വീണ്ടും ചുമതല ഏറ്റെടുത്ത് സുധാകരൻ
വീണ്ടും ചുമതല ഏറ്റെടുത്ത് സുധാകരൻ
Thursday, May 9, 2024 1:17 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു മടങ്ങിയെത്തിയ കെ. സുധാകരന്‍റെ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽനിന്ന് ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ വിട്ടുനിന്നു. എം.എം. ഹസൻ ആക്ടിംഗ് പ്രസിഡന്‍റായിരുന്ന കാലത്ത് എടുത്ത തീരുമാനങ്ങളിൽ പരാതിയുള്ളവ പുനഃപരിശോധിക്കുമെന്നു പ്രഖ്യാപിച്ച കെ. സുധാകരൻ, എം.എം. ഹസന്‍റെ നടപടികളിലെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍റെ ചുമതല എം.എം. ഹസനു കൈമാറിയത്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിലും സുധാകരന് ചുമതല തിരികെ നൽകാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തയാറായില്ല. തുടർന്ന് ഹൈക്കമാൻഡിനെയും എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അതൃപ്തി അറിയിച്ച സുധാകരൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി ഇടപെട്ടാണ് സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷസ്ഥാനത്ത് എത്തിച്ചത്.

രാജ്യത്തെ തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാകുന്നതിനു മുന്പ് ഭീഷണിപ്പെടുത്തി തിരികെയെത്തിയ സുധാകരന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് ആക്ടിംഗ് പ്രസിഡന്‍റായിരുന്ന എം.എം. ഹസൻ വിട്ടുനിന്നതെന്നാണു വിവരം.

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു തന്നെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം നടന്നതായി തോന്നിയിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞ കെ. സുധാകരൻ, അങ്ങനെ തോന്നിയാൽ താൻ പൊയ്ക്കൊള്ളാമെന്നും പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ 20 മണ്ഡലങ്ങളുടെയും ഏകോപനച്ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണു താത്കാലികമായി ഒഴിഞ്ഞതെന്ന് സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നു മത്സരിക്കാനാകില്ല. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കുന്നതുപോലെയല്ല കെപിസിസി പ്രസിഡന്‍റ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ 10.15നോടെ എ.കെ. ആന്‍റണിയെ വസതിയിലെത്തി കണ്ടശേഷമാണു സുധാകരൻ കെപിസിസി അധ്യക്ഷന്‍റെ ചുമതല ഏറ്റെടുത്തത്.

എം.എ. ലത്തീഫിന്‍റെ സസ്പെൻഷൻ റദ്ദാക്കി കോണ്‍ഗ്രസിൽ തിരിച്ചെടുത്ത ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍റെ നടപടികളിൽ അതൃപ്തിയുണ്ടെന്നും പരാതിയുയർന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.

ഹസൻ കൈക്കൊണ്ട ചില തീരുമാനങ്ങൾ വ്യക്തമായ കൂടിയാലോചനകളില്ലാതെയാണ് കൈക്കൊണ്ടത്. ചില പ്രദേശങ്ങളിൽ കോണ്‍ഗ്രസിന് വേരോട്ടക്കുറവുണ്ട്. കോണ്‍ഗ്രസിന് വേരോട്ടം കുറവുള്ള പ്രദേശങ്ങളിൽ വരുന്ന ആറു മാസംകൊണ്ട് ഭാരവാഹികളെ ചുമതലപ്പെടുത്തും. ഈ പ്രദേശങ്ങളുടെ ചുമതല ഉന്നതനായ നേതാവിന് കൈമാറുമെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.