ഹൈദരാബാദിന്‍റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്‍മിതിയുണ്ടെങ്കില്‍ അതു ചാര്‍മിനാറാണ്. ചാര്‍മിനാറിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത പുകവലിക്കാര്‍ ഉണ്ടാവാന്‍ തീരെ സാധ്യതയില്ല. ഹൈദരാബാദില്‍ നിരവധി ചരിത്രമന്ദിരങ്ങളുണ്ടെങ്കിലും മൂസി നദിയുടെ കിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ചാര്‍മിനാര്‍ അവയില്‍ ഏറ്റവും തലപ്പൊക്കമുള്ള കൊമ്പനാണ്.

ഖുത്തുബ്ഷാ രാജവംശത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായ മുഹമ്മദ് ഖുലി കുത്തുബ് ഷായാണ് ഹൈദരാബാദ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഈ പ്രൗഢഗംഭീര നിര്‍മിതി പണികഴിപ്പിച്ചത്. 1591ലാണ് പേരു പോലെ നാലു മിനാരങ്ങളുള്ള നിർമിതി പൂര്‍ത്തീകരിക്കപ്പെട്ടത്.

മനോഹരമായ ഒരു മോസ്‌കും ചാര്‍മിനാറിലുണ്ട്. തലസ്ഥാനം ഗോല്‍ക്കോണ്ടയില്‍നിന്നു ഹൈദരാബാദിലേക്കു മാറ്റിയ ശേഷമായിരുന്നു ഖുത്തുബ്ഷാ ചാര്‍മിനാര്‍ നിര്‍മിച്ചത്. വെള്ളത്തിന്‍റെ അപര്യാപ്തതയും പ്ലേഗുമാണ് തലസ്ഥാനം ഹൈദരാബാദിലേക്കു മാറ്റാന്‍ ഖുത്തുബ്ഷായെ പ്രേരിപ്പിച്ചതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നു.

പ്രജകളെ ബാധിച്ചിരിക്കുന്ന പ്ലേഗും കഷ്ടപ്പാടും അവസാനിച്ചാല്‍ ഹൈദരാബാദില്‍ ഒരു മോസ്ക് പണിയുമെന്ന് അദ്ദേഹം അന്നു പ്രതിജ്ഞ ചെയ്തു. ഒടുവില്‍ പ്ലേഗ് തുടച്ചു നീക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇവിടെ മോസ്ക് നിര്‍മാണം തുടങ്ങിയെന്നാണ് അനുമാനം.

56 മീറ്റർ ഉയരം

പേര്‍ഷ്യന്‍ സ്വാധീനത്തോടു കൂടിയ ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യയാണ് നിര്‍മാണത്തില്‍ അവലംബിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള മന്ദിരത്തിന് 56 മീറ്ററാണ് ഉയരം. ഇതില്‍ മിനാരങ്ങളിലോരോന്നിനും 20 മീറ്റര്‍ ഉയരം വരും. മാര്‍ബിളും ഗ്രാനൈറ്റും ചുണ്ണാമ്പ് ചാന്തിന്‍റെ സഹായത്തോടെ സംയോജിപ്പിച്ചാണ് നിര്‍മാണം.

ഇസ്‌ലാമിലെ ആദ്യ നാലു ഖലീഫമാരുടെ സ്മരണാര്‍ഥമാണ് നാലു മിനാരങ്ങള്‍ പണികഴിപ്പിച്ചത്. ഓരോ മിനാരത്തിനും നാലുനില കെട്ടിടത്തിന്‍റെ ഉയരമുണ്ട്. ഇരട്ട ബാല്‍ക്കണിയും താഴികക്കുടവും ഇവയുടെ പ്രത്യേകതയാണ്. മേല്‍ക്കൂരയുടെ പടിഞ്ഞാറ് ഭാഗത്താണ് മോസ്‌കുള്ളത്. മേല്‍ക്കൂരയിലെത്താന്‍ 149 പടവുകള്‍ കയറണം. ഇവിടെനിന്നുള്ള ഹൈദരാബാദ് നഗരക്കാഴ്ച വശ്യമാണ്.

1589ല്‍ തുടങ്ങിയ ചാര്‍മിനാര്‍ നിര്‍മാണം 1591ല്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഒമ്പതു ലക്ഷം രൂപ ചെലവായിരുന്നു. അക്കാലത്ത് രണ്ടു ലക്ഷം സ്വര്‍ണനാണയത്തിനു തുല്യമായ തുക. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായത് 1592ല്‍ ആണെന്നാണ് മസൂദ് ഹുസെയ്‌നെപ്പോലെയുള്ള ചില ചരിത്രകാരന്മാര്‍ പറയുന്നത്. 1591ലാണ് ഹൈദരാബാദ് നഗരം പണികഴിപ്പിക്കപ്പെട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മിന്നലിൽ തകർന്നപ്പോൾ

തന്‍റെ പ്രേമഭാജനമായിരുന്ന ഭാഗ്‌മതിയെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്താണ് ഖുത്തുബ്ഷാ 1589ല്‍ ചാര്‍മിനാറിന്‍റെ നിര്‍മാണം തുടങ്ങിയതെന്ന മറ്റൊരു കഥയ്ക്കു ജനങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരമുണ്ട്. 1670ല്‍ മിന്നലേറ്റ് ഒരു മിനാരം തകര്‍ന്നു വീണു. അന്ന് ഏകദേശം 58,000 രൂപ മുടക്കി കേടുപാടു പരിഹരിച്ചു. 1820ല്‍ ചാര്‍മിനാറിന്‍റെ ചില ഭാഗങ്ങള്‍ സിക്കന്ദര്‍ ഷാ നവീകരിച്ചു. ചെലവായത് രണ്ടു ലക്ഷം രൂപ.

തെലുങ്ക് സിനിമകളുടെ മാത്രമല്ല, ഹൈദരാബാദ് കേന്ദ്രമായി വരുന്ന ഒട്ടു മിക്ക സിനിമകളുടെയും ഓപ്പണിംഗ് ഷോട്ടില്‍ ചാര്‍മിനാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഹൈദരാബാദ് എന്നു കേള്‍ക്കുമ്പോള്‍തന്നെ ചാര്‍മിനാറിന്‍റെ ചിത്രം മനസില്‍ വരും. നിരവധി സന്ദര്‍ശകരാണ് ദിനേന ചാര്‍മിനാറില്‍ എത്തുന്നത്. സമീപത്തുള്ള ചരിത്രപ്രസിദ്ധങ്ങളായ മക്കാ മസ്ജിദും ലാഡ് ബസാറുമെല്ലാം സന്ദര്‍ശകര്‍ക്കു വിരുന്നൊരുക്കുന്ന കാഴ്ചകളാണ്.

അജിത് ജി. നായർ