അവധിയാഘോഷത്തിനായി 'സ്നേഹ അയൽക്കൂട്ടം' ഗ്ലോസ്റ്റെർ ക്രോഫ്റ് ഫാം പാർക്കിലേക്ക്
Tuesday, October 17, 2017 9:31 AM IST
ബ്രിസ്റ്റോൾ: ശിശിരകാലത്തിനു മുന്നോടിയായുള്ള ശരത്കാലം പൊതുവെ വിരസമാണെങ്കിലും ബ്രിസ്റ്റൊളിലുള്ള ഫിഷ്പോണ്ട്സ് 'സ്നേഹ അയൽക്കൂട്ടം' ഇപ്രാവശ്യവും ആഘോഷത്തിനൊരുങ്ങുകയാണ് . ഗ്ലോസ്റ്റെർഷെയറിലുള്ള ക്രോഫ്റ് ഫാം പാർക്കിലുള്ള ക്യാന്പിലാണ് ഒക്ടോബർ ഇരുപതു മുതൽ രണ്ടു രാത്രിയും മൂന്ന് പകലുകളും അയൽക്കൂട്ടം കുടുംബങ്ങൾ ഒത്തുചേരുന്നത്.

ഒത്തൊരുമ കൊണ്ട് ബ്രിസ്റ്റോൾ മലയാളികൾക്കിടയിലെങ്കിലും എന്നും പരാമർശ വിഷയമാകുന്ന ന്ധ സ്നേഹ അയൽക്കൂട്ടംന്ധ മുൻ വർഷങ്ങളിൽ വിദേശ യാത്രയും വിവിധ സ്ഥലങ്ങളിൽ ത്രിദിന ക്യാന്പുകളും നടത്തിയിട്ടുണ്ട് . പക്ഷെ ഇത്തവണ കൂടുതൽ കാലാനുസൃത മാറ്റങ്ങളോടെയാണ് ക്യാന്പ് നടത്തപ്പെടുന്നത് . തികച്ചും ആരോഗ്യകരമായ നൂതന ഭക്ഷണ സംവിധാനവും വിനോദങ്ങളുമാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത് .

ജീവിതത്തിന്‍റെ പരുക്കൻ യാഥാർഥ്യങ്ങൾക്കിടയിൽ കാലം നമുക്കെന്നോ നഷ്ടമാക്കിയ സ്വസ്ഥതയും ശാന്തതയും തിരികെപ്പിടിക്കാനുള്ള അവസരമാണ് ക്യാന്പ് ലക്ഷ്യമിടുന്നതെന്ന് അയൽക്കൂട്ടത്തിന്‍റെ കണ്‍വീനർ പ്രശസ്ത കലാകാരൻ റോജി ചങ്ങനാശ്ശേരി പറഞ്ഞു.

ക്യാന്പിൽ പങ്കെടുക്കുന്നവർക്കായി വാട്ടർ പാർക്കിൽ നടത്തുന്ന വള്ളം കളി മത്സരം പ്രത്യേകം ശ്രദ്ധേയമാകും . പങ്കെടുക്കുന്നവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. വള്ളംകളി കൂടുതൽ ആവേശരമാക്കാനുള്ള പദ്ധതികളാണ് മുതിർന്ന കമ്മറ്റി അംഗങ്ങളായ പയസ് മാത്യു മരുതുകുന്നേൽ, സജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നത്. കൂടാതെ കുട്ടികൾക്കുള്ള ഫിലിം ഷോകൾ, ഫാമിലി കാനോയിംഗ്, പവർ ബോട്ടിംഗ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുള്ളതായി സെക്രട്ടറി എബ്രഹാം മാത്യു , ആർട്സ് കോ ഓർഡിനേറ്റർ സന്തോഷ് ജേക്കബ് പുത്തേട്ട് , യൂത്തു കോഓർഡിനേറ്റർ വിവിയൻ ജോണ്‍സൻ എന്നിവർ അറിയിച്ചു . ആർട്സ് കോഓർഡിനേറ്റർ സന്തോഷ് , സെക്രട്ടറി എബ്രഹാം മാത്യു എന്നിവരും അയൽക്കൂട്ടത്തിലേ കലാ പ്രതിഭകളും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ റിലാക്സേഷൻ എന്‍റെർറ്റൈെ·ന്‍റ്സ് ക്യാന്പിലുള്ളവർക്കു വേറിട്ടൊരനുഭവമാകും.

ിൃശ2017ീരേീ17മ്യമഹസീീമോ.ഷുഴ