ഇ.പി. ജയരാജൻ ബിജെപിയിലേക്ക്‌ പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
ഇ.പി. ജയരാജൻ ബിജെപിയിലേക്ക്‌  പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
Friday, April 26, 2024 1:26 AM IST
കണ്ണൂർ: എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജനാണ് ബിജെപിയിലേക്കേ പോകാൻ നേതാക്കളുമായി ചർച്ച ന‌ടത്തിയ സിപിഎം നേതാവെന്ന് കെപിസിസി പ്രസിഡന്‍റും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയതുമായ കെ. സുധാകരൻ.

ഗൾഫിൽ വച്ച് ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുമായാണ് ചർച്ച നടത്തിയത്. ഗവർണർ പദവി വാഗ്ദാനം ചെയ്തുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കെ. സുധാകരൻ പറഞ്ഞു.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് സിപിഎം നേതൃത്വത്തിന്‍റെ ഇടപെടലിലാണ് മറ്റു കാര്യങ്ങൾ നിലച്ചത്. ഇനി‍യിപ്പോള്‍ തെരഞ്ഞെടുപ്പിനുശേഷം എന്താകുമെന്ന് പറയാൻ കഴിയില്ല.


ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പിന്നീട് പറയും. എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് ഇ.പി. ജയരാജന് വിഷമമുണ്ടാക്കിയിട്ടുണ്ട്. തന്നെ സെക്രട്ടറിയാക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്.

ഇക്കാര്യം ഇ.പി. ജയരാജൻ സുഹൃത്തുക്കളിൽ പലരോടും പങ്കുവച്ചിട്ടുണ്ട്. ആറു മാസമായി ഇ.പി. ജയരാജൻ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പിനുശേഷം മുസ്‌ലിംലീഗ് മുന്നണി വിടുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതും പ്രതീക്ഷിച്ച് വായും പിളർന്ന് മലർന്നുകിടന്നാൽ മതിയെന്നും മുസ്‌ലിം ലീഗ് യുഡിഎഫിനൊപ്പം തന്നെയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.