ജോവാക്കിന് റെഡിംഗിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Thursday, September 21, 2017 9:33 AM IST
ലണ്ടൻ: സെപ്റ്റംബർ 12നു ദൈവ സന്നിധിയിലേക്ക് യാത്രയായ റെഡിംഗിലെ കൊച്ചു ജോവാക്കു ഇന്നലെ റീഡിങ്ങിലെ മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്ര മൊഴിയേകി. രാവിലെ പതിനൊന്നിനു സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു . ഫാ. ടോമി ചിറക്കൽ മണവാളൻ, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹ കാർമ്മികൻ ആയിരുന്നു.

ജന്മനാൽ തന്നെ ശാരിരികവൈകലൃങ്ങൾ സഹിച്ചിരുന്ന ജോവകുട്ടൻ ഒരു തെറ്റും ചെയതെയാണ് കടന്നുപോയത്. അതുകൊണ്ട് തന്നെ ജോവയുടെ ശരിരം തിരുശേഷിപ്പായി കാണണമെന്നു അഭിവന്ദ്യ പിതാവ് വിശുദ്ധ കുർബാന മദ്ധ്യേ നടന്ന പ്രസംഗത്തിൽ പറഞ്ഞു.

യുകെയുടെ വിവിധഭാഗങ്ങളിൽനിന്നും ഒട്ടേറെ ആളുകൾ സംസ്കാരത്തിൽ പങ്കെടുക്കാൻ റെഡിംഗിൽ എത്തിച്ചേർന്നിരുന്നു. വീട്ടിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. ടോമി ചിറക്കൽ മണവാളൻ കാർമികത്വം വഹിച്ചു. ഇംഗ്ലണ്ടിലെ റെഡിംഗിൽ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തിൽ ചാക്കോ ജോർജ് , ലിറ്റി ചാക്കോ ദന്പതികളുടെ മകനാണ് ജോവകുട്ടൻ. ജോവകുട്ടനെകൂടാതെ മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ