എങ്ങനെ വോട്ട് ചെയ്യാം?
എങ്ങനെ വോട്ട് ചെയ്യാം?
Friday, April 26, 2024 1:26 AM IST
വോട്ടർ പോളിംഗ് ബൂത്തിലെത്തിയാൽ ബൂത്തിലെ ആദ്യ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ സമ്മതിദായകന്‍റെ പേരും തിരിച്ചറിയൽ കാർഡും പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുകയും സ്ലിപ്പ് നൽകുകയും രജിസ്റ്ററിൽ(ഫോം 17എ) ഒപ്പ് രേഖപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യും.

മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ സ്ലിപ്പ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിന് അടുത്തേക്ക്(ഇവിഎം) പോകാം.

ഇവിഎമ്മിൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർഥിയുടെയോ നോട്ടയുടെയോ നേരേയുള്ള നീല ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം. തുടർന്ന് ബട്ടൺ അമർത്തിയ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും.

സമ്മതിദായകൻ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ/നോട്ടയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്‍റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്‍റെ വിൻഡോയിൽ ഏഴു സെക്കൻഡ് ദൃശ്യമാകുകയും ചെയ്യും.


തുടർന്ന് കൺട്രോൾ യൂണിറ്റിൽനിന്നുള്ള ബീപ് ശബ്‌ദം കേൾക്കാം. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയർന്ന ശബ്‌ദത്തിലുള്ള ബീപ് ശബ്‌ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

തിരിച്ചറിയൽ രേഖ കരുതണം

പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർ ഏതെങ്കിലും അംഗീകൃത രേഖ കരുതണം. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസെബിലിറ്റി ഐഡി കാർഡ്(യുഡിഐഡി), സർവീസ് ഐഡന്‍റിറ്റി കാർഡ്, ബാങ്കിന്‍റെയോ പോസ്റ്റ് ഓഫീസിന്‍റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴിൽമന്ത്രാലയത്തിന്‍റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്കീമിനു കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ്,പെൻഷൻ രേഖ, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയാണു കൈവശം വയ്ക്കേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.