ലോക സാന്പത്തികഫോറം ഉച്ചകോടിയുടെ ഉദ്ഘാടനദിനത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിഷേധവും അരങ്ങേറി
Tuesday, January 23, 2018 10:58 PM IST
ദാവോസ്: ലോക സാന്പത്തിക ഫോറം ഉച്ചകോടിയുടെ ആദ്യ ദിനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലീനറി പ്രസംഗത്തോടെ തുടങ്ങി. ലോക നേതാക്കളും വിവിധ രാഷ്ടതലവന്മാരും ബിസിനസ് ഭീമന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ലോകത്തെ മാറ്റിമറിക്കുന്ന ബന്ധങ്ങളും തീരുമാനങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗത്തോടെയാണ് ഈ വർഷത്തെ സാന്പത്തിക ഉച്ചകോടി തുടങ്ങിയത്.

ലോക സാന്പത്തിക ഉച്ചകോടിക്ക് ആതിഥേയം വഹിക്കുന്ന രാജ്യത്ത് ഇന്ത്യയിലെ പൗര·ാരെ രണ്ടായി വിവേചിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ പ്രതിഷേധം അരങ്ങേറിയത്. ഇന്ത്യൻ പൗരനെ രണ്ടായി തിരിക്കുന്ന പാസ്പോർട്ട് പരിഷ്കരണത്തിനെതിരെയാണ് സ്വിറ്റ്സർലാൻഡിലെ ഇന്ത്യൻ ജനതയുടെ പ്രതിഷേധം ഉയർന്നത്.

ഇന്ത്യൻ പാസ്സ്പോർട്ടിലെ അഡ്രസ് ഉൾകൊള്ളുന്ന അവസാന പേജ് നീക്കം ചെയ്യുന്നതിനെതിരെയും രണ്ടു തരം പാസ്പോർട്ട് സൃഷിക്കുന്നതിനെതിരെയും ആയിരുന്നു പ്രവാസി സമൂഹത്തിന്‍റെ പ്രതിഷേധം. സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്ന സ്വിറ്റ്സർലാൻഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഇന്ത്യൻ പ്രധാനമന്തിക്ക് പ്രതിഷേധ മെമ്മോറാണ്ടം സമർപ്പിച്ചു.

ഹലോ ഫ്രണ്ട്സ് സാമൂഹ്യ മാധ്യമ കൂട്ടായ്മ ഓണ്‍ലൈനിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ള വൻ പ്രതിഷേധ കൂട്ടായ്മയുടെ ഒപ്പുശേഖരണം ഇന്നേ ദിവസം ഉദ്ഘാടനം ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ ഒപ്പു ശേഖരണത്തിലും പ്രതിഷേധത്തിലും പങ്കാളികളാകണമെന്ന് ഹലോ ഫ്രണ്ട്സ് ഗവേണിംഗ് ബോഡി അഭ്യർത്ഥിച്ചു.

അതേസമയം ദാവോസിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് പഞ്ചായത്ത് നിരോധനം ഏർപ്പെടുത്തി. യുവ സോഷ്യലിസ്റ്റുകളും (Juso) ഗ്രീൻ പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും (SP) പ്രതിഷേധ പ്രകടനത്തിന് അനുവാദം ചോദിച്ചിരുന്നു. ഇവർ സൂറിച്ച് സിറ്റിയിൽ പ്രധിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍