തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
Friday, February 23, 2024 2:57 PM IST
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കിട്ടിയത്. പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ ഔഷധച്ചെടി.

ബാഹ്യസ്പർശനങ്ങളോട് അതിവേഗം പ്രതികരിക്കുന്ന ഈ ചെടി, നിലത്ത് ഒരു മീറ്ററോളം നീളത്തിൽ പടർന്നു കിടക്കുന്ന രീതിയിലാണു കാണപ്പെടുന്നത്.

ചതുപ്പു പ്രദേശങ്ങൾ, മൈതാനം, റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിലാണു സാധാരണകണ്ടുവരുന്നത്. അതിമൃദുലവും മനോഹരവുമായ പൂക്കൾക്കൊപ്പം തണ്ടിൽ നിറയെ മുള്ളുകളുമുണ്ട്. പൂച്ചട്ടികളിൽ കെട്ടിത്തൂക്കി വളർത്തുന്നതാണ് ഉത്തമം.

തൊട്ടാവാടികൾ രണ്ടുതരമുണ്ട്. രണ്ടും ഗുണത്തിൽ തുല്യരാണ്. പൂക്കൾ മഞ്ഞയും തവിട്ടും നിറങ്ങളിൽ കാണപ്പെടുന്നുവെന്നു മാത്രം. ബാഹ്യവസ്തുക്കൾ മൂലമുണ്ടാകുന്ന അലർജികൾക്ക് തൊട്ടാവാടി നല്ലൊരു ഔഷധമാണ്.

അതുകൊണ്ടുതന്നെ പൊടി, പുക, വിഷവാതകങ്ങൾ എന്നിവയാൽ രോഗതുരമായ നഗരജീവിതത്തിന് ഈ ചെടി ആശ്വാസമാണ്. മൈമോസേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ ഒൗഷധ സസ്യത്തിന്‍റെ ശാസ്ത്രനാമം മൈമോസ പൂഡിക്ക എന്നാണ്.

തൊട്ടാവാടിയുടെ വേരിൽ പത്തു ശതമാനം ടാന്നിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. ഇതിന്‍റെ വിത്തിൽ ഗാലക്ടോസ്, മാനോസ് എന്നീ പ്രത്യേകതരം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

ഉപയോഗം

ആസ്തമ, അലർജി എന്നിവ മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ഔഷധമാണ്. കരപ്പൻ, ചൊറി, വൃണം, നീര്, സോറിയാസിസ് എന്നിവയ്ക്കും തൊട്ടാവാടി സമൂലം വെള്ളം തളിച്ച്, ഇടിച്ചു പിഴിഞ്ഞ നീരിൽ കാൽ ഭാഗം വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ഫലമുണ്ടാകും.

ആയുർവേദവിധി പ്രകാരം തൊട്ടാവാടി സമൂലമായിട്ടാണ് ഉപയോഗിക്കേണ്ടത്. ഇതു കഫം ഇല്ലാതാക്കുകയും രക്തശുദ്ധി വരുത്തുകയും ചെയ്യും. ഒപ്പം ദാഹം, ശ്വാസവിമ്മിഷ്ടം, വൃണം, പിത്തം, കൃമി ദോഷം എന്നിവയും ശമിപ്പിക്കും.


ചർമരോഗങ്ങൾ പ്രമേഹ ശമനം എന്നിവക്കും ഗുണപ്രദമാണ്. എട്ടുകാലി, തേൾ എന്നിവ കടിച്ചാൽ തൊട്ടാവാടി സമൂലം അരച്ച് ലേപനമായി മുറിവിലും നീരുവന്ന ഭാഗത്തും ഇട്ടാൽ ആശ്വാസം ലഭിക്കും.

ആർത്തവ സംബന്ധമായ അമിതരക്തസ്രാവത്തിന് തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് തേൻ ചേർത്ത് സേവിച്ചാൽ മതി. തൊട്ടാവാടിയുടെ ഇലമാത്രം വെള്ളം തൊടാതെ ഇടിച്ചു പിഴിഞ്ഞ നീര് കഴിവതും വേഗം മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങും.

ഔഷധപ്രയോഗങ്ങൾ

1. കുട്ടികളുടെ ശ്വാസംമുട്ടൽ: തൊട്ടാവാടി ഇല പിഴിഞ്ഞെടുത്ത നീരിൽ കരിക്കിൻ വെള്ളം ചേർത്ത് ദിവസം ഒരു പ്രാവശ്യം വീതം രണ്ടുദിവസം കൊടുത്താൽ ശ്വാസംമുട്ടൽ ശമിക്കും.

വിധിപ്രകാരം സ്ഥിരമായി സേവിച്ചാൽ ആസ്തമ പൂർണമായും മാറും.

2. ചർമ അലർജി: തൊട്ടാവാടി നീര് സേവിക്കുകയും നീര് എണ്ണയും ചേർത്ത് ശരീരത്തിൽ തേച്ച് കുളിക്കുകയും ചെയ്യുക.

3. പ്രമേഹം: സമൂലം ഇടിച്ചുപിഴിഞ്ഞ തൊട്ടാവാടി നീര് രാവിലെയും വൈകിട്ടും കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും.

4. തൊട്ടാവാടി അരച്ച് ലേപനമായി പുരട്ടിയാൽ രക്താർശസിനു ശമനം കിട്ടും.
5. ചൊറി പോലെയുള്ള ത്വക്ക് രോഗങ്ങൾക്ക് വിധിപ്രകാരം തൊട്ടാവാടി കല്ക്കമായി എണ്ണ കാച്ചി പുരട്ടുന്നത് ഫലപ്രദമാണ്.

6. തൊട്ടാവാടി ഇലയും ജീരകവും അരച്ച് കഞ്ഞിവച്ച് കഴിച്ചാൽ പ്രായമായവരുടെ മുഖത്തും കാലിലുമുണ്ടാകുന്ന നീരു മാറും.
7. തൊട്ടാവാടി സമൂലം അരച്ച് വെളിച്ചെണ്ണകാച്ചി പുരട്ടിയാൽ സോറിയാസിസ് പാടുപോലും ഇല്ലാതെ മാറും.

ഫോണ്‍: 9633552460

പ്രഫ. കെ. നസീമ