ആർച്ചുബിഷപ് മാർ ഫ്രാൻസിസ് ഡഫി കില്ലാല രൂപത അപ്പൊസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ
Thursday, April 11, 2024 4:58 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ട്യുമിലെ ആര്‍ച്ച് ബിഷപ് മാർ ഫ്രാന്‍സിസ് ഡഫിയെ കില്ലാല രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാർപാപ്പ നിയമിച്ചു. വിരമിക്കൽ പ്രായമായ കില്ലലയിലെ ബിഷപ് ജോണ്‍ ഫ്ളെമിംഗ് രാജി സമര്‍പ്പിച്ച് റോമിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്‍റെ രാജി മാര്‍പാപ്പ സ്വീകരിച്ചതോടൊപ്പമാണ് പുതിയ തീരുമാനമുണ്ടായത്. അക്കോണ്‍റി (റോസ് കോമണ്‍) ബിഷപ് പോള്‍ ഡെംപ്‌സിയെ ഡബ്ലിന്‍ അതിരൂപതയുടെ സഹായ മെത്രാനായും മാർപാപ്പ നിയമിച്ചു.

എല്‍ഫിനിലെ ബിഷപ് കെവിന്‍ ഡോറനെ അക്കോണ്‍റി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു. ബിഷപ് കെവിന്‍ ഡോറന്‍ സ്ലൈഗോയിലെ ചുമതലകള്‍ തുടരും. അയര്‍ലൻഡിലെ പടിഞ്ഞാറന്‍ സഭാ പ്രവിശ്യകളില്‍ മൂന്ന് ബിഷപ്പുമാര്‍ മാത്രമേ ഇനിയുണ്ടാകൂ.

ഐറീഷ്‌ സഭ അധികാരക്രമത്തിൽ എപ്പിസ്‌കോപ്പൽ മാറ്റങ്ങളുടെ ഭാഗമായാണ് മാർപാപ്പ പുതിയ തീരുമാനങ്ങൾ പ്രഖ്യാപ്പിച്ചത്.