പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടുചെയ്തില്ല; അന്വേഷണത്തിനു സിപിഎം
പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടുചെയ്തില്ല; അന്വേഷണത്തിനു സിപിഎം
Thursday, May 9, 2024 1:15 AM IST
കോഴിക്കോട്: കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം മത്‌സരിച്ച കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളം വോട്ടുചെയ്യാന്‍ എത്താതിരുന്നത് സിപിഎമ്മിനെ വെട്ടിലാക്കി. എളമരം കരീം ജയിച്ചുകയറുമെന്ന പ്രതീക്ഷയിലിരുന്ന പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണ് താഴെതലത്തിലുള്ള കമ്മിറ്റികളില്‍നിന്നു വരുന്ന റിപ്പോര്‍ട്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാതിരുന്നതു സംബന്ധിച്ച് അന്വേഷണത്തിനു ഒരുങ്ങുകയാണ് സിപിഎം. പ്രാഥമിക പരിശോധനയില്‍ പത്തു ശതമാനം വരെ വോട്ടുകള്‍ രേഖപ്പെടുത്താത്ത ബൂത്തുകള്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനു ബൂത്ത് കണ്‍വീനര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നു പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമായിട്ടുണ്ട്.

ഇടതു സ്ഥാനാര്‍ഥികള്‍ക്കു സ്ഥിരമായി വോട്ടുചെയ്ത അനുഭാവികള്‍ പലരും ഇത്തവണ ബൂത്തിലേക്കു തിരിഞ്ഞുനോക്കിയില്ല. വയസായവരും രോഗികളുമായ സ്ത്രീകളെ കൊണ്ടുപോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താത്ത ബൂത്തുകളുമുണ്ട്. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതില്‍ പലയിടത്തും ഏകോപനം ഉണ്ടായില്ല. തെരഞ്ഞെടുത്ത ചിലരെ മാത്രം വാഹനങ്ങളില്‍ കൊണ്ടുപോയി വോട്ടുചെയ്യിച്ചപ്പോള്‍ മറ്റുള്ളവരെ തിരിഞ്ഞുനോക്കിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.