സ്വിറ്റ്സർലൻഡ്: പ്രത്യക്ഷ ജനാധിപത്യത്തിന്‍റെ നാട്
Friday, May 25, 2018 10:10 PM IST
ജനീവ: സ്വിറ്റ്സർലൻഡിലെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ട ഓരോ കവർ തപാലിൽ ലഭിച്ചു. വരാനിരിക്കുന്ന ജനഹിത പരിശോധനയുടെ വിശദാംശങ്ങളും ബാലറ്റ് പേപ്പറുകളുമായിരുന്നു കവറിൽ. സ്വിറ്റ്സർലൻഡുകാർക്ക് ഇതൊരു പതിവാണ്. കാരണം, അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജനപ്രതിനിധികളല്ല, ജനങ്ങൾ നേരിട്ടാണ്.

സ്വിറ്റ്സർലൻഡിൽ നിർണായകമോ നയപരമോ ആയ ഏതു വിഷയത്തിലും നേരിട്ട് ജനഹിത പരിശോധന നടത്തിയാണ് തീരുമാനങ്ങളെടുത്തു പോരുന്നത്. വർഷത്തിൽ നാലു തവണയെങ്കിലും ഇത്തരത്തിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഹിതപരിശോധന നടക്കപ്പെടും.

ദേശീയ നയങ്ങളുടെ ഭാഗമായും കാന്‍റണുകളുടെ വിഷയത്തിലുമെല്ലാം ഹിതപരിശോധന നടത്തും . പതിനെട്ട് വയസ് പൂർത്തിയായ എല്ലാ സ്വിസ് പൗരൻമാർക്കും ഇതിൽ വോട്ട് ചെയ്യാം. വിദേശത്ത് താമസമാണെങ്കിൽ പോലും ഇതിനു തടസമില്ല.

ജൂണ്‍ പത്തിനാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിൽ 5.3 മില്യണ്‍ ആളുകൾക്ക് വോട്ടവകാശം കണക്കാക്കുന്നു. പോസ്റ്റൽ വോട്ടിംഗാണ് അധികം പേരും ഉപയോഗിച്ചു പോരുന്നത്. ബാലറ്റ് ബോക്സ് വഴിയും ചില കാന്‍റനുകളിൽ ഇലക്ട്രോണിക്കായും വോട്ട് ചെയ്യാം.

ഇപ്പോഴത്തെ അവസ്ഥയിൽ സ്വിസ് പൗരൻമാരിൽ 45 ശതമാനമൊക്കെയാണ് ഹിതപരിശോധനകളിൽ വോട്ടവകാശം വിനിയോഗിക്കുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളായാലും ഇത് 55 ശതമാനമൊക്കെയേ വരാറുള്ളൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ