ഹമീദ് നിഹാൽ അൻസാരിയെ പാക്കിസ്ഥാൻ മോചിപ്പിച്ചു
ഹമീദ് നിഹാൽ അൻസാരിയെ പാക്കിസ്ഥാൻ മോചിപ്പിച്ചു
Tuesday, December 18, 2018 1:07 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ തടവിലായിരുന്ന ഇന്ത്യക്കാരൻ ഹമീദ് നിഹാൽ അൻസാരിയെ (33) ആറു വർഷത്തിനുശേഷം മോചിപ്പിച്ചു. 2012ൽ പാക് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയെ അൻസാരിയെ വ്യാജ തിരിച്ചറിയൽ രേഖ കൈവശം വച്ചെന്ന കുറ്റത്തിന് 2015 ഡിസംബർ 15ന് പാട്ടാളക്കോടതി മൂന്നുവർഷം തടവിനു ശിക്ഷിച്ചു. പെഷവാർ സെൻട്രൽ ജയിലിലാണ് മുംബൈ സ്വദേശിയായ അൻസാരിയെ പാർപ്പിച്ചിരുന്നത്.

ശിക്ഷാ കാലാവധി ഈ 15നു പൂർത്തിയായെങ്കിലും നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ ഇന്ത്യയിലേക്കു മടങ്ങാൻ സാധിച്ചില്ല. ഒരു മാസത്തിനുള്ളിൽ അൻസാരിയുടെ നിയമനടപടികൾ പൂർത്തിയാക്കണമെന്ന് പെഷവാർ ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചു. ഓൺലൈൻ സുഹൃത്തായിരുന്ന പെൺകുട്ടിയെ കാണാൻ അഫ്ഗാനിസ്ഥാൻ വഴി പാക്കിസ്ഥാനിൽ പ്രവേശിക്കുകയായിരുന്നെന്ന് അൻസാരി കോടതിയിൽ പറഞ്ഞു. അൻസാരിയെ ഇന്ത്യയിലേക്കു തിരിച്ചയച്ചതായി പാക് വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.