പൈനാപ്പിൾ കൃഷിയെ തകർക്കാൻ ഗൂഢശ്രമമെന്നു കർഷകർ
പൈനാപ്പിൾ കൃഷിയെ തകർക്കാൻ  ഗൂഢശ്രമമെന്നു കർഷകർ
Tuesday, December 3, 2019 12:15 AM IST
തൊടുപുഴ: പൈനാപ്പിൾ കൃഷിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തു ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പൈനാപ്പിൾ കൃഷിയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമായാണു സമൂഹമാധ്യമങ്ങളിലൂടെ എൻഡോസൾഫാൻ വിരുദ്ധ സമരത്തിന്‍റെയും നിരോധിച്ച മരുന്നുകളുടെയും ക്ലിപ്പുകൾ ചേർത്തു വ്യാജപ്രചാരണം നടത്തുന്നത്.

കേരള കാർഷിക സർവകലാശാലയുടെ ശിപാർശകളും നിർദേശങ്ങളും അനുസരിച്ചു മാത്രമാണു കർഷകർ പൈനാപ്പിൾ കൃഷി നടത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ ലാബിൽനിന്നുള്ള പരിശോധനാ ഫലത്തിൽ പൈനാപ്പിൾ നൂറു ശതമാനവും സുരക്ഷിത പഴവർഗമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പൈനാപ്പിൾ കർഷകരെയും മറ്റു സംരംഭകരെയും ഭീഷണിപ്പെടുത്തി പണംവാങ്ങുന്ന ഒരു സംഘം തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്നുണ്ട്. ഈ ഗൂഢസംഘത്തിൽപ്പെട്ട ഒരാളുടെ പേരിലാണ് പൈനാപ്പിൾ കൃഷിയിടത്തിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നതായി കാണിക്കുന്ന കൃത്രിമ വീഡിയോ സമീപ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽകൂടി പ്രചരിപ്പിച്ചുവരുന്നത്.

എൻഡോസൾഫാന്‍റെ ഉപയോഗവും ഉത്പാദനവും സുപ്രീംകോടതി പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ പൈനാപ്പിൾ കൃഷിയെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരെയും തകർക്കാനുള്ള ശ്രമമാണ് വ്യാജവീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ ചിലർ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പൈനാപ്പിൾ കൃഷിയിൽ ദോഷകരമായ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാറില്ല. സംസ്ഥാന കൃഷി വകുപ്പിന്‍റെ അംഗീകാരമുള്ള വളങ്ങളും കീടനാശിനികളും മാത്രമാണ് ഉപയോഗിച്ചുവരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.

റബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾക്കു വിലയിടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിനു കർഷകരാണു പൈനാപ്പിൾ കൃഷിയെ ആശ്രയിച്ചു കുടുംബം പോറ്റുന്നത്.

നാട്ടിലെയും ഇതര സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിനാളുകൾക്കു തൊഴിൽനൽകുന്ന കൃഷി കൂടിയാണ് പൈനാപ്പിൾ. കേന്ദ്ര ഭക്ഷ്യവിള കയറ്റുമതി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന കേരളത്തിൽനിന്നുള്ള ഏക പഴവും പൈനാപ്പിളാണ്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കാളിയാർ സിഐ, തൊടുപുഴ ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുള്ളതായും ഭാരവാഹികൾ അറിയിച്ചു.

പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജയിംസ് ജോർജ്, വൈസ് പ്രസിഡന്‍റ് ആൻണി ബേബി, പൈനാപ്പിൾ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, സെക്രട്ടറി ജോസ് ജോസഫ്, പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ മുൻ സെക്രട്ടറി നോബിൾ ജോണ്‍ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.