ജർമനിയിൽ നഴ്സുമാർക്ക് കൂടുതൽ ശന്പളം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
Monday, May 14, 2018 11:31 PM IST
ബർലിൻ: ജർമനിയിലെ നഴ്സുമാർക്കും കെയർ മേഖലയിൽ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികൾക്കും കൂടുതൽ ശന്പളം നൽകണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി യെൻസ് സ്പാൻ. ഈ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയിൽ ജീവനക്കാരുടെ കടുത്ത ക്ഷാമമാണുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാനും ശന്പള വർധന ഉപകരിക്കും. വിഷയത്തിൽ തൊഴിൽ വകുപ്പു മന്ത്രി ഹ്യൂബർട്ടസ് ഹെയ്ലുമായി ചർച്ച നടത്തി എത്രയും വേഗം ഒരു തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്പാൻ വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവേ ജർമനിയിൽ നഴ്സുമാർക്ക് ശന്പളക്കുറവാണ്.അതുകൊണ്ടുതന്നെ ഈ മേഖലയിൽ ജോലിക്കാരുടെ അഭാവം കൂടുൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഭാവിയിൽ ഒഴിവാക്കാനാണ് മന്ത്രി സ്പാനിന്‍റെ പ്ലാൻ.

അമിത ജോലിഭാരം: മന്ത്രിക്ക് നഴ്സിന്‍റെ തുറന്ന കത്ത് മന്ത്രിയുടെ കണ്ണു തുറപ്പിച്ചു

നഴ്സുമാരുടെ അമിത ജോലി ഭാരം സംബന്ധിച്ച് ജർമൻ ആരോഗ്യ മന്ത്രി യെൻസ് സ്പാന് അയച്ച തുറന്ന കത്ത് വൈറലായതോടെ മന്ത്രി വിഷയത്തിൽ ഇടപെടുകയാണുണ്ടായത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്ത് മന്ത്രിക്ക് നേരിട്ട് മെയിൽ ചെയ്താണ് യാന ലാംഗർ എന്ന നഴ്സ് താരമായത്.

ജർമനിയിൽ ഇപ്പോൾ തന്നെ അന്പതിനായിരത്തിലധികം നഴ്സുമാരുടെ കുറവാണുള്ളത്. പ്രായമേറിയവരുടെ ജനസംഖ്യ വർധിച്ചു വരുന്പോൾ കെയർ മേഖലയിൽ ജോലിക്കാരുടെ എണ്ണം കൂടുതൽ ആവശ്യം വരുന്നു. സാധാരണ ചെയ്യേണ്ടതിന്‍റെ മൂന്ന് മടങ്ങ് വരെ അധിക ജോലിയാണ് നഴ്സുമാർക്കു ചെയ്യേണ്ടി വരുന്നത്. ഷിഫ്റ്റ് സന്പ്രദായം പതിവായതു കാരണം കുടുംബ ജീവിതവും സാമൂഹിക ജീവിതവും താറുമാറാകുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ യോഗ്യതയില്ലാത്തവരെ നഴ്സുമാരായി നിയമിയ്ക്കില്ല. യോഗ്യതയില്ലെങ്കിൽ കുറഞ്ഞ ശന്പളത്തിൽ ഹെൽപ്പർമാരായി ജോലി ചെയ്യണം. എന്നാൽ, ആരോഗ്യ വകുപ്പ് മന്ത്രിയാകാൻ യോഗ്യതയൊന്നും തടസമാകുന്നില്ല. ഈ മേഖലയിലെ ജോലിയെക്കുറിച്ചുള്ള ബോധ്യമായിരിക്കണം മന്ത്രിയുടെ യോഗ്യതയെന്നും നഴ്സ് തുറന്നെഴുതിയത് മുപ്പത്തിയേഴുകാരനായ മന്ത്രി സ്പാനെ കൂടുതൽ ആകർഷിച്ചു.

നഴ്സിംഗിൽ യോഗ്യതയുള്ള ജർമൻ ഭാഷയിൽ ബിടു ലെവൽ പാസായവർക്ക് ജർമനിയിൽ ജോലി തേടാവുന്നതാണ്. ഇതിനായി ജർമൻ എംബസിയുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെട്ട് ജോലി, വിസാ നടപടികൾ പൂർത്തിയാക്കുകയാണ് ചെയ്യേണ്ടത്. ജർമനിയിലേയ്ക്കു നഴ്സിംഗ് റിക്രൂട്ടുമെന്‍റുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തും ഏജൻസികളെ ജർമൻ സർക്കാർ നിയോഗിച്ചിട്ടില്ല. വ്യാജ ഏജൻസികളുടെ ചതിക്കുഴിയിൽ വീഴാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ