അയർലൻഡിൽ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടികൾ ശക്തമാക്കി
Wednesday, April 3, 2024 4:39 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: വർധിച്ച് വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്‍റെ ഭാഗമായി അയർലൻഡിൽ അധികൃതർ വാഹനപരിശോധന കർശനമാക്കി. ഇതിന്‍റെ ഭാഗമായി ഈസ്റ്റർ അവധിവാരാന്ത്യത്തിൽ നടത്തിയ പരിശോധനയിൽ 213 പേരെ അറസ്റ്റു ചെയ്തു.

മയക്കുമരുന്നും മദ്യവും കഴിച്ച് വാഹനമോടിച്ചവരെയാണ് പിടികൂടിയത്. ഇതിനു പുറമെ അമിത വേഗത്തിൽ കാർ ഓടിച്ച 2,600 പേരെയും പിടികൂടി പിഴചുമത്തി. മീത് ബെൽയൂസ്ടൗണിൽ മോട്ടോർവേയിൽ 193 കിലോമീറ്റർ വേഗതയിൽ കാറോടിച്ചായാളും ഇവരിലുൾപ്പെടും.

മൊബൈൽ ഫോൺ ഉപയോഗിച്ചവർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും പിഴ ചുമത്തി. തുടർന്നും പരിശോധനകൾ ശക്തമാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഈ വർഷം ആദ്യ മൂന്നു മാസക്കാലം ഐറിഷ് റോഡുകളിൽ അപകടങ്ങളിൽ 58 പേരുടെ ജീവനാണ് പൊലിഞ്ഞത്.

കഴിഞ്ഞവർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് ഐറിഷ് റോഡുകളിൽ അപകടമരണങ്ങൾ ഗണ്യമായി വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 42 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്.

വൈകുന്നേരം മൂന്ന് മുതൽ ആറ് വരെയുള്ള സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.