എയിഡ്സ് ചികിത്സയിൽ പ്രതീക്ഷയായി ജനിതക കത്രിക
എയിഡ്സ് ചികിത്സയിൽ  പ്രതീക്ഷയായി ജനിതക കത്രിക
Wednesday, March 20, 2024 11:46 PM IST
ആംസ്റ്റർഡാം: എയ്ഡ്സ് ബാധിത കോശങ്ങളിൽനിന്ന് എച്ച്ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.

നൊബേൽ പുരസ്കാരത്തിന് അർഹമായ ‘ക്രിസ്പർ ജീൻ എഡിറ്റിംഗ്’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.

എയിഡ്സ് ചികിത്സയിൽ ഏറെ പ്രതീക്ഷ നല്കുന്ന ഈ നേട്ടത്തിനു പിന്നിൽ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിലെ ഗവേഷകസംഘമാണ്.

അതേസമയം, ഗവേഷണം ശൈശവദശയിലാണെന്നും ഇതൊരു സാധാരണ ചികിത്സാ സന്പ്രദായമായി വികസിപ്പിക്കാൻ വർഷങ്ങളെടുക്കുമെന്നും ഇവർ വ്യക്തമാക്കി.

ജനിതക കത്രിക എന്നറിയപ്പെടുന്ന ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ ഡിഎൻഎ ഘടനയിൽ മാറ്റംവരുത്താം. ഇത് വികസിപ്പിച്ച ഇമ്മാനുവൽ കാർപെന്‍റർ, ജെന്നിഫർ ഡൗഡ്ന എന്നീ വനിതാ ശാസ്ത്രജ്ഞർ 2020ലെ രസതന്ത്ര നൊബേൽ പങ്കുവച്ചിരുന്നു.


ഇപ്പോൾ പ്രയോഗത്തിലുള്ള മരുന്നുകൾക്ക് എച്ച്ഐവി വൈറസിനെ നിയന്ത്രിക്കാനാകുമെങ്കിലും ഇല്ലാതാക്കാനുള്ള കഴിവില്ല. മനുഷ്യശരീരത്തിന്‍റെ പ്രതിരോധശേഷി നശിപ്പിക്കുന്ന വൈറസുകൾ മരുന്നു നിർത്തിയാലുടൻ വീണ്ടും സജീവമാകും. രോഗി ആജീവനാന്തം മരുന്നു കഴിക്കേണ്ട അവസ്ഥയാണുള്ളത്.

കോശങ്ങളിൽനിന്നു വൈറസിനെ ഉന്മൂലനം ചെയ്യുന്നതിലൂടെ രോഗിക്ക് പൂർണമുക്തി ലഭിക്കാം. എന്നാൽ, ശരീരത്തിലെ രോഗബാധിതമായ മുഴുവൻ കോശങ്ങളിൽനിന്നും വൈറസിനെ നീക്കം ചെയ്യുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് ഗവേഷകർ സമ്മതിക്കുന്നു. രോഗി കടുത്ത പാർശ്വഫലങ്ങളും നേരിടേണ്ടിവരാം.

ഉഗ്രമായ കാൻസർ ചികിത്സയിലൂടെ എച്ച്ഐവി രോഗികൾ സുഖംപ്രാപിച്ച ചില കേസുകളുണ്ട്. എന്നാൽ, ഈ ചികിത്സ ആരും ശിപാർശ ചെയ്യുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.