മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്
മെറ്റീരിയൽ സയൻസ്  ശാസ്ത്രജ്ഞരുടെ പട്ടികയിൽ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്
Wednesday, April 24, 2024 1:22 AM IST
കോട്ടയം: പ്രമുഖ രാജ്യാന്തര ശാസ്ത്രഗവേഷണ പോർട്ടലായ റിസർച്ച് ഡോട്കോമിന്‍റെ മൂന്നാമത് റാങ്കിംഗിൽ ഇന്ത്യയിലെ മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറും സർവകലാശാലയിലെ ഇന്‍റർനാഷണൽ ആന്‍ഡ് ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി ഡയറക്ടറുമായ പ്രഫ. സാബു തോമസ് രണ്ടാം സ്ഥാനത്ത്.

ഗവേഷകരുടെ ഡി ഇൻഡക്സിന്‍റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ ബംഗളൂരു ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ അഡ്വാൻസ്ഡ് സയിന്‍റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. സി.എൻ.ആർ. റാവുവാണ് ഒന്നാമത്. മുൻ വർഷത്തെ റാങ്കിംഗിലും ഡോ. റാവുവും പ്രഫ. സാബു തോമസുമായിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ശാസ്ത്ര ഗവേഷകരുടെ വ്യക്തിഗത സംഭാവനകളും അവയുടെ മൂല്യവുമാണു റാങ്കിംഗിൽ വിലയിരുത്തുന്നത്.


ആഗോളതലത്തിൽ വിവിധ മേഖലകളിലെ 1,66,880 ശാസ്ത്രജ്ഞരെയും മെറ്റീയൽ സയൻസിൽ 27,059 പേരെയുമാണു പരിഗണിച്ചത്. പ്രഫ. സാബു തോമസിന്‍റെ എച്ച് ഇൻഡക്സ് 126ഉം സൈറ്റേഷനുകളുടെ എണ്ണം 73,352ഉം ആണ്.

പോളിമെർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹം 150ഓളം പിഎച്ച്ഡി വിദ്യാർഥികളുടെ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്.

ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിന്‍റെ ചെയർമാനായും പ്രവർത്തിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.