ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Tuesday, April 23, 2024 2:35 AM IST
കോട്ടയം: മണിമലയിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം പി.കെ. സുമിത്താ (30)ണു മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരണം. സംഭവത്തിൽ സുഹൃത്തുങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ‌

ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് വെട്ടുകുഴിയിൽ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ പടന്നമാക്കൽ ജി. പ്രസീദ് (രാജു, 52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13നായിരുന്നു സംഭവം. ഒരുമിച്ചു വാടകയ്ക്കു താമസിച്ചിരുന്ന ഇരുവരും ചേർന്ന് സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ചു മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ മുഖത്തിനും കഴുത്തിനും ശരീരത്തും ഗുരുതരമായി പരിക്കുപറ്റിയിരുന്നു. മുൻവൈരാഗ്യത്തിന്‍റെ പേരിലാണ് ആക്രമണം നടത്തിയിരുന്നത്.


മാർച്ച് 30ന് സമാനമായ രീതിയിൽ യുവാവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ വനത്തിൽ എത്തിച്ചെങ്കിലും അന്നു സാധിച്ചില്ലെന്ന് ഇവര്‍ പോലീസിനോട് മൊഴി നല്കി.

പ്രസീദിന് നിലവിൽ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് 12ന് മുട്ടമ്പലം പൊതുസ്മശാനത്തിൽ. ഭാര്യ: സൂര്യ, മക്കൾ : ആരാധിക, ആരുഷിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.