സിസേറിയനിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നീനു; അഞ്ചാമന് മാമോദീസ നല്കിയത് മാർ സ്രാമ്പിക്കൽ
Saturday, April 13, 2024 4:39 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: അഞ്ചാമത്തെ കുഞ്ഞിനും സിസേറിയനിലൂടെ ജന്മം നൽകി നീനു ജോസ്. ആത്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും ഭർത്താവ് റോബിൻ കോയിക്കരയും ദെെവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ് കുട്ടികൾക്ക് കുഴപ്പം കൂടാതെ ജന്മം നല്കാൻ സാധിച്ചതെന്ന് പറഞ്ഞു.

മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസ കഴിഞ്ഞദിവസം സ്റ്റീവനേജ് സെന്‍റ് ഹിൽഡ ദേവാലയത്തിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് നൽകിയത്.

മാതാപിതാക്കളുടെ കരുണയും സ്നേഹവും നിസ്വാർഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും മാമോദീസയിലൂടെ ദൈവസമക്ഷം കുഞ്ഞിനെ സമ്പൂർണമായി സമർപ്പിക്കുകയാണെന്നും ദൈവത്തിന്‍റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണെന്നും മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു.

റോബിൻ - നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്‍റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്‍റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്‍റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി.



പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വർഷം മുമ്പാണ് റോബിനും നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്‍റ് ജോർജ് ഇടവാംഗങ്ങളായ കോയിക്കര വർഗീസ് - ലൂസി ദമ്പതികളുടെ മകനാണ്‌.

കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്‍റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.



സീറോമലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു - റോബിൻ കുടുംബത്തിലെ മൂത്തമകൾ മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽ ഇയർ 11ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്.

മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽത്തന്നെ ഇയർ നയൻ വിദ്യാർഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‍ബോളിൽ ബെഡ്‌വെൽ റേഞ്ചേഴ്സ് അണ്ടർ 14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.

മൂന്നാമത്തെ കുട്ടി ജോൺ വർഗീസ്‌ സെന്‍റ് വിൻസെന്‍റ് ഡി പോൾ സ്‌കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്‌. നാലാമത്തെ മകൾ ഇസബെല്ലാ മരിയയ്ക്ക്‌ മൂന്ന് വയസും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യ‌ക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് രണ്ട് മാസവും പ്രായമുണ്ട്.