ടിപ്പു ജയന്തി: സുരക്ഷ ശക്തമാക്കി പോലീസ്
Monday, November 6, 2017 3:18 PM IST
ബംഗളൂരു: സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷങ്ങൾക്കു മുന്നോടിയായി സുരക്ഷ ശക്തമാക്കി പോലീസ്. തീർഥാടനകേന്ദ്രങ്ങളിലും സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷ ഉയർത്തുന്നതിനായി 'ഗുഡ് മോണിംഗ് ബീറ്റ്' എന്ന പേരിൽ സുരക്ഷാപരിശോധന ആരംഭിച്ചുകഴിഞ്ഞു. നൈറ്റ് ബീറ്റിന്‍റെ തുടർച്ചയാണ് ഗുഡ്മോണിംഗ് ബീറ്റ്. ഓരോ മേഖലകളിലെയും ബീറ്റ് പോലീസ് ഉദ്യോഗസ്ഥരോട് അതാത് സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താനും പ്രദേശവാസികളുമായി ഇടപെടുന്നതിനായി സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കാനും നിർദേശം നല്കിയിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ ഗുഡ്മോണിംഗ് ബീറ്റ് സഹായിക്കും. ടിപ്പു ജയന്തി ആഘോഷങ്ങൾക്കു ശേഷവും ഈ സംവിധാനം തുടരുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ടിപ്പു ജയന്തി ആഘോഷങ്ങളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് വിശകലന യോഗം ചേർന്നിരുന്നു. ആഘോഷങ്ങൾ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉയർത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐജിയുടെ ഓഫീസിൽ നിന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സർക്കുലർ അയച്ചിട്ടുണ്ട്. പൊതുപരിപാടികളോ റാലികളോ അനുവദിക്കരുതെന്നും ക്രമസമാധാനം നിലനിർത്തുന്നതിനായി എല്ലാ സമുദായനേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തണമെന്നും സർക്കുലറിൽ പറയുന്നു.

കഴിഞ്ഞ മൂന്നു വർഷത്തെയും ടിപ്പുജയന്തി ആഘോഷങ്ങൾക്കിടെ നടന്ന സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കാനും സാമൂഹ്യവിരുദ്ധ നീക്കങ്ങൾക്കെതിരേ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ട്. ടിപ്പു ജയന്തിയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രവൃത്തികൾ നിരീക്ഷിക്കണമെന്നും വിദ്വേഷപ്രസംഗങ്ങളും അത്തരത്തിലുള്ള കുറിപ്പുകളും പ്രത്യേകം രേഖപ്പെടുത്തണമെന്നും സർക്കുലർ പറയുന്നു.