സ്വകാര്യതയിലെ സുതാര്യത
കുട്ടികളെ വളർത്തുന്നതിൽ അതീവശ്രദ്ധ കാണിക്കുന്ന ചില മാതാപിതാക്കൾ അവർക്ക് അമിത പരിചരണം കൊടുക്കാറുണ്ട്. കുഞ്ഞുങ്ങൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ശഠിച്ച് അവരെ വളർത്തിയാൽ കാടുകയറിപ്പോകുന്ന ആ ചെറുവള്ളികളെ പിന്നീടു നേർവഴിക്കു തിരിച്ചുവിടാൻ പറ്റാതെവരും.

പാശ്ചാത്യമായതെന്തിനോടും പഥ്യം കാണിക്കുന്ന അച്ഛനമ്മമാർ “പരിഷ്കൃത’’മായ രീതിയിൽ ഓരോ കുട്ടിക്കും അവനവന്‍റേതായ മുറി, അതിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളും വിനോദോപാധികളും മറ്റും ഒരുക്കിക്കൊടുക്കാറുണ്ട്. മാത്രമല്ല, അവന്‍റെ ആ കൊച്ചുസാമ്രാജ്യത്തിൽ കയറണമെങ്കിൽ വാതിലിൽ തട്ടി അനുവാദം വാങ്ങണമെന്ന അലിഖിത നിയമവും. പോരെ? ഇത്തരം ആധുനിക ശൈലിയിൽ വീട്ടിൽ വളരുന്ന കുട്ടികളിലെ സ്വാഭാവികത നശിക്കും. വഴിതെറ്റിയ ബഹുമാനം അടിതെറ്റിക്കും. കൗമാരത്തിലായിക്കഴിഞ്ഞാൽ തങ്ങളുടെ മുറിയിലേക്കു കൂട്ടുകാർക്കു മാത്രമായിരിക്കും അവർ പ്രവേശനം നൽകുക.

വീട്ടുകാരോടു സുതാര്യതയില്ലാതെ വളർന്നുവരുന്ന മക്കൾ അനാശാസ്യ കൂട്ടുകെട്ടുകളിൽ അകപ്പെട്ടാലും അക്രമപ്രവർത്തനങ്ങളിലേർപ്പെട്ടാലും ബന്ധുജനങ്ങളോടു കൂറില്ലാത്തവരായിത്തീർന്നാലും ഉപദേശവും നിർദേശവും കൊടുക്കാൻ ശ്രമിച്ചിട്ടു കാര്യമില്ല, വൈകിയവേളയിൽ.
കുട്ടികൾ തട്ടിയും മുട്ടിയും ചൊല്ലുകേട്ടും തല്ലുകൊണ്ടും മുതിർന്നവരുടെ ഇടയിൽ വളരാൻ അനുവദിക്കൂ. സമൂഹത്തോടു വിധേയത്വവും ഉള്ള നല്ല പൗരന്മാരാകട്ടെ. അമിതസ്വാതന്ത്ര്യം ആപത്ത്.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669