ജര്‍മനിയില്‍ യൂണിഫോം ക്ഷാമം; പാന്‍റ്സ് ധരിക്കാതെ പോലീസുകാരുടെ പ്രതിഷേധം
Wednesday, April 10, 2024 2:13 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോം ലഭ്യമാകുന്നതെന്ന പരാതി വ്യാപകം. പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, യൂണിഫോം ക്ഷാമത്തില്‍ പ്രതിഷേധിച്ച് രണ്ടു പോലീസുകാര്‍ പാന്‍റ്സ് ധരിക്കാതെ യൂട്യൂബ് വീഡിയോ ചെയ്ത് പ്രതിഷേധം പരസ്യകമാക്കുകയും ചെയ്തു.

രണ്ടു പോലീസുകാര്‍ ജര്‍മന്‍ പോലീസിന്‍റെ ബിഎംഡബ്ല്യു കാറിലിരുന്ന് സംസാരിക്കുന്നതാണ് വീഡിയോയിലെ ആദ്യ രംഗം. നീ എത്ര നാളായി വെയ്റ്റ് ചെയ്യുന്നു ഇരുവരും പരസ്പരം ചോദിക്കുന്നു. ആറു മാസമെന്ന് ആദ്യത്തെ പോലീസുകാരനും എട്ടു മാസമെന്ന് രണ്ടാമത്തെ പോലീസുകാരനും മറുപടി പറയുന്നു.

ഇതിനു ശേഷം ഇരുവരും കാറില്‍ നിന്നു പുറത്തിറങ്ങി നടക്കുമ്പോഴാണ് ഇരുവര്‍ക്കും പാന്‍റ്സില്ലെന്നു വ്യക്തമാകുന്നത്. ഷര്‍ട്ട്, പാന്‍റ്സ്, ക്യാപ്പ്, ജാക്കറ്റ് എന്നിങ്ങനെ 21 ഐറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജര്‍മന്‍ പോലീസിന്‍റെ സമ്പൂര്‍ണ യൂണിഫോം.

ഏതായാലും വീഡിയോ പുറത്തിറങ്ങിയതോടെ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണവും വന്നു. വിതരണ ശൃംഖലയിലെ പ്രശ്നം കാരണമാണ് യൂണിഫോം വൈകുന്നതെന്നും, എത്രയും വേഗം ഇതിനു പരിഹാരം കാണുമെന്നുമാണ് മന്ത്രാലയം വക്താവ് അറിയിച്ചിരിക്കുന്നത്.