കോട്ടയം: റബർ മേഖലയിൽ നിന്നു കർഷകർ കൊഴിഞ്ഞു പോക്ക് തടയാൻ റബറിന് കുറഞ്ഞത് 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്ന് നാഷണൽ റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആശ്യപ്പെട്ടു. ഇന്ത്യൻ റബർ ആക്ട് പ്രകാരം താങ്ങുവില പ്രഖ്യാപിക്കാൻ നിയമമുണ്ടെങ്കിലും സർക്കാർ ഇതു പരിഗണിക്കാത്തത് റബർ കാർഷിക മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്ന് യോഗം വിലയിരുത്തി.
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന കേന്ദ്രസർക്കാരിന്റെ നയ പ്രഖ്യാപനം യോഗം സ്വാഗതം ചെയ്തു. ദേശീയ പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. ഏബ്രഹാം വർഗീസ് കാപ്പിൽ, ആന്റണി വേങ്ങപ്പള്ളി, ബാബു ജോസഫ്, രവീന്ദ്രൻപിള്ള കിളിമാനൂർ, ബോസ് വർഗീസ്, താഷ്ക്കന്റ് പൈകട, ബിന്നി മാത്യു, എ. രാജൻ, കെ.വി. രാധാകൃഷ്ണൻ, ജി. സുധാകരൻപിള്ള, പി.എന്. മാത്യു, പി.എൻ. വാസുദേവൻ നായർ, സജി കുര്യാക്കോസ്, ജോസ് അഗസ്റ്റിൻ, സ്കറിയ നെല്ലംകുഴി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.