യെമനില്‍ വാരാന്ത്യ അവധി; ചര്‍ച്ചയ്ക്കു കാത്ത് പ്രേമകുമാരി
യെമനില്‍ വാരാന്ത്യ അവധി;  ചര്‍ച്ചയ്ക്കു കാത്ത് പ്രേമകുമാരി
Friday, April 26, 2024 1:26 AM IST
കൊച്ചി: യെമനില്‍ രണ്ടു ദിവസം വാരാന്ത്യ അവധിയായതിനാല്‍ ചര്‍ച്ചയ്ക്കായി കാത്ത് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. എംബസി ഏര്‍പ്പെടുത്തിയ നഗരത്തിന് പുറത്തുനിന്നുള്ള അഭിഭാഷകന്‍ ഇന്നലെ വൈകുന്നേരത്തോടെ സനയിലെത്തിയിട്ടുണ്ട്.

വാരാന്ത്യ അവധിക്കുശേഷം മകളുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി പ്രേമകുമാരി കാത്തിരിക്കുകയാണെന്ന് അവര്‍ക്കൊപ്പമുള്ള ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോം അറിയിച്ചു.

നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികളുടെ ആദ്യപടിയായി യെമന്‍ ഗോത്രത്തലവന്മാരുമായി ചര്‍ച്ച നടത്തും. സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാകും ചര്‍ച്ച.

ഗോത്രത്തലവന്മാരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാകും തുടര്‍നടപടികള്‍. യെമന്‍ പൗരന്‍റെ കുടുംബത്തെ പ്രേമകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ.


യെമന് നന്ദി പറഞ്ഞ് പ്രേമകുമാരി

12 വര്‍ഷങ്ങള്‍ക്കുശേഷം ബുധനാഴ്ച സന സെന്‍ട്രല്‍ ജയിലില്‍ മകളെ കണ്ടശേഷം പ്രേമകുമാരി യെമന്‍ രാജ്യത്തിന് നന്ദി അറിയിച്ചു.

ഉച്ചയ്ക്ക് 12ഓടെ ജെറോമിനും യെമന്‍ പൗരന്മാരും പ്രാദേശിക ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായ ദുഹ, നാഫ എന്നിവര്‍ക്കുമൊപ്പം ജയിലിലെത്തിയ പ്രേമകുമാരി വൈകുന്നേരം അഞ്ചര വരെ മകള്‍ക്കൊപ്പം ജയിലില്‍ ചെലവഴിച്ചാണു മടങ്ങിയത്. വികാരനിര്‍ഭര രംഗങ്ങള്‍ക്കുശേഷം നിമിഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള അനുമതിയും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.