പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ; ജീവനക്കാരന് സസ്പെൻഷൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ;  ജീവനക്കാരന് സസ്പെൻഷൻ
Friday, April 26, 2024 1:26 AM IST
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്പേ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ജീവനക്കാരന് സസ്പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാര്‍ക്ക് യദുകൃഷ്ണനെയാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ സസ്‌പെന്‍ഡ് ചെയ്തത്.

നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയതിനു പിന്നാലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ബുധനാഴ്ച വൈകുന്നേരത്തോടെ പ്രചരിപ്പിച്ചിരുന്നു.സംഭവം വിവാദമായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ നേതൃത്വത്തില്‍ ഇന്നലെ കളക്ടർക്ക് പരാതി നല്‍കുകയും ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതോടെ അടിയന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു.

ഓരോ പോളിംഗ് സ്റ്റേഷനിലും നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആന്‍റോ ആന്‍റണി ആരോപിച്ചു.

പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക ഇടത് അനുകൂല സംഘടനാ നേതാക്കളാണ് ചോർത്തിയതെന്ന് എംപി ആരോപിച്ചു. പട്ടിക വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് കള്ളവോട്ടിനുള്ള സജ്ജീകരണങ്ങൾ എൽഡിഎഫ് ഒരുക്കുന്നുവെന്ന ആരോപണവുമായാണ് ആന്‍റോ ആന്‍റണി രംഗത്തെത്തിയത്.

പോളിംഗ് ഓഫീസർമാരുടെ പട്ടിക പോളിംഗ് സാമഗ്രികൾ കൈമാറുന്നതിനൊപ്പം മാത്രമാണ് അറിയേണ്ടത്. കളക്ടറുടെ ഓഫീസിൽ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോർന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പർ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം നേരത്തെ തന്നെ പരസ്യമാക്കിയതിലൂടെ കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളാണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ യാതൊരു തടസവുമില്ലെന്ന് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി പറഞ്ഞു.


കോന്നി മണ്ഡലം ഉപവരണാധികാരിയില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിനു ശേഷമാണ് യദുകൃഷ്ണനെ ജില്ലാ കളക്ടർ സസ്പെന്‍ഡ് ചെയ്തത്.

പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിനുവേണ്ടി പ്രിന്‍റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നതെന്നാണ് യദുകൃഷ്ണന്‍റെ വിശദീകരണം. ഇത് അറിയാതെ ഓഫീസര്‍മാരുടെ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ് പറയുന്നത്.

ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായതിനു പിന്നാലെ സമരം അവസാനിച്ച് കോൺഗ്രസ് നേതാക്കൾ മടങ്ങി.

ഔദ്യോഗിക രേഖ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു.

ഉച്ചകഴിഞ്ഞു ജില്ലാ കളക്ടറെ കണ്ട എൽഡിഎഫ് നേതാക്കൾ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലിട്ടു എന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ പരാതി നല്‍കി.

ഔദ്യോഗിക ഗ്രൂപ്പിൽ വന്ന പട്ടിക പൊതുഗ്രൂപ്പുകളിലേക്ക് മാറ്റിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെ നേതൃത്വത്തിലെത്തിയ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ഇതിനിടെ, തനിക്കെതിരേ കള്ളവോട്ട് ആരോപണം ഉന്നയിച്ച ആന്‍റോ ആന്‍റണിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കെ.യു. ജനീഷ്കുമാര്‍ എംഎൽഎ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.