മുന്നണി ചർച്ചയ്ക്ക് എസ്പിഡി സമ്മേളനത്തിന്‍റെ അനുമതി; മെർക്കൽ മന്ത്രിസഭ ഉടനുണ്ടാവും
Monday, January 22, 2018 11:36 PM IST
ബെർലിൻ: ജർമനിയിൽ മുന്നണി സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ച ഒൗദ്യോഗികമായി ആരംഭിക്കുന്നതിന് എസ്പിഡി പാർട്ടി പ്രതിനിധികൾ നേതൃത്വത്തിന് ഒൗപചാരിക അനുമതി നൽകി. നേരത്തെ സിഡിയു നേതൃത്വവുമായി നടത്തിയ പ്രാഥമിക ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ നടക്കുന്നത്.

ഞായറാഴ്ച ബോണിൽ ചേർന്ന പ്രത്യേക പാർട്ടി കോണ്‍ഗ്രസിൽ തീരുമാനത്തിന് അംഗീകാരം നേടാനായത് മാർട്ടിൻ ഷൂൾസിനും കൂട്ടർക്കും ആശ്വാസമായി. ഒപ്പം, സിഡിയു നേതാക്കൾക്കും.
പാർട്ടി നേതൃത്വത്തിലും അണികൾക്കിടയിലും മുന്നണി സർക്കാർ രൂപീകരണത്തോടെ എതിർപ്പ് നിലനിന്നിരുന്നുവെങ്കിലും ഇതോടെ വിമർശനങ്ങൾക്ക് താൽക്കാലികമായി വിരാമമായി.

പ്രത്യേക യോഗത്തിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ മുന്നണി ചർച്ചകളിൽനിന്നു പിൻമാറുക മാത്രമായിരുന്നു എസ്പിഡി നേതൃത്വത്തിനു മുന്നിലുള്ള വഴി. ഇതു രാജ്യത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നയിക്കാനും കാരണമാകുമായിരുന്നു. എന്നാൽ ബോണിൽ വിളിച്ചു ചേർത്ത പ്രത്യേക പാർട്ടി സമ്മേളന തീരുമാനം ഏറെ തൃപ്തികരമായി.

സഖ്യ ചർച്ചയ്ക്കുള്ള നിർദേശത്തെ 362 പ്രതിനിധികൾ അനുകൂലിച്ചപ്പോൾ 279 പേരാണ് എതിർത്തത്. യോഗത്തിൽ എസ്പിഡി പാർട്ടിയുടെ ആകെ 642 അംഗങ്ങളാണ് പങ്കെടുത്തത്.

എസ്പിഡി തീരുമാനത്തെ സിഡിയു നേതാവും ജർമൻ ചാൻസലറുമായ അംഗല മെർക്കൽ സ്വാഗതം ചെയ്തു. ഈസ്റ്ററിനോടനുബന്ധിച്ച് മെർക്കൽ നാലാമൂഴവും ചാൻസലറായി അധികാരമേൽക്കുമെന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ