ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ താൻ കൊല്ലപ്പെട്ടാൽ പിൻഗാമികളായി മൂന്നു പ്രമുഖ മതപണ്ഡിതരെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് നാമനിർദേശം ചെയ്തതായി റിപ്പോർട്ട്.

ഇസ്രയേലോ അമേരിക്കയോ തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുന്നതായി 86കാരനായ ഖമനയ് കരുതുന്നതായും ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖമനയ്യുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമനയ് പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്ന് ഏറെക്കാലമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ഖമനയ് തെരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന.


എത്രയും വേഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാൻ പരമോന്നതനേതാവിനെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സിന് ഖമനയ് നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.

ഇസ്രയേലിന്‍റെ വധഭീഷണികളെത്തുടര്‍ന്ന് ഖമനയ് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്നാണു റിപ്പോർട്ടുകൾ. മൊസാദ് ഏജന്‍റുമാരെ ഭയന്ന് ദിവസവും താമസസ്ഥലം മാറ്റുന്നതായും റിപ്പോർട്ടുണ്ട്.