Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഗിറ്റാറിന് ഒപ്പം നടന്ന്...
കണ്ടും കേട്ടും പഠിച്ചാണ് ഇളങ്കോ എന്ന ഗിറ്റാറിസ്റ്റ് വളർന്നുവന്നത്. അത്രയ്ക്കുണ്ടായിരുന്നു ഗിറ്റാറിനോടുള്ള ഭ്രമം. ശാസ്ത്രീയമായി പഠിക്കാൻ അവസരം കിട്ടിയത് വയലിൻ. എന്നിട്ടും അദ്ദേഹം ഗിറ്റാറിനൊപ്പം വിയോളയും മാൻഡലിനും ബാൻജോയും വായിച്ചു. പ്രശസ്തരായ സംഗീതസംവിധായകരുടെ പാട്ടുകൾക്കൊപ്പം സഞ്ചരിച്ചു. പ്രിയങ്കരങ്ങളായ ഒരുപാടു പാട്ടുകൾ പിറന്നുവീഴുന്നത് നേരിട്ടുകേട്ടു. റെക്കോർഡിംഗ് വേദികളും ഓർക്കസ്ട്രയും സംഘടിപ്പിച്ചു. തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തുണ്ട്.
മഹാനായ അച്ഛന്റെ മകൻ
വയലിനിസ്റ്റും ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റുമായിരുന്നു രഘുവീരൻ. തിരുവനന്തപുരം ആകാശവാണി നിലയം ആരംഭിച്ചപ്പോൾ തൃശ്ശിനാപ്പിള്ളിയിൽനിന്ന് സ്ഥലംമാറ്റമായി എത്തിയതാണ് അദ്ദേഹവും കുടുംബവും. തുടർന്ന് തലസ്ഥാനത്ത് സ്ഥിരതാമസമാക്കി. 1955ൽ ഇളങ്കോ എന്ന മകൻ ജനിച്ചു. കർണാട്ടിക് വയലിനിസ്റ്റായ രഘുവീരന്റെ മകൻ പക്ഷേ ഇഷ്ടംകൂടിയത് ഗിറ്റാറിനോട്. തൈക്കാട് പള്ളിയുടെ ക്വയറിൽ ഗിറ്റാർ വായിക്കുന്ന ഒരാൾ സഹപാഠിയുടെ മൂത്തസഹോദരനായിരുന്നു. അദ്ദേഹത്തിന്റെ വായനകണ്ട് മനസിൽ കയറിയ ഭ്രമം! ഗിറ്റാർ എങ്ങനെ പിടിക്കണം, വിരലുകൾ ഏതുവിധം വയ്ക്കണം എന്നെല്ലാം അകലെനിന്നു കണ്ടുപഠിച്ച കാലം. പിതാവിൽനിന്ന് സ്വന്തം ജ്യേഷ്ഠൻ വയലിനും വായ്പ്പാട്ടും പഠിക്കുന്നത് നോക്കി നടന്ന കാലവും.
സ്കൂൾ പഠനവും പ്രീഡിഗ്രിയും കഴിഞ്ഞതോടെ ഗിറ്റാർ ഭ്രമം വീണ്ടും കൂടി. അക്കാലത്ത് തിരുവനന്തപുരത്ത് തണ്ടർബേഡ്സ് എന്ന ട്രൂപ്പുണ്ട്. സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്റർ തുടക്കത്തിൽ പാടിയിരുന്ന ട്രൂപ്പാണ് തണ്ടർബേഡ്സ് (അന്നദ്ദേഹം കുളത്തൂപ്പുഴ രവിയാണ്). എസ്.എ. സ്വാമി എന്ന ഗിറ്റാറിസ്റ്റാണ് തണ്ടർബേഡ്സിനെ നയിച്ചിരുന്നത്.
ഇദ്ദേഹം താമസിച്ചിരുന്നതും സുഹൃത്തിന്റെ വീടിനടുത്ത്. ട്രൂപ്പിന്റെ റിഹേഴ്സലുകളും പരിപാടികളും സ്ഥിരമായി കാണാൻ പോകും. കണ്ടും കേട്ടും പഠിക്കൽ തുടരുകയും ചെയ്തു. ആരാധന കൂടിക്കൂടി കുട്ടികൾ ജൂണിയർ തണ്ടർബേഡ്സ് എന്ന ട്രൂപ്പ് ഒരുക്കുന്നതുവരെയെത്തി കാര്യങ്ങൾ. അങ്ങനെ തെറ്റില്ലാതെ ഗിറ്റാർ വായിക്കാമെന്നായി.
ബികോം രണ്ടാംവർഷ പഠനകാലത്താണ് യേശുദാസിന്റെ തരംഗിണി സ്കൂൾ ഓഫ് മ്യൂസിക് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പരീക്ഷയെഴുതാൻ ട്രഷറിയിൽ ഫീസടച്ച് ഇരിക്കുന്ന സമയമാണ്. തരംഗിണി സ്കൂളിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ യേശുദാസ് ഇന്റർവ്യൂവിനു വരുന്നതായി പരസ്യം കണ്ടു. വെസ്റ്റേണ്‍ വയലിൻ പഠിക്കാമെന്നുറച്ച് ഇളങ്കോ അങ്ങോട്ടു ചെന്നു.
യേശുദാസിന്റെ ഗുരു ചെന്പൈ വൈദ്യനാഥ ഭാഗവതർക്കു കച്ചേരികളിൽ പിന്നണി വായിച്ചയാളാണ് രഘുവീരൻ. അദ്ദേഹത്തിന്റെ മകനാണ് മുന്നിലിരിക്കുന്നത് എന്നറിഞ്ഞപ്പോൾ യേശുദാസിനും സന്തോഷം. അങ്ങനെ പൂർണമായി വയലിനു സമർപ്പിച്ച ജീവിതമായി ഇളങ്കോയുടേത്. കോളജ് വിദ്യാഭ്യാസം അവിടെ അവസാനിക്കുകയും ചെയ്തു. സംഗീതസംവിധായകൻ മോഹൻ സിത്താരയടക്കം അഞ്ചുപേർ അടങ്ങുന്നതായിരുന്നു പഠനസംഘം. അടിസ്ഥാന പാഠങ്ങൾ പൂർത്തിയായതോടെ പുസ്തകങ്ങൾ വരുത്തി പഠനം തുടർന്നു. ഒപ്പം ഗിറ്റാറും സ്വയം പഠിച്ചു. അക്കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ട്രിവാൻഡ്രം ചേംബർ ഓർക്കസ്ട്രയിലും പ്രവർത്തിക്കാനായി.
തരംഗിണി സ്റ്റുഡിയോയിൽ
അങ്ങനെയിരിക്കെയാണ് തരംഗിണി സ്റ്റുഡിയോ ആരംഭിക്കുന്നത്. വെള്ളയന്പലം ആൽത്തറയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന അതേ സ്ഥലത്താണ് സ്റ്റുഡിയോ വന്നത്. അതോടെ തിരക്കിന്റെ ലോകത്തേക്കു കടന്നു. ജീവിതം മാറി മറിയുകയും ചെയ്തു. മുഴുവൻസമയ സംഗീതം. ഇളങ്കോ പറയുന്നു:
മാസത്തിൽ മൂന്ന് ആൽബങ്ങൾ വരെ പുറത്തിറങ്ങിയിരുന്നു അക്കാലത്ത്. ഒപ്പം യേശുദാസിന്റെ മുഴുവൻ സിനിമാപ്പാട്ടുകളും. രവീന്ദ്രൻ, ജോണ്സണ്, ശ്യാം, എം.എസ്. വിശ്വനാഥൻ തുടങ്ങി രവീന്ദ്ര ജയിൻ വരെയുള്ളവർ അവിടെ വരുമായിരുന്നു. എല്ലാവരുമായും അടുത്തു പരിചയപ്പെടാൻ അവസരംകിട്ടി. പാട്ടുകളുടെ പിന്നണിയിൽ സ്ഥിരമായി വായിച്ചുതുടങ്ങി. ദാസ് സാർ എത്തിച്ചുതന്നിരുന്ന പുസ്തകങ്ങൾ വഴി കൂടുതൽ പഠിക്കാനും കഴിഞ്ഞു.
ദേവരാജൻ മാസ്റ്ററിലേക്ക്
ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയതോടെ റീ റെക്കോർഡിംഗുകൾക്ക് അവിടെയും വായിക്കാൻതുടങ്ങി. ആദ്യ സിനിമ ദേവരാജൻ മാസ്റ്ററുടേതായിരുന്നു. അങ്ങനെ അദ്ദേഹവുമായി അടുത്തു പരിചയപ്പെട്ടു. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവിടെയും സഹായകമായി. തുടർന്ന് ഏറെക്കുറെ രണ്ടുപതിറ്റാണ്ട് ദേവരാജൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു. കരമനയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പതിവു സന്ദർശകൻ. ഏതാണ്ട് എല്ലാ പാട്ടുകൾക്കും ഗിറ്റാർ വായിച്ചു. ചിലപ്പോൾ എടാ, നീ കണ്ടക്ട് ചെയ്തോ എന്നും പറയും. ജീവിതത്തിൽ കിട്ടിയ സുവർണാവസരങ്ങളായിരുന്നു അതെല്ലാം.
വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ദേവരാജൻ മാസ്റ്ററും ഒ.എൻ.വിയും ഒരുമിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ പാട്ടുകൾ പോലുള്ളവ ഒരുകാലത്തും മറക്കാനാവില്ല. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ട് വിശേഷിച്ചും. ഒടുക്കം അഗ്രജൻ എന്ന ചിത്രത്തിലെ പാട്ടുകളിലും വായിച്ചു. ഒരു സിനിമയ്ക്കുവേണ്ടി പാടുകയും ചെയ്തു.
വയലാറിന്റെ കൈപ്പടയിൽ ദേവരാജൻ മാസ്റ്ററുടെ കൈവശമുണ്ടായിരുന്ന സുഭഗേ എന്ന വരികൾ എന്റെ പൊന്നുതന്പുരാൻ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം കംപോസ് ചെയ്ത് ഒരുക്കിയതുൾപ്പെടെ ഒരുപാട് അനുഭവങ്ങൾ. വർഷങ്ങളായി അദ്ദേഹം സൂക്ഷിച്ചുവച്ചതാണ് ആ വരികൾ. വയലാറിന്റെ മകൻ ശരത്ചന്ദ്രവർമയുടെ അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു അത്.
ദേവരാജൻ മാസ്റ്റർ വഴിയാണ് എം. ജയചന്ദ്രനൊപ്പം പ്രവർത്തിക്കാനും തുടങ്ങിയത്. തൊണ്ണൂറുകളുടെ മധ്യത്തിൽ ജയചന്ദ്രൻ ദൂരദർശനുവേണ്ടി ഒരുക്കിയ വെസ്്റ്റേണ്‍- ഈസ്റ്റേണ്‍ ഫ്യൂഷനിൽ തുടങ്ങിയതാണ് ഈ ബന്ധം. ഏതാണ്ട് കാൽനൂറ്റാണ്ട് ജയചന്ദ്രനെ അസിസ്റ്റ് ചെയ്തു.
സ്വന്തം സഹോദരനും വഴികാട്ടിയുമായാണ് ഇളങ്കോയെ എം. ജയചന്ദ്രൻ വിശേഷിപ്പിക്കുന്നത്. താൻ സംഗീതം നൽകിയ തൊണ്ണൂറു ശതമാനം പാട്ടുകളും ആദ്യം കേട്ടത് ഇളങ്കോയാണെന്നും അദ്ദേഹം പറയുന്നു.
ഗായകൻ പി. ജയചന്ദ്രന്റെ നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചതും ഇളങ്കോയാണ്. പാട്ടുകൾ തെരഞ്ഞെടുക്കുന്നതും ഉപകരണവാദകരെ കൂട്ടിയിണക്കുന്നതും അടക്കം കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുന്നതിൽ വലിയ മികവുണ്ടായിരുന്നു ഇളങ്കോയ്ക്ക്.
അർജുനൻ മാസ്റ്റർ, ജോണ്സണ് മാസ്റ്റർ, ജെറി അമൽദേവ് തുടങ്ങിയവരുടെ പാട്ടുകളുടെ പിന്നണിയിലും ഇളങ്കോയുടെ ഗിറ്റാറിന്റെ നാദം കേൾക്കാം. ജെറി മാസ്റ്ററുടെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിൽ മാൻഡലിനും ബാൻജോയും വായിച്ചത് ഇളങ്കോയും സതീശ് എന്ന ഗിറ്റാറിസ്റ്റുമാണ്.
പാട്ടും ഈണവുമായി
ദേവരാജൻ മാസ്റ്ററുടെ പേരിൽ സ്ഥാപിച്ച ട്രസ്റ്റിന്റെയും സംഗീതക്ലാസിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇളങ്കോയും സുഹൃത്തുക്കളും ഇപ്പോൾ. പേട്ട നാലുംമുക്കിലെ സ്ഥാപനത്തിൽ പഠിക്കാൻ ഒരുപാടു പ്രതിഭകൾ എത്തുന്നുണ്ട്. കോവിഡിനുശേഷം വീണ്ടും സജീവമാക്കുകയാണ് ക്ലാസുകൾ. ഇതിനിടെ ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ഈണമിടാനും സമയംകണ്ടെത്തി. ഒരുപാട് ഇഷ്ടത്തോടെയാണ് സംഗീതപ്രേമികൾ സോഷ്യൽ മീഡിയയിൽ ആ പാട്ടിനെ സ്വീകരിച്ചത്.
പിതാവ് രഘുവീരൻ 98-ാം വയസിൽ അന്തരിച്ചു. തിരുവനന്തപുരം വലിയശാലയിലെ വീട്ടിൽ ഭാര്യ ശാന്തിക്കും മകൻ സിദ്ധാർഥനുമൊപ്പമാണ് ഇളങ്കോയുടെ താമസം.
ഹരിപ്രസാദ്
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
Latest News
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
ഇറാൻ പ്രസിഡന്റിന്റെ സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
Latest News
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
ഇറാൻ പ്രസിഡന്റിന്റെ സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top