കുറഞ്ഞ തൊഴില്ലായ്മാ നിരക്കിൽ പുതിയ റെക്കോഡുമായി ജർമനി
Wednesday, January 10, 2018 11:11 PM IST
ബെർലിൻ: ഡിസംബറിൽ ജർമനിയിൽ രേഖപ്പെടുത്തിയത് തൊഴിലില്ലായ്മാ നിരക്കിന്‍റെ കുറവിലെ പുതിയ റെക്കോഡ്. രാജ്യത്ത് ഭരണ പ്രതിസന്ധി നിലനിൽക്കുന്പോഴും സാന്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താൻ കഴിയുന്നത് വലിയ ആശ്വാസമാണ്.

ഡിസംബറിലെ കണക്കനുസരിച്ച് 5.5 ശതമാനം തൊഴിലാളികൾ മാത്രമാണ് രാജ്യത്ത് ജോലിയില്ലാതെ കഴിയുന്നത്. 1990ലെ ജർമൻ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലില്ലാത്തവരുടെ എണ്ണത്തിലെ വർധനയുടെ വേഗവും കുറഞ്ഞു. ഇതിനൊപ്പം പുതുതായി തൊഴിൽ നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ മൊത്തം കണക്കെടുത്താലും 5.7 ശതമാനം മാത്രമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. 2.5 മില്യണ്‍ ആളുകൾ വരും. ഇതും 1990നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണ്.

ജർമനിയിലാകട്ടെ നിലവിൽ ഐടി, നഴ്സിംഗ്, എൻജിനീയറിംഗ്, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഒട്ടനവധി ഒഴിവുകളുണ്ട്. ഐടി മേഖല, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ നിരവധി ഇന്ത്യക്കാർ പ്രത്യേകിച്ചു മലയാളികൾ ജോലി വിസയിൽ എത്തുന്നുണ്ട്. എന്നാൽ അവസരോചിതമായ ഒഴിവുകൾ നികത്താൻ ഇൻഡ്യയിൽ നിന്നുള്ള യോഗ്യരായവർക്ക് ജർമനിയിൽ എത്താനുള്ള സൗകര്യം ജർമൻ സർക്കാരോ, ഇൻഡ്യൻ സർക്കാരോ പ്രത്യേകിച്ച കേരള സർക്കാരോ മെനക്കെടുന്നില്ല താൽപ്പര്യം കാണിക്കുന്നില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിയ്ക്കുന്നു

യൂറോപ്യൻ യൂണിയനിലെ മൊത്തം തൊഴിലില്ലായമ നിരക്കു പരിശോധിച്ചാൽ ഒക്ടോബർ അവസാനത്തെ കണക്കിൽ ഗ്രീസാണ് മുന്നിൽ (20.6 ശതമാനം).സ്പെയിൻ(16.7 ശതമാനം), ഇറ്റലി(11.1 ശതമാനം), ഫ്രാൻസ്(9.4 ശതമാനം) എന്നിങ്ങനെയാണ് പട്ടികയിലെ സൂചികകൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ