യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Saturday, April 13, 2024 11:29 AM IST
ലണ്ടൻ: യുകെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഈ മാസം 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്‌വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

യുകെയില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്‌വിന്‍റെ യുകെയിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

യുകെയില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് വാഴ്‌വിന്‍റെ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും സുപരിചിതവും ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതുമാണ് യുകെയുടെ മധ്യഭാഗത്ത് നിലകൊള്ളുന്ന ഈ സെന്‍ററിന്‍റെ വലിയ പ്രത്യേകത.

കൂടാതെ അനേകായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സീറ്റിംഗ് സംവിധാനങ്ങളും വിശാലമായ കാര്‍പാര്‍ക്കിംഗും ഇതിന്‍റെ മാറ്റ് കൂട്ടുന്നു. വാഴ്‌വിന് വേണ്ടി വിവിധ കമ്മിറ്റികള്‍ നാളുകള്‍ക്ക് മുമ്പേതന്നെ തികഞ്ഞ സംഘാടക മികവോടെ പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

മികച്ച പബ്ലിസിറ്റി കമ്മിറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ വാഴ്‌വിനെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ഥന (Intercession & prayer) കമ്മിറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാര്‍ഥനകള്‍ ആരംഭിക്കുകയും പ്രയര്‍ കാര്‍ഡുകള്‍ മിഷനുകള്‍ വഴിയായി എല്ലാ ഭവനങ്ങളിലും എത്തിക്കുകയും ചെയ്തു.



യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 27ന് സംഘടിപ്പിച്ച പുറത്തുനമസ്കാര പ്രാര്‍ഥനയ്ക്ക് ശേഷം വാഴ്‌വിന്‍റെ ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 15 മിഷനുകളിലായി വാഴ്‌വിന്‍റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു.

പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യമായി അതിഗംഭീരമായി സംഘടിപ്പിച്ച വാഴ്‌വിന്‍റെ മനോഹാരിതയുടെ അനുഭവത്തില്‍ ഈ വര്‍ഷം യുകെയിലെ ക്നാനായ ജനത വളരെ ആവേശ പൂര്‍വമാണ് വാഴ്‌വിന്‍റെ ടിക്കറ്റുകള്‍ വാങ്ങുന്നത്.

യു.കെ. യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശന പാസ്സില്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ പ്രവേശന പാസുകൾ നല്‍കുന്നതും സ്റ്റുഡന്‍റസിന് സൗജന്യ പാസ്സ് അനുവദിച്ചിരിക്കുന്നതും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്ട്രേഷന്‍ കമ്മിറ്റിയുടെ മികവ് വിളിച്ചോതുന്നു.

കൂടാതെ അന്നേ ദിവസത്തെ മുഴുവന്‍ പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്‍, ഗസ്റ്റ് മാനേജ്മെന്‍റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്മെന്‍റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്‌വിനെ ഏവരും നിറഞ്ഞ മനസോടെ ഏറ്റെടുത്തു കഴിഞ്ഞു.

യുകെയിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ വാഴ്‌വ് - 24ന്‍റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും കോട്ടയം അതിരൂപതയുടെ തലവനുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഈ വര്‍ഷവും എത്തുന്നത് എന്നത് വാഴ്‌വിനെ പ്രൗഢഗംഭീരമാക്കും.

കൂടാതെ അഭി. കുര്യന്‍ വയലുങ്കല്‍ പിതാവ്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.

കൂടാതെ കെസിവെെഎൽ കോട്ടയം അതിരൂപത പ്രസിഡന്‍റ് ജോണീസ് പി. സ്റ്റീഫനും വാഴ്‌വിന് അതിഥിയായി എത്തുന്നു. ബംഗളൂരുവിൽ എംഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയായിരിക്കുന്ന കാലയളവിൽ തന്നെ തന്‍റെ ഇരുപത്തി രണ്ടാം വയസിൽ ജനാധിപത്യ ഇന്ത്യയിൽ രാഷ്ട്രീയമായി മുന്നേറ്റം നടത്താൻ സാധിച്ച വ്യക്തിയാണ് ജോണീസ്.

ഇന്ത്യയിലെ തന്നെ ഏറ്റവും ചെറുപ്പക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ബഹുമതി നേടാൻ സാധിച്ച വ്യക്തിയാണ് അദ്ദേഹം. ക്നാനായ യുവജനതയെ നയിച്ച് കൊണ്ടിരിക്കുന്ന ജോണിസിന് വാഴ്‌വിലൂടെ യുകെയിലെ യുവജനങ്ങളെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും ക്നാനായ മിഷൻ കുടുംബ സംഗമം അവസരം ഒരുക്കുന്നു.

ഈ മാസം 20-ാം തീയതി യുകെയിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്‍റെ ദിനം കൂടിയാണ്. വാഴ്‌വ് എന്ന പേരിനെ അന്വര്‍ഥമാക്കും വിധം കുര്‍ബാനയുടെ ആരാധനയോടെയും ആശീര്‍വാദത്തോടെയും രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും.

10.30ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെയിലെ ക്നാനായ വൈദികരുടെ സഹകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യുകെയിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും.

രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും ക്നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന വാഴ്‌വിനെ യുകെയിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.