ശ്രീലങ്കൻ കൂട്ടക്കൊല; പോലീസ് മേധാവിയെ മാറ്റി
ശ്രീലങ്കൻ കൂട്ടക്കൊല; പോലീസ് മേധാവിയെ മാറ്റി
Thursday, April 25, 2019 1:13 AM IST
കൊളംബോ: ഇസ്‌ലാമിക് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയെയും പോലീസ്മേധാവിയെയും രാജിവയ്പിച്ചു. ഇന്ത്യയിൽനിന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചിട്ടു വേണ്ട നടപടി എടുക്കാത്തതിനെ തുടർന്നാണു നടപടി.

പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും പോലീസ് ഐജി പുജിത് ജയസുന്ദരയും ഇന്നലെ രാജിനല്കി. കരസേനയിൽ കമാൻഡറായിരുന്ന ദയ രത്നായകെയെ പുതിയ പ്രതിരോധ സെക്രട്ടറിയാക്കും.

ഈസ്റ്റർ ദിവസം ക്രിസ്തീയ ദേവാലയങ്ങളിലും ഹോട്ടലുകളിലും ചാവേർ സ്ഫോടനങ്ങൾ നടത്തിയവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. കൊളംബോയിലെ സന്പന്ന വ്യാപാരി മുഹമ്മദ് ഇബ്രാഹിമിന്‍റെ രണ്ടു പുത്രന്മാരും ഒരു പുത്രഭാര്യയും ചാവേറുകളിൽ പെട്ടിരുന്നു. കൊളംബോയിലെ ഭീകരരുടെ ഒളിത്താവളത്തിലായിരുന്ന യുവതി ഞായറാഴ്ച പോലീസ് സംഘം അവിടെ എത്തിയപ്പോൾ ചാവേറായി പൊട്ടിത്തെറിച്ചു. മൂന്നു പോലീസ് ഓഫീസർമാർ ഇതിൽ കൊല്ലപ്പെട്ടു.


ബ്രിട്ടനിലും ഓസ്ട്രേലിയയിലും പഠിച്ച ഒരാൾ ഉൾപ്പെടെ എട്ടു യുവാക്കളും ഈ യുവതിയുമാണു ചാവേർ സംഘത്തിലുണ്ടായിരുന്നത്. സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാരനായ മുഹമ്മദ് ഇബ്രാഹിം ഇപ്പോൾ അറസ്റ്റിലാണ്.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെങ്കിലും നാഷണൽ തൗഹീദ് ജമാ അത്തി (എൽടിജെ) ന്‍റെ പിന്നാലെയാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. ഐഎസുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ഇവരിലെ 60 പേർ പിടിയിലായി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ എൽടിജെയുടെ തമിഴ്നാട്ടിലെ സഹകാരികളുടെ താവളങ്ങൾ റെയ്ഡ് ചെയ്തിട്ടുണ്ട്.

കിഴക്കൻ ലങ്കയിലുള്ള മൗലവി സഹറാൻ ബിൻ ഹാഷിം നയിക്കുന്ന എൻടിജെ വിഭാഗമാണ് സ്ഫോടനങ്ങൾ നടത്തിയത്. ഇയാളുടെ വീഡിയോകൾ ഇന്ത്യയുടെ ചാരസംഘടന റോയ്ക്കും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്കും ലഭിച്ചിട്ടുണ്ട്. ബിൻ ഹാഷിമിന്‍റെ തീവ്രവാദത്തെയും ഭീകരബന്ധത്തെയും പറ്റി ശ്രീലങ്ക മുസ്‌ലിം കൗൺസിൽ എന്ന സംഘടന പലതവണ ലങ്കൻ പോലീസിനു വിവരങ്ങൾ നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.