തകൃഷ്ണൻ നൽകിയ പരാതിയിൽ ഗണേഷ്കുമാറിനെതിരേയും എംഎൽഎയോടൊപ്പമുണ്ടായിരുന്ന പ്രദീപ് എന്ന ആൾ നൽകിയ പരാതിയിൽ അനന്തകൃഷ്ണനെതിരേയും കേസ് എടുത്തിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. ഇതേ ത്തുടർന്ന് ഭരണ- പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. അനിൽ അക്കരയെ ഇ.പി. ജയരാജൻ. എ.എൻ. ഷംസീർ എന്നിവർ ചോദ്യം ചെയ്തതോടെ പ്രതിപക്ഷത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. ഒടുവിൽ സ്പീക്കർ ഇടപെട്ടാണു ശാന്തമാക്കിയത്.

നിരപരാധിത്വം തെളിയിക്കും: ഗണേഷ്കുമാർ

തിരുവനന്തപുരം: വാഹനയാത്രക്കാരനെ മർദിച്ചുവെന്ന സംഭവത്തിൽ താൻ നിരപരാധിയാണെന്നും സത്യം തെളിയുമെന്നും ഗണേഷ്കുമാർ എംഎൽഎ. അനിൽ അക്കര ഈ വിഷയത്തിൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഗണേഷിന്‍റെ മറുപടി.

സഭയിൽ ഈ വിഷയം ഇന്നയിക്കുന്നതിനു മുമ്പ് ഇതുസംബന്ധിച്ച നിജസ്ഥിതി തന്നോടു ചോദിക്കാമായിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതു മുതൽ തന്നെ കരിവാരിത്തേക്കാൻ ചിലർ ശ്രമിക്കുകയാണ്. തന്നെ വേട്ടയാടുകയാണെന്നും ഗണേഷ്കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.